Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പിടിയിലായ...

സൗദിയിൽ പിടിയിലായ നിയമലംഘകരുടെ എണ്ണം 42 ലക്ഷം കടന്നു

text_fields
bookmark_border
സൗദിയിൽ പിടിയിലായ നിയമലംഘകരുടെ  എണ്ണം 42 ലക്ഷം കടന്നു
cancel

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ പിടിയിലായ നിയമലംഘകരുടെ എണ്ണം 42 ലക്ഷം കടന്നു. 2017 നവം ബർ മുതൽ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിനിലാണ ് ഇഖാമ, തൊഴിൽ, അതിർത്തിരക്ഷാ നിയമങ്ങൾ ലംഘിച്ച 42,17,722 വിദേശികളെ പിടികൂടിയത്. തൊഴിൽ സാമൂഹികക്ഷേമ മന്ത്രാലയം, പാസ്പോർട്ട്സ് ഡയറക്ടറേറ്റ് ജനറൽ (ജവാസാത്ത്) എന്നിവയുൾപ്പെടെ 19 സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. പിടിയിലായതിൽ 10,47,336 ആളുകളെ നാടുകടത്തി. പിടിയിലായ മൊത്തം നിയമലംഘകരിൽ 32,97,278 പേർ സാധുവായ ഇഖാമ ഇല്ലാത്തവരാണ്, കാലാവധി കഴിഞ്ഞതും പുതുക്കാനാവാത്തതുമായ കേസുകൾ.

6,48,458 പേർ തൊഴിൽ നിയമം ലംഘിച്ചവരും 2,71,986 ആളുകൾ അതിർത്തി നിയമം മറികടന്നവരുമാണ്. രാജ്യത്തിെൻറ അതിർത്തികളിൽകൂടി നുഴഞ്ഞുകയറ്റം നടത്തുന്നതിനിടെ പിടിയിലായത് 74,835 പേരാണെന്നും അതിൽ 43 ശതമാനം യമൻ പൗരന്മാരും 54 ശതമാനം ഇത്യോപ്യക്കാരുമാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ബാക്കി മൂന്ന് ശതമാനം മറ്റ് വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും കരയിലെ അതിർത്തി കവാടങ്ങളും വഴി നിയമം ലംഘിച്ച് പുറത്തുകടക്കാൻ തുനിഞ്ഞതിന് 2,924 വിദേശികളും പിടിയിലായതിൽപെടും. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യമൊരുക്കിയ കുറ്റത്തിന് 4,669 ആളുകൾ പിടിയിലായിട്ടുണ്ട്.

അതിൽ 1,702 പേർ സൗദി പൗരന്മാരാണ്. 1,662 ആളുകൾ ചോദ്യം ചെയ്യലിനും ശിക്ഷക്കും വിധേയമായ ശേഷം മോചിപ്പിക്കപ്പെട്ടു. 40 പേർ കസ്റ്റഡിയിൽ തുടരുകയാണ്. പിടിക്കപ്പെട്ടതിൽ 14,176 വിദേശികൾ രാജ്യത്തെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നു. ഇതിൽ 12,661 പേർ പുരുഷന്മാരും 1,515 പേർ സ്ത്രീകളുമാണ്. 5,82,142 പേർക്ക് നിയമലംഘനം പിടിക്കപ്പെട്ട സന്ദർഭത്തിൽതന്നെ സാമ്പത്തിക പിഴ ചുമത്തി. പിടിയിലായ 5,34,399 വിദേശികളുടെ യാത്രക്കാവശ്യമായ രേഖകൾ തയാറാക്കാൻ അതത് രാജ്യങ്ങളുടെ സൗദിയിലെ എംബസികളോടും കോൺസുലേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 7,09,576 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു. എല്ലാ നടപടികളും പൂർത്തിയായ 10,59,354 വിദേശികളെയാണ് നാടുകടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story