Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോദിയുടെ...

മോദിയുടെ ദ്വിഭാഷിയായി ഹിഫ്സുറഹ്മാൻ

text_fields
bookmark_border
മോദിയുടെ ദ്വിഭാഷിയായി ഹിഫ്സുറഹ്മാൻ
cancel
camera_alt?????????? ????????????????? ???. ?????????????????????

റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവേളയിൽ മൊഴിമാറ്റ ദൗത്യവുമായി ഡോ. ഹിഫ്സുറഹ്മാൻ റിയാദിൽ. റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രസ് ആൻഡ് ഇ ൻഫർമേഷൻ ഫസ്റ്റ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷം നവംബറിൽ സിറിയയിലെ ഇന്ത്യൻ അംബാസഡറായി സ്ഥാനക്കയറ്റം ലഭിച്ച് പോയ അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം ദ്വിഭാഷിയായാണ് റിയാദിൽ വീണ്ടുമെത്തിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ പ്രധാന നേതാക്കളുടെ അറബ് രാജ്യങ്ങളിൽ നടക്കുന്ന സന്ദർശനപരിപാടികളിൽ മിക്കപ്പോഴും ദ്വിഭാഷിയായി ചുമതലയേൽപിക്കപ്പെടുന്നത് ഇദ്ദേഹത്തെയാണ്.

ഒരു ദിവസത്തേക്കാണെങ്കിലും റിയാദിൽ വീണ്ടുമെത്താൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും ദൗത്യം കഴിഞ്ഞ് സിറിയയിലേക്ക് അടുത്ത ദിവസം മടങ്ങുമെന്നും ഹിഫ്സുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അറബ് മേഖലയിലെ ഇന്ത്യൻ മിഷനുകളിൽ ദീർഘകാലത്തെ സേവനപാരമ്പര്യമുള്ള ഇദ്ദേഹം അതിൽ കൂടുതൽ കാലവും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും റിയാദിലെ എംബസിയിലുമായി സൗദിയിലായിരുന്നു. അറബി ഭാഷയിലും സാഹിത്യത്തിലും അഗാധപാണ്ഡിത്യമുള്ള ഹിഫ്സുറഹ്മാൻ അറബി സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ഉത്തർപ്രദേശിലെ അഅ്സംഗഢ് സ്വദേശിയായ ഹിഫ്സുറഹ്മാൻ 2001ലാണ് ഇന്ത്യൻ വിദേശ സർവിസിൽ ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story