Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനധികൃതമായി...

അനധികൃതമായി തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതിനെതിരെ കർശന നിരീക്ഷണം

text_fields
bookmark_border

ജിദ്ദ: അനധികൃതമായി തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതും തൊഴിലാളികളെവെച്ച് ഇടപ ാടുകൾ നടത്തുന്നതും കർശനമായി നിരീക്ഷിച്ചുവരുകയാണെന്ന് സൗദി മനുഷ്യാവകാശ കമീഷ ൻ വ്യക്തമാക്കി. പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വരുന്ന ഇത്തരം നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പരസ്യങ്ങൾ ചെയ്യുന്നുണ്ട്. അനുമതി നേടാതെ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നതും വാടകക്ക് നൽകുന്നതും നിയമവിരുദ്ധമാണ്. ഇത്തരമാളുകളെയും സ്ഥാപനങ്ങളെയും പിടികൂടാൻ പൊലീസും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കമീഷൻ പരിശോധന തുടരുകയാണ്. പിടിയിലാകുന്നവരെ ബന്ധപ്പെട്ട വകുപ്പിനു മുമ്പാകെ ഹാജരാക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കമീഷൻ വ്യക്തമാക്കി.

ഇതെല്ലാം മനുഷ്യക്കച്ചവടത്തിെൻറ പരിധിയിൽ വരുന്നതാണ്. മനുഷ്യക്കച്ചവടം ഗുരുതരമായ കുറ്റമാണ്. എല്ലാ രാജ്യങ്ങളും അതിനെതിരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യെൻറ അന്തസ്സും അഭിമാനവും ഇല്ലാതാക്കി അടിമത്തത്തിലേക്ക് തള്ളിവിടലാണത്. ഇത് കണക്കിലെടുത്ത് ദേശീയ-അന്തർദേശീയ സംഘടനകളുമായി സഹകരിച്ച് സൗദി അറേബ്യയും മനുഷ്യക്കച്ചവടത്തിനെതിരെ ശക്തമായി നിലപാടുകൾ സ്വീകരിക്കുകയും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയും ചെയ്യുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് 15 വർഷം തടവോ അല്ലെങ്കിൽ 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ അതു രണ്ടും ശിക്ഷയായോ ഉണ്ടാകുമെന്നും കമീഷൻ പറഞ്ഞു.

യാത്രാസ്വാതന്ത്യം അനുവദിക്കാതെ നിശ്ചിത സ്ഥലത്ത് ജോലി ചെയ്യിപ്പിക്കുക, പീഡനത്തിന് വിധേയനാക്കുക, കുറഞ്ഞ വേതനം നൽകുകയോ അല്ലെങ്കിൽ നൽകാതിരിക്കുകയോ ചെയ്യുക, വിശ്രമമോ അവധിയോ നൽകാതെ ജോലി എടുപ്പിക്കുക, പാസ്പോർട്ട്, യാത്ര രേഖകൾ നൽകാതെ പിടിച്ചുവെക്കുക, ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നത് അനുവദിക്കാതിരിക്കുക, ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറാൻ വേതനം ആവശ്യപ്പെടുക, ശമ്പളം നൽകാതെ മറ്റാളുകളുടെയടുത്ത് ജോലി ചെയ്യിപ്പിക്കുക തുടങ്ങിയവ മനുഷ്യക്കച്ചവടത്തിെൻറ ഭാഗമായി നടക്കുന്ന കാര്യങ്ങളിൽപെടുമെന്നും കമീഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story