Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈക്കൂലി,...

കൈക്കൂലി, വ്യാജരേഖ; 18 പേർക്ക് ജയിൽശിക്ഷ

text_fields
bookmark_border
കൈക്കൂലി, വ്യാജരേഖ; 18 പേർക്ക്  ജയിൽശിക്ഷ
cancel

ജിദ്ദ: കൈക്കൂലി, വ്യാജരേഖ ചമക്കൽ എന്നീ കേസുകളിലുൾപ്പെട്ട 18 പേരെ ജയിലിലടച്ചതായി പ ബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുറ്റവാളികളിൽ ഉദ്യോഗസ്ഥർ, ജീവനക്കാർ, വ്യവ സായ പ്രമുഖർ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെടുന്നുണ്ട്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 18 പേരെയും ചോദ്യം ചെയ്ത ശേഷമാണ് നടപടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. രജിസ്റ്റർ ചെയ്ത കേസുകളിൽ 55 വർഷത്തിൽ കൂടുതൽ തടവും 40 ലക്ഷം റിയാൽ പിഴയുമുള്ള കേസുമുണ്ട്.

കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ എക്സിക്യൂട്ടിവ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനുണ്ട്. ഒരു ബിസിനസുകാരനിൽ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും വാങ്ങിയെന്നാണ് ഇയാൾക്കെതിരായ കുറ്റം. ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തി എന്നാണ് കേസ്. അഴിമതി, വഞ്ചന എന്നിവയിൽ പങ്കാളിയാകുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്ത കേസിൽ  ശിക്ഷ 16 വർഷമാണ്. സാമ്പത്തിക പിഴ വേറെയുമുണ്ട്. അദ്ദേഹത്തിെൻറ കീഴിലെ നിരവധി ജോലിക്കാരും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ട്. അവർക്ക് തടവും പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.

ഒരു ബിസിനസുകാരനും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പിഴക്ക് പുറമെ ജയിൽശിക്ഷ 16 വർഷമാണ്. ഇതിനു പുറമെ ഇയാളുടെ കമ്പനിയിലെ ജീവനക്കാരും കുറ്റക്കാരെന്ന് തെളിഞ്ഞതിനാൽ ശിക്ഷ വിധിച്ചിട്ടുണ്ട്. നിരവധി വാണിജ്യ സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. അഴിമതി ഇല്ലാതാക്കുന്നതിനും അഴിമതിക്കാരെ പിടികൂടുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും തക്ക ശിക്ഷ ലഭിക്കാൻ അവരെ നിയമത്തിനു മുന്നിൽ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story