Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൂപ്പര്‍...

സൂപ്പര്‍ ക്ലാസിക്കോ ഇന്ന്: ബ്രസീൽ, അർജൻറീന ടീമുകൾ റിയാദിലെത്തി

text_fields
bookmark_border
സൂപ്പര്‍ ക്ലാസിക്കോ ഇന്ന്: ബ്രസീൽ, അർജൻറീന ടീമുകൾ റിയാദിലെത്തി
cancel
camera_alt???????? ??????????? ????????? ??????????????????????? ???????????????????

റിയാദ്: റിയാദ് സീസണോടനുബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന ബ്രസീല്‍-അര്‍ജൻറീന സൂപ്പര്‍ ക്ലാസിക്കോ ഫുട്ബാള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെ താരങ്ങളെല്ലാം ബ്രസീല്‍ ടീമിലുണ്ട്. ലയണല്‍ മെസ്സിയുള്‍പ്പെടെ മുന്‍നിര താരങ്ങളുമായാണ് അര്‍ജൻറീന ഇറങ്ങുന്നത്. വെള്ളിയാഴ്ച സൗദി സമയം രാത്രി എട്ടുമണിക്കാണ് മത്സരം. റിയാദ് സീസണ്‍ ഫെസ്റ്റിവലിെൻറ ഭാഗമായാണ് ബ്രസീല്‍-അർജൻറീന സൗഹൃദ ഫുട്ബാള്‍ മത്സരം. സൂപ്പര്‍ ക്ലാസിക്കോ എന്നുപേരിട്ട മത്സരം  റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക.

മത്സരത്തിനായി അര്‍ജൻറീന, ബ്രസീല്‍ താരങ്ങള്‍ ബുധനാഴ്ച രാത്രി മുതല്‍ റിയാദിലെത്തി. കുടിഞ്ഞോ, തിയോഗോ സില്‍വ അടക്കമുള്ള താരങ്ങളാണ് ആദ്യം വിമാനമിറങ്ങിയത്. പരിക്കുകാരണം നെയ്മര്‍ മത്സരത്തിന് എത്തിയിട്ടില്ല. അതേസമയം അര്‍ജൻറീന ടീമില്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മത്സരത്തിനിറങ്ങും. കഴിഞ്ഞതവണ സൗദിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനായിരുന്നു ജയം. 25,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പന തുടങ്ങി രണ്ടാം ദിനം വിറ്റുപോയിരുന്നു. 200 മുതല്‍ അയ്യായിരം വരെയാണ് ടിക്കറ്റ് നിരക്ക്. നാലു മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. കോപ അമേരിക്ക ഫുട്‌ബാളില്‍ വിലക്കുവന്ന ശേഷം മെസ്സി ആദ്യമായിറങ്ങുന്ന അന്താരാഷ്ട്ര മത്സരം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story