Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 5:01 AM GMT Updated On
date_range 10 Nov 2019 5:01 AM GMTഅഹ്ലൻ കേരള സിങ് ആൻഡ് വിൻ: ചിത്രപ്പാട്ട്: ദിവ്യ പ്രശാന്ത്, ദേവിക, സോഫിയ സുനിൽ ജേതാക്കൾ
text_fieldsbookmark_border
റിയാദ്: ‘അഹ്ലൻ കേരള’ മഹോത്സവത്തിൽ ചിത്രപ്പാട്ട് പാടി കെ.എസ് ചിത്രയുടെ കൈയിൽനി ന്ന് നേരിട്ട് സമ്മാനം വാങ്ങാൻ സൗഭാഗ്യം സിദ്ധിച്ചത് പ്രവാസി ഗായകരിലെ മൂന്നു പ്രതി ഭകൾക്ക്.
ദിവ്യ പ്രശാന്ത്, ദേവിക, സോഫിയ സുനിൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. മേളനഗരിയിൽ രണ്ടാംദിനം നടന്ന ‘സിങ് ആൻഡ് വിൻ’ ഫൈനൽ റൗണ്ടിൽ മത്സരിച്ചത് 18 പേരാണ്. വാട്സ്ആപ്പിലൂടെ പാട്ടുപാടി അയച്ച 120 പേരിൽനിന്നാണ് ആലാപന മികവ് പരിശോധിച്ച് ഫൈനൽ റൗണ്ടിലേക്ക് യോഗ്യരെ തെരഞ്ഞെടുത്തത്. ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിലെ മേളനഗരിയിൽ ഫുഡ് ഫെസ്റ്റിവൽ ഏരിയയിൽ ഒരുക്കിയ വേദിയിലാണ് ഫൈനൽ മത്സരം നടന്നത്. വൈകീട്ട് അഞ്ചിന് ആരംഭിച്ച പരിപാടി പ്രശസ്ത ടിവി അവതാരകനും മജീഷ്യനുമായ രാജ് കലേഷാണ് നയിച്ചത്. മത്സരവും അതിനിടയിൽ കാണികൾക്കായി ഫണ്ണി ക്വസ്റ്റ്യനുകളുമായി മുന്നേറിയ മത്സരം വലിയൊരു ജനക്കൂട്ടത്തെ തന്നെ ആകർഷിച്ചു. വേദിയുടെ മുന്നിൽ തടിച്ചുകൂടിയ കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോൾ മത്സരിച്ച 18 പേരും ആവേശത്തിലായി. റിയാദിൽ അറിയപ്പെടുന്ന സംഗീതജ്ഞരായ ഗാനഭൂഷണം ഗിരിദാസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അനിൽ കുമാർ, അൽരാജ്ഹി ബാങ്ക് ഉദ്യോഗസ്ഥൻ ജലീൽ കൊച്ചിൻ എന്നിവരാണ് വിധികർത്താക്കളായത്. ചാനൽ റിയാലിറ്റി ഷോയിലെ ജഡ്ജിമാരെ അനുസ്മരിക്കുംവിധം എല്ലാതലത്തിലുമുള്ള സൂക്ഷ്മപരിശോധനയും വിശകലനവും നടത്തി മത്സരാർഥികൾക്ക് പ്രോത്സാഹനം നൽകി ജഡ്ജസ് മുന്നോട്ടുപോയപ്പോൾ മത്സരത്തിെൻറ ഗൗരവം വർധിച്ചു. 18 പേരും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോൾ അന്തിമ വിധിനിർണയം കടുത്തതായി. ഏറ്റവും മികച്ചുനിന്ന മൂന്നുപേരെ സൂക്ഷ്മതല വിശകലനത്തിലൂടെ നിർണയിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്തെത്തിയ ദിവ്യപ്രശാന്ത് മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് പാണ്ടിക്കാട് സ്വദേശിനിയാണ്. റിയാദിലെ മോഡേൺ മിഡിലീസ്റ്റ് സ്കൂൾ അധ്യാപികയായ ദിവ്യ റിയാദിലെ അറിയപ്പെടുന്ന ഗായികയും വേദികളിലെ സ്ഥിരസാന്നിധ്യവുമാണ്. ഭർത്താവ് തൃശൂർ സ്വദേശി പ്രശാന്ത് റിയാദിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദേവിക എന്ന കൊച്ചുമിടുക്കി റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ‘റിംല’ ഉൾപ്പെടെയുള്ള റിയാദിലെ സംഗീത കൂട്ടായ്മകളിൽ സജീവ സാന്നിധ്യമാണ്. പിതാവ് കണ്ണൂർ സ്വദേശി ബാബുരാജ്. ജിദ്ദയിൽനിന്ന് വന്ന സോഫിയ സുനിലാണ് മൂന്നാം സ്ഥാനം നേടിയത്. കേരളത്തിലെ അറിയപ്പെടുന്ന ഫുട്ബാളർ, പഴയ ടൈറ്റാനിയം ടീമിലെ താരം നജ്മുദ്ദീെൻറ മകളായ സോഫിയ തിരുവനന്തപുരം സ്വദേശിനിയാണ്. ഭർത്താവ് സുനിൽ ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. മത്സരം എട്ട് മണിയോടെ അവസാനിച്ചു. തുടർന്ന് പ്രധാനവേദിയിൽ അരേങ്ങറിയ ‘ചിത്രവർഷങ്ങൾ’ എന്ന പരിപാടിയിൽ കെ.എസ് ചിത്ര മൂന്നുപേർക്കും സമ്മാനങ്ങൾ നേരിട്ട് കൈമാറി. മത്സരിച്ച 18 പേരോടും അവതാരകൻ രാജ് കലേഷിനുമൊപ്പം ചിത്ര ഫോേട്ടായും എടുത്തു. സിങ് ആൻഡ് വിൻ ഫൈനൽ മത്സര പരിപാടിക്ക് സുലൈമാൻ വിഴിഞ്ഞം നേതൃത്വം നൽകി. ഫണ്ണി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ കാണികളിൽനിന്നുള്ള 15 പേർക്ക് ഡബിൾ ഹോഴ്സിെൻറ സമ്മാനങ്ങളും നൽകി.
ദിവ്യ പ്രശാന്ത്, ദേവിക, സോഫിയ സുനിൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. മേളനഗരിയിൽ രണ്ടാംദിനം നടന്ന ‘സിങ് ആൻഡ് വിൻ’ ഫൈനൽ റൗണ്ടിൽ മത്സരിച്ചത് 18 പേരാണ്. വാട്സ്ആപ്പിലൂടെ പാട്ടുപാടി അയച്ച 120 പേരിൽനിന്നാണ് ആലാപന മികവ് പരിശോധിച്ച് ഫൈനൽ റൗണ്ടിലേക്ക് യോഗ്യരെ തെരഞ്ഞെടുത്തത്. ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിലെ മേളനഗരിയിൽ ഫുഡ് ഫെസ്റ്റിവൽ ഏരിയയിൽ ഒരുക്കിയ വേദിയിലാണ് ഫൈനൽ മത്സരം നടന്നത്. വൈകീട്ട് അഞ്ചിന് ആരംഭിച്ച പരിപാടി പ്രശസ്ത ടിവി അവതാരകനും മജീഷ്യനുമായ രാജ് കലേഷാണ് നയിച്ചത്. മത്സരവും അതിനിടയിൽ കാണികൾക്കായി ഫണ്ണി ക്വസ്റ്റ്യനുകളുമായി മുന്നേറിയ മത്സരം വലിയൊരു ജനക്കൂട്ടത്തെ തന്നെ ആകർഷിച്ചു. വേദിയുടെ മുന്നിൽ തടിച്ചുകൂടിയ കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോൾ മത്സരിച്ച 18 പേരും ആവേശത്തിലായി. റിയാദിൽ അറിയപ്പെടുന്ന സംഗീതജ്ഞരായ ഗാനഭൂഷണം ഗിരിദാസ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അനിൽ കുമാർ, അൽരാജ്ഹി ബാങ്ക് ഉദ്യോഗസ്ഥൻ ജലീൽ കൊച്ചിൻ എന്നിവരാണ് വിധികർത്താക്കളായത്. ചാനൽ റിയാലിറ്റി ഷോയിലെ ജഡ്ജിമാരെ അനുസ്മരിക്കുംവിധം എല്ലാതലത്തിലുമുള്ള സൂക്ഷ്മപരിശോധനയും വിശകലനവും നടത്തി മത്സരാർഥികൾക്ക് പ്രോത്സാഹനം നൽകി ജഡ്ജസ് മുന്നോട്ടുപോയപ്പോൾ മത്സരത്തിെൻറ ഗൗരവം വർധിച്ചു. 18 പേരും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോൾ അന്തിമ വിധിനിർണയം കടുത്തതായി. ഏറ്റവും മികച്ചുനിന്ന മൂന്നുപേരെ സൂക്ഷ്മതല വിശകലനത്തിലൂടെ നിർണയിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്തെത്തിയ ദിവ്യപ്രശാന്ത് മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് പാണ്ടിക്കാട് സ്വദേശിനിയാണ്. റിയാദിലെ മോഡേൺ മിഡിലീസ്റ്റ് സ്കൂൾ അധ്യാപികയായ ദിവ്യ റിയാദിലെ അറിയപ്പെടുന്ന ഗായികയും വേദികളിലെ സ്ഥിരസാന്നിധ്യവുമാണ്. ഭർത്താവ് തൃശൂർ സ്വദേശി പ്രശാന്ത് റിയാദിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദേവിക എന്ന കൊച്ചുമിടുക്കി റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ‘റിംല’ ഉൾപ്പെടെയുള്ള റിയാദിലെ സംഗീത കൂട്ടായ്മകളിൽ സജീവ സാന്നിധ്യമാണ്. പിതാവ് കണ്ണൂർ സ്വദേശി ബാബുരാജ്. ജിദ്ദയിൽനിന്ന് വന്ന സോഫിയ സുനിലാണ് മൂന്നാം സ്ഥാനം നേടിയത്. കേരളത്തിലെ അറിയപ്പെടുന്ന ഫുട്ബാളർ, പഴയ ടൈറ്റാനിയം ടീമിലെ താരം നജ്മുദ്ദീെൻറ മകളായ സോഫിയ തിരുവനന്തപുരം സ്വദേശിനിയാണ്. ഭർത്താവ് സുനിൽ ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. മത്സരം എട്ട് മണിയോടെ അവസാനിച്ചു. തുടർന്ന് പ്രധാനവേദിയിൽ അരേങ്ങറിയ ‘ചിത്രവർഷങ്ങൾ’ എന്ന പരിപാടിയിൽ കെ.എസ് ചിത്ര മൂന്നുപേർക്കും സമ്മാനങ്ങൾ നേരിട്ട് കൈമാറി. മത്സരിച്ച 18 പേരോടും അവതാരകൻ രാജ് കലേഷിനുമൊപ്പം ചിത്ര ഫോേട്ടായും എടുത്തു. സിങ് ആൻഡ് വിൻ ഫൈനൽ മത്സര പരിപാടിക്ക് സുലൈമാൻ വിഴിഞ്ഞം നേതൃത്വം നൽകി. ഫണ്ണി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ കാണികളിൽനിന്നുള്ള 15 പേർക്ക് ഡബിൾ ഹോഴ്സിെൻറ സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story