ഇന്ത്യൻ പദ്ധതികളിൽ സൗദി മുതൽമുടക്കും –മോദി
text_fieldsറിയാദ്: തന്ത്രപ്രധാന വ്യാപാരപങ്കാളികളെന്ന നിലയിൽ സൗദി അറേബ്യ ഇന്ത്യയുടെ എണ്ണ, പ് രകൃതിവാതക പദ്ധതികളിൽ മുതൽമുടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏ റ്റവും വലിയ എണ്ണ കയറ്റുമതിക്കാരിൽനിന്ന് സുസ്ഥിരമായ ഒരു ചാനൽ ഇന്ത്യയിലേക്കു തു റക്കാനുള്ള നീക്കത്തിെൻറ തുടക്കമാണിതെന്നും അദ്ദേഹം ചൊവ്വാഴ്ച റിയാദിൽ പ്രാദേശിക മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തിൽ പറഞ്ഞു. വിൽക്കുന്നയാളും വാങ്ങുന്നയാളും എന്നതിൽ നിന്ന് തന്ത്രപ്രധാന പങ്കാളികളെന്ന നിലയിലേക്ക് ഉറ്റബന്ധം പുരോഗമിക്കുന്നതിെൻറ ഭാഗമാണ് എണ്ണ, പ്രകൃതിവാതക പദ്ധതികളിലെ സൗദി നിക്ഷേപമെന്നും മോദി കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 18 ശതമാനവും സൗദി അറേബ്യയാണ് നൽകുന്നത്.
ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡോയിൽ ദാതാക്കളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി. നമ്മുടെ മൊത്തം ഉൗർജാവശ്യങ്ങൾക്ക് പരിഹാരമാകുന്ന പ്രധാന സ്രോതസ്സെന്ന നിലയിൽ സൗദി അറേബ്യയുടെ നിർണായക സ്ഥാനത്തെ തങ്ങൾ വിലമതിക്കുകയാണെന്നും മോദി പറഞ്ഞു. എണ്ണവിലയുടെ സ്ഥിരതക്കുവേണ്ടിയുള്ള ആഗോളശ്രമങ്ങളിൽ ഇന്ത്യ ഭാഗഭാക്കാകും. റിയാദിൽ ചൊവ്വാഴ്ച ആരംഭിച്ച സൗദി അറേബ്യയുടെ ആഗോള ഭാവി നിക്ഷേപക സംഗമത്തിൽ പെങ്കടുക്കാനെത്തിയതാണ് ഇന്ത്യൻ പ്രധാനമന്ത്രി.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശത്ത് പ്രതിദിനം 12 ലക്ഷം ബാരൽ ഉൽപാദകശേഷിയോടെ നിർമിക്കുന്ന കൂറ്റൻ ശുദ്ധീകരണശാലയിൽ സൗദി അരാംകോയും അബൂദബി നാഷനൽ ഒായിൽ കമ്പനിയും (അഡ്നോക്) 50 ശതമാനമെന്ന വ്യവസ്ഥയിൽ മുതൽമുടക്കാൻ പ്രാഥമിക കരാർ ഒപ്പുവെച്ചു. റിലയൻസ് ഇൻഡസ്ട്രിയുടെ പെട്രോകെമിക്കൽസ്, എണ്ണശുദ്ധീകരണ വ്യവസായത്തിൽ സൗദി അരാംകോ ശതകോടി ഡോളർ മുതൽമുടക്കിൽ 20 ശതമാനം ഒാഹരി പങ്കാളിത്തം തേടാനും ആലോചിക്കുന്നു. ഇൗ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ ഉൗർജ മേഖലയിൽ സുപ്രധാന ഉടമ്പടികൾ ഒപ്പുവെക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണനിക്ഷേപങ്ങൾ ഉറപ്പുവരുത്താൻ അരാംകോയുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.