Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വയം വിലയിരുത്തൽ:...

സ്വയം വിലയിരുത്തൽ: സ്ഥാപനങ്ങൾക്ക് സർക്കാർ സേവനം മുടങ്ങും

text_fields
bookmark_border
സ്വയം വിലയിരുത്തൽ: സ്ഥാപനങ്ങൾക്ക് സർക്കാർ സേവനം മുടങ്ങും
cancel

ജിദ്ദ: സ്വയം വിലയിരുത്തൽ നടപടികൾ പൂർത്തിയാക്കാത്ത വൻകിട സ്ഥാപനങ്ങൾക്കുള്ള സേ വനങ്ങൾ അടുത്ത ഞായറാഴ്ച മുതൽ നിർത്തലാക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാ ലയം അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് സ്ഥാപനങ്ങൾക്ക് സ്വയംവിലയിരുത്തൽ നടപടിക്ക് മൂന്നു മാസത്തെ സാവകാശം നൽകി മന്ത്രിസഭ തീരുമാനമെടുത്തത്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങളിലേക്കുള്ള ഇ- സേവനങ്ങൾ നിർത്തലാക്കുമെന്ന് നേത്തേ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ അനുസരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും സുതാര്യത വർധിപ്പിക്കാനുമാണ് സ്വയം പരിശോധന പദ്ധതിയെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു.

സ്ഥാപനം ഇതിനായുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. മന്ത്രാലയ പരിശോധകർ സ്ഥാപനം സന്ദർശിക്കുന്നതിനുമുമ്പായി സ്വകാര്യ മേഖലയിലെ സംവിധാനങ്ങളുടെ സമഗ്രത ഉറപ്പുവരുത്തുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം സ്ഥാപനങ്ങൾക്ക് സ്വയം പരിശോധിക്കാനുള്ള ഘട്ടം കഴിഞ്ഞ ഒക്ടോബർ 23ന് ആരംഭിച്ചിട്ടുണ്ട്. മൂന്നുമാസം നീണ്ടുനിൽക്കും. നടപടി ക്രമങ്ങൾക്ക് ശേഷം പിശകുകളും ക്രമക്കേടുകളും ഒഴിവാക്കാൻ മൂന്നുമാസത്തെ സാവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് വൻകിട, ഇടത്തരം സ്ഥാപനങ്ങൾക്കായുള്ള ‘സ്വയം വിലയിരുത്തൽ’ എന്ന പദ്ധതിക്ക് അംഗീകാരം നൽകി തൊഴിൽ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story