മദ്യനിർമാണം: കുടുങ്ങിയത് നിരപരാധിയായ യുവാവ്
text_fieldsദമ്മാം: ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെട ുത്തത് നിരപരാധിയായ ചെറുപ്പക്കാരെൻറ ഇഖാമ പകർപ്പിൽ. ഇത്തരം അധോലക സംഘങ്ങൾ നിര പരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതിെൻറ ഞെട്ടിപ്പിക്കുന്ന അനുഭവ സാക്ഷ്യം കൂടിയാണ് ദിവസങ്ങൾക്കുമുമ്പ് പൊലീസ് പിടികൂടിയ മലപ്പുറം, പനച്ചിക്കൽ ബാസിത്. ഒമ്പതുവർഷമായി ടയോട്ടയിലെ ഹോൾസെയിൽ കോസ്മറ്റിക് ഷോപ്പിൽ ജോലിചെയ്യുന്ന ബാസിത് ഇതുവരെ പോയിട്ടുപോലുമില്ലാത്ത സ്ഥലത്താണ് മദ്യനിർമാണ ലോബി ഇയാളുടെ ഇഖാമ പകർപ്പ് സംഘടിപ്പിച്ച് കെട്ടിടമെടുത്തത്. ദിവസങ്ങളുടെ ജയിൽവാസത്തിനുശേഷം ഇയാളുെട നിരപരാധിത്വം ബോധ്യപ്പെട്ട് ജയിൽ മോചിതനായെങ്കിലും നിരപരാധിയായ തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷത്തിൽനിന്ന് ഇനിയും മോചിതനായിട്ടില്ല.
ബാസിതിെൻറ മാതാപിതാക്കളും ഭാര്യയും മക്കളും മാസങ്ങൾക്കുമുമ്പ് സന്ദർശക വിസയിലെത്തിയിരുന്നു. അവർ തിരിച്ചുപോകുന്നതിെൻറ തലേദിവസമാണ് ബാസിതിനെതിരെ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഹാജരാക്കണമെന്നും സ്പോൺസർക്ക് സന്ദേശം ലഭിച്ചത്. സ്പോൺസറോടൊപ്പം പൊലീസ്സ്റ്റേഷനിൽ എത്തിയ ബാസിതിനെ തടങ്കലിലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് ഒരു മാസം മുമ്പ് ദമ്മാമിൽ പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്ക് എടുത്തിരിക്കുന്നത് ബാസിതിെൻറ ഇഖാമ പകർപ്പിലാെണന്ന് കണ്ടെത്തിയത്. എന്നാൽ താൻ ഇതുവരെ ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടില്ലെന്നും താൻ ഇഖാമ പകർപ്പ് ആർക്കും നൽകിയിട്ടില്ലെന്നുമുള്ള വാദമൊന്നും പൊലീസ് അംഗീകരിച്ചില്ല. തിരികെ നാട്ടിലേക്കുപോകുന്ന മാതാപിതാക്കളും ഭാര്യയും മക്കളും ജയിലിൽ എത്തിയാണ് ബാസിതിനോട് യാത്ര പറഞ്ഞത്.
കെട്ടിടത്തിെൻറ മേൽേനാട്ടക്കാരനും ഹൗസ്ൈഡ്രവറുമായ മലയാളിയിൽനിന്ന് മറ്റൊരു ഹൗസ് ഡ്രൈവറായ മലയാളിയാണ് സന്ദർശക വിസയിലെത്തുന്ന തെൻറ ബന്ധുവിനാെണന്നറിയിച്ച് മൂന്നുമാസത്തേക്ക് കെട്ടിടം വാടകക്കെടുത്തത്. ഇയാൾ നാട്ടിലേക്ക് പോയതിനാൽ ഇഖാമ പകർപ്പ് എവിടന്നാണ് ലഭിച്ചതെന്ന് കണ്ടു പിടിക്കാനുള്ള അന്വേഷണം തുടരുകയാണ്. ദമ്മാമിലെ ഒരു ക്ലിനിക്കിൽ ചികിത്സതേടി പോയപ്പോൾ ഇഖാമ പകർപ്പ് നൽകിയത് മാത്രമേ ബാസിതിെൻറ ഒാർമയിലുള്ളൂ. സാമൂഹികപ്രവർത്തകനായ ഷാജി വയനാടിെൻറ നിരന്തരമായ ഇടപെടലുകളാണ് സാബിതിെൻറ മോചനം സാധ്യമാക്കിയത്. അദ്ദേഹം പൊലീസ് അധികാരികളോടും കേസുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരോടും ബാസിതിെൻറ നിരപരാധിത്വം ബോധ്യപ്പെടുത്തി. തുടർന്ന് കെട്ടിടത്തിെൻറ മേൽനോട്ടക്കാരനായ മലയാളിെയ വിളിച്ചുവരുത്തി ബാസിതിെൻറ ഫോേട്ടാ കാണിക്കുകയും ഇയാളല്ല കെട്ടിടം വാടകക്കെടുത്തതെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഇതോടെ വ്യാഴാഴ്ച പകൽ ബാസിതിനെ പൊലീസ്
കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.