സൗദിയിൽ ചരിത്രം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം –ടൊവീനൊ തോമസ്
text_fieldsറിയാദ്: ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദി അറേബ്യയിൽ പുതുചരിത്രം കുറിച്ച ‘അഹ്ല ൻ കേരള’യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രനടൻ ടൊവ ീനോ തോമസ്. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇന്ത്യൻ മഹോത്സവം എന്നറിയ ാൻ കഴിഞ്ഞു. എങ്കിൽ അതൊരു ചരിത്രമാണ്. അങ്ങനെയൊരു ചരിത്രപ്പിറവിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എെൻറ ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും സൗദിയിലുണ്ട്. പിന്നെ കേരളത്തെ ഇന്നത്തെനിലയിൽ വളർത്തിയ പ്രവാസികളിൽ വലിയൊരു വിഭാഗം ഉപജീവനം കണ്ടെത്തിയ നാടുമാണ് സൗദി അറേബ്യ. ഇവിടേക്ക് ക്ഷണംകിട്ടുേമ്പാൾ ആദ്യംതന്നെ എെൻറ മനസ്സിലേക്ക് വന്നത് ഇൗ പ്രവാസികളാണ്. അവരുടെ സ്നേഹമാണ്.
മലയാള സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യുേമ്പാൾതന്നെ ഇവിടെയിരുന്നും കാണാൻ കഴിയുംവിധം സൗദി അറേബ്യയിൽ സിനിമ തിയറ്ററുകൾ വന്നു എന്നറിഞ്ഞപ്പോൾ ഏറെ ആഹ്ലാദിച്ച ചലച്ചിത്ര നടന്മാരിലൊരാളാണ് ഞാൻ. സൗദിയിൽ വരണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അതിന് സാധിച്ചത്. താൻ പോകുന്ന 15ാമത്തെ വിദേശ രാജ്യമാണ് സൗദി അറേബ്യ എന്നും ടൊവീനോ പറഞ്ഞു. ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച അഹ്ലൻ സാംസ്കാരിക വാണിജ്യമേളയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടൊവീനോ. അഹ്ലൻ കേരളയുടെ ആദ്യദിനമായ വ്യാഴാഴ്ച രാത്രിയാണ് ബൻബാനിലെ ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ ആവേശക്കടലിലാക്കി ന്യൂജെൻ താരം വന്നത്.
മേളയുടെ പ്രധാന ആകർഷക പരിപാടിയായ ‘വൈറൽ സൂപ്പർസ്റ്റാർസി’െൻറ വേദിയിലേക്കായിരുന്നു നവതരംഗ നായകെൻറ കടന്നുവരവ്. ഇരമ്പിയാർക്കുന്ന ജനസമുദ്രത്തിെൻറ മുന്നിലേക്കാണ് മലയാളത്തിെൻറ ന്യൂജെൻ സൂപ്പർസ്റ്റാർ ടൊവീനോ തോമസ് വന്നത്. തിരശ്ശീലയിൽ മാത്രമല്ല സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മണ്ണിലിറങ്ങിയും ജനകീയ നായകനായ താരത്തെ അത്രമേൽ പ്രിയത്തോടെയാണ് പ്രവാസികൾ വരവേറ്റത്. രാത്രി എട്ടിനാണ് അഹ്ലൻ കേരളയിലെ മുഖ്യ സ്റ്റേജ് പരിപാടികൾക്ക് തുടക്കമായത്.
പ്രശസ്ത ടി.വി അവതാരകൻ മിഥുൻ രമേശ് വേദിയിലെത്തി സദസ്സിനെ കൈയിലെടുത്ത് പരിപാടികൾക്ക് ഒൗപചാരിക തുടക്കം കുറിച്ചു. കേരള സർക്കാറിന് കീഴിലുള്ള ഭാരത് ഭവെൻറ നേതൃത്വത്തിൽ എത്തിയ കലാസംഘങ്ങളാണ് പരിപാടികൾ അവതരിപ്പിച്ചത്. ഒമ്പത് മണിക്കാണ് സദസ്സ് ആകാംക്ഷപൂർവം കാത്തിരുന്ന ടൊവീനോ വേദിയിലെത്തിയത്. ഒപ്പം സോഷ്യൽ മീഡിയയിലെ വൈറൽ സൂപ്പർസ്റ്റാറുകൾ അവതരിപ്പിച്ച ഗാനവിരുന്നും ഹാസ്യകലാപ്രകടനവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.