Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുഭൂമിയിൽ കൊടിയ...

മരുഭൂമിയിൽ കൊടിയ ദുരിതത്തിൽനിന്ന് മലയാളി യുവാവിനെ രക്ഷിച്ചു

text_fields
bookmark_border
മരുഭൂമിയിൽ കൊടിയ ദുരിതത്തിൽനിന്ന് മലയാളി യുവാവിനെ രക്ഷിച്ചു
cancel
camera_alt?????????

റിയാദ്: ആടുജീവിതത്തിലെ കൊടിയ പീഡാനുഭവങ്ങളുടെ പുതിയ അധ്യായമാണ് അൻഷാദ് എന് ന അമ്പലപ്പുഴ സ്വദേശി. 25 മാസത്തിനിടെ സൗദി മരുഭൂമിയിൽ ആടുകളും ഒട്ടകങ്ങളുമായി അലഞ്ഞ ത് രണ്ടായിരത്തോളം കിലോമീറ്റർ. തളർന്നിരിക്കുേമ്പാൾ തൊഴിലുടമയുടെയും മകെൻറ യും ക്രൂരമായ പീഡനം. ഒട്ടകത്തിനുള്ള വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയും ഭക്ഷണം. രണ്ടുവ ർഷത്തിനിടെ കുളിച്ചത് രണ്ടോ മൂന്നോ തവണ. ഉടുത്തുമാറാൻ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. ശമ്പളമെന്നത് കേട്ടുകേൾവി മാത്രം. കണികാണാൻ പോലും ഒരു റിയാൽ കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം സൗദി പൊലീസും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും ചേർന്ന് രക്ഷപ്പെടുത്തും വരെ ഇൗ 27കാരൻ അനുഭവിച്ചുതീർത്തത് വിവരിക്കാൻ പോലും കഴിയാത്ത നരകീയ ജീവിതം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡ് കാക്കാഴം സ്വദേശികളായ പുതുവൽ ജലാലുദ്ദീൻ -ലൈല ദമ്പതികളുടെ മകൻ അൻഷാദിനെ ചതിച്ചത് സ്വന്തം നാട്ടുകാരനായ വിസ ഏജൻറാണ്. സ്പോൺസറുടെ അതിഥി മന്ദിരത്തിലാണ് ജോലിയെന്ന് പറഞ്ഞ് പറ്റിച്ചാണ് 45,000ത്തോളം രൂപ വാങ്ങി സൗദിയിലേക്ക് കയറ്റിവിട്ടത്.

2017 ഒക്ടോബർ 18ന് റിയാദിലെത്തി. വിമാനത്താവളത്തിൽനിന്ന് സ്പോൺസർ കൊണ്ടുപോയത് 350 കിലോമീറ്റർ അകലെ സാജിറിലെ മരുഭൂമിയിലേക്ക്. ആടുജീവിതത്തെ കുറിച്ച് കേട്ടറിവുള്ളതിനാൽ വാഹനം മരുഭൂമിയിലേക്ക് തിരിഞ്ഞതും അൻഷാദ് ബഹളം വെച്ചു. എതിർത്തുനിന്നപ്പോൾ മുഖത്ത് അടിച്ച് മരുഭൂമിയിലെ തമ്പിൽ കൊണ്ടുചെന്നാക്കി. അന്ന് അവിടെ ഒരു സുഡാനി ജോലിക്കാരൻ കൂടിയുണ്ടായിരുന്നു. അയാളോടൊപ്പം ഒട്ടകങ്ങളും ആടുകളുമായി മരുഭൂമിയിൽ അലയലായിരുന്നു പിന്നീട് ജോലി. ഒറ്റക്കായ അൻഷാദ് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്പോൺസറുടെയും മകെൻറയും ശാരീരിക പീഡനം ഇടക്കിടെ ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ രണ്ടുതവണ മാത്രമാണ് നാട്ടിൽ വീട്ടുകാരെ വിളിച്ചത്. വഴിയിൽ കണ്ട മറ്റ് ആട്ടിടയന്മാരുടെ ഫോണുകളിൽ നിന്നാണ് വീട്ടിേലക്ക് വിളിച്ച് താൻ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് പറഞ്ഞത്. അറാറിൽനിന്ന് തിരിച്ചുള്ള യാത്രക്കിടയിൽ രണ്ടു മാസം മുമ്പ് ഒരു രാത്രിയിൽ തമ്പിൽനിന്ന് ഇറങ്ങിയോടി 90 കിേലാമീറ്റർ നടന്ന് മൂന്നു ദിവസം കൊണ്ട് സമൂദ എന്ന സ്ഥലത്തെത്തി. വഴിയിൽ നിന്ന് ഒരു സൗദി പൗരൻ ട്രക്കിൽ കയറ്റി സമൂദ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

പൊലീസ് സ്പോൺസറെ വിളിച്ചുവരുത്തി. ഒരു മാസത്തിനുള്ളിൽ ശമ്പള കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്ത് എക്സിറ്റ് അടിച്ച് നാട്ടിൽ വിടാമെന്ന് പൊലീസിന് എഴുതി നൽകി യുവാവിനെയും കൊണ്ട് അയാൾ തിരിച്ചുപോയി. ഇതിനിടെ യുവാവിെൻറ ദുഃസ്ഥിതി അറിഞ്ഞ് മാതാപിതാക്കൾ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും ഫലമൊന്നും ഇല്ലാതായപ്പോൾ ഹഫർ അൽബാത്വിനിലെ ഫ്രേറ്റണിറ്റി ഫോറം പ്രവർത്തകൻ നൗഷാദ് കൊല്ലം, റോയൽ ട്രാവൽസ് സൗദി പ്രതിനിധി മുജീബ് ഉപ്പട എന്നിവർ വഴി യുവാവിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. ഇന്ത്യൻ എംബസി വെൽഫെയർ വിങ് ഉദ്യോഗസ്ഥൻ ഷറഫുദ്ദീൻ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി. എംബസി അധികാരപത്രം നൽകിയതിന് പുറമെ സമൂദ പൊലീസ് സ്റ്റേഷനിലേക്കും അവിടെയുള്ള ലേബർ ഒാഫിസിലേക്കും കത്തുകളും അയച്ചു. തുടർന്ന് നൗഷാദും മുജീബും കൂടി കഴിഞ്ഞദിവസം സമൂദയിലെത്തി അവിടെ ബഖാലയിൽ ജോലി ചെയ്യുന്ന അമ്പലപ്പുഴ സ്വദേശി ജബ്ബാറിെൻറ സഹായത്തോടെ പൊലീസ് സ്റ്റേഷനെ സമീപിച്ച് യുവാവിനെ കണ്ടെത്താൻ സഹായം തേടുകയായിരുന്നു.

പൊലീസ് രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് പോയി സ്പോൺസറെ കസ്റ്റഡിയിലെടുക്കുകയും യുവാവിനെ തമ്പിൽനിന്ന് കണ്ടെത്തി കൊണ്ടുവരുകയും ചെയ്തു. മുഴുവൻ ശമ്പളവും എക്സിറ്റ് വിസയും വിമാന ടിക്കറ്റും നൽകി നാട്ടിലയക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ കൈയിൽ ഒരു പൈസയുമില്ലെന്നും ഒട്ടകത്തെ വിറ്റ് പണം കിട്ടിയാൽ നിർദേശം പാലിക്കാമെന്നുമായിരുന്നു സ്പോൺസറുടെ മറുപടി. ഇതിൽ പ്രകോപിതരായ പൊലീസ് ഇയാളെ ലോക്കപ്പിലാക്കി. ഇതറിഞ്ഞ് എത്തിയ മകൻ ശമ്പള കുടിശ്ശികയായി 24,700 റിയാൽ സ്റ്റേഷനിൽ ഏൽപിച്ചു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കി ഒരാഴ്ചക്കുള്ളിൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് സ്പോൺസറും മകനും സ്റ്റേഷനിൽ എഴുതി നൽകുകയും ചെയ്തു. യുവാവിനെ അവരോടൊപ്പം വിടാതെ പൊലീസ് സാമൂഹിക പ്രവർത്തകൻ മുജീബ് ഉപ്പടയോടൊപ്പം റിയാദിലേക്ക് അയച്ചു. എക്സിറ്റ് വിസ കിട്ടിയാൽ അടുത്ത ദിവസങ്ങളിൽതന്നെ നാട്ടിൽ പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story