Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഹ്ലൻ കേരളക്ക്...

അഹ്ലൻ കേരളക്ക് തുടക്കം

text_fields
bookmark_border
അഹ്ലൻ കേരളക്ക് തുടക്കം
cancel
camera_alt???? ??????? ???????? ???? ??????? ?????????? ????????? ?????? ???? ???????? ???? ???????? ???????? ????????? ??????????????? ??? ???????? ??????? ???????

റിയാദ്: സൗദി അറേബ്യയുടെ മണ്ണിൽ ഗൾഫ് മാധ്യമം ഒരുക്കിയ ആദ്യ ഇന്ത്യൻ സാംസ്കാരിക മഹോത്സവം അഹ്ലൻ കേരളക്ക് അതിഗം ഭീര തുടക്കം. റിയാദിലെ ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ മലയാളനാട് അത്ഭുത ചരിത്രമാണെഴുതിയത്. 20,000ത്തിലധികം പേരാണ ് ആദ്യ ദിനത്തിലെ പരിപാടികളിലേക്ക് ഒഴുകിയെത്തിയത്. മലയാളത്തിെൻറ ജനകീയ നടൻ ടൊവിനൊ തോമസായിരുന്നു ആദ്യദിനത്തിെൻറ മുഖ്യ ആകർഷണം. അഹ്ലൻ കേരളയിൽ താരമുദിച്ചതോടെ പുരുഷാരം ഇളകിമറിഞ്ഞു. കേരളത്തിെൻറ രുചിവൈവിധ്യം വിളമ്പിയ ഭക്ഷ്യമേള നേരത്തേ തിരക്കിലമർന്നു.

രാജ്കലേഷ് ക്രൗഡ്പുള്ളറായി. ന്യൂജൻ താരങ്ങൾ അണിനിരന്ന സംഗീതവിരുന്നായിരുന്നു ആദ്യദിനത്തിൽ ആസ്വാദകഹൃദയം കീഴടക്കിയത്. യുവഗായകരായ അഫ്സൽ, ഫലാഹ് അലി, യുംന അജിൻ, ലക്ഷ്മി ജയൻ, ഹിഷാം, വർഷ രഞ്ജിത്, അക്ബർ ഖാൻ, കലാഭവൻ സതീഷ് എന്നിവർ വൈറൽ സൂപ്പർ സ്റ്റാർ പരിപാടിയിൽ നവനക്ഷത്രങ്ങളായി. ബിസിനസ് േകാൺക്ലേവും ട്രേഡ് എക്സ്പോയും സമാന്തരവേദികളിൽ നടന്നു. ഭാരത്ഭവൻ സംഘത്തോടൊപ്പം കേരളത്തിൽനിന്നെത്തിയ പാരമ്പര്യ കലാസംഘങ്ങളുടെ പ്രകടനങ്ങൾ ഉത്സവത്തിന് മാറ്റുകൂട്ടി.

ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെയാണ് രണ്ടുദിവസത്തെ സാംസ്കാരിക-വാണിജ്യ മേള ഒരുക്കിയത്. സൗദിയിൽ ആദ്യമായാണ് മറുനാട്ടുകാർ ഇത്ര വലിയ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചത്. റിയാദ് നഗരത്തിൽനിന്ന് 65 കിലോമീറ്റർ അകലെയാണ് മേളനഗരി. അഹ്ലൻ കേരളയുടെ പ്രധാനവാതിൽ തുറന്നപ്പോഴേക്കും ജനനിബിഡമായി വേദികൾ. ജനസഞ്ചയം അക്ഷരാർഥത്തിൽ അത്ഭുതം സൃഷ്ടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story