‘വൈറൽ സൂപ്പർ സ്റ്റാറിൽ’ പാടാനെത്തും ഹിഷാമും ഫലാഹ് അലിയും
text_fieldsറിയാദ്: ‘വൈറൽ’ എന്ന വാക്ക് പ്രചുരപ്രചാരം നേടുംമുമ്പുതന്നെ സംഗീതപ്രേമികളുടെ മനസ ്സുകളിൽ കുടിയേറിയവരാണ് ഹിഷാമും ഫലാഹ് അലിയും. ചാനലുകളിലെ സംഗീത പരിപാടികളിലൂ ടെയാണ് ഇരുവരും രംഗത്തെത്തുന്നത്. ഏഷ്യാനെറ്റിലെ െഎഡിയ സ്റ്റാർ സിംഗർ എന്ന റിയാലി റ്റി ഷോയിലെ സെമിഫൈനലിസ്റ്റുകളായിരുന്ന ഇവർ ഒന്നര പതിറ്റാണ്ടായി സംഗീതരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമിനു പുറത്തും നല്ല ഫോമും ഫെയിമ ും നിലനിർത്തിപ്പോരുന്ന ഹിഷാമിനും ഫലാഹ് അലിക്കും ആരാധകർ ഏറെയാണ്. ചലച്ചിത്ര പിന്ന ണിഗാനരംഗത്ത് ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ തേൻറതായ സ്ഥാനം ഉറപ്പിച്ച ഹിഷാം അബ്ദുൽ വഹാബും കോളജ് അധ്യാപകനായിട്ടും സംഗീതസപര്യയിൽ തുടരുന്ന ഫലാഹ് അലിയും നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദിൽ ഗൾഫ് മാധ്യമവും എക്സ്പോ ഹൊസൈറണും ചേർന്ന് സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ പ്രഥമ ഇന്ത്യൻ സാംസ്കാരിക വാണിജ്യ മേളയിലെ ‘വൈറൽ സൂപ്പർ സ്റ്റാർ’ സെഗ്മെൻറിലാണ് പാടാനെത്തുന്നത്. ഏഴാം തീയതി വൈകീട്ട് അരങ്ങേറുന്ന വൈറൽ സൂപ്പർ സ്റ്റാറിലൂടെ ഇൗ താരങ്ങൾ റിയാദിലെ സംഗീത പ്രേമികളെ ആനന്ദത്തിൽ ആറാടിക്കും.
റിയാദിെൻറ സ്വന്തം ഹിഷാം
ഗായകനും സംഗീതജ്ഞനുമായി തിളങ്ങുന്ന ഹിഷാം അബ്ദുൽ വഹാബ് റിയാദിെൻറ അരുമയാണ്. ആലപ്പുഴ സ്വദേശികളായ അബ്ദുൽ വഹാബ്-ഷക്കീല വഹാബ് ദമ്പതികളുടെ സീമന്തപുത്രനായി റിയാദിൽ ജനിച്ചുവളർന്ന ഇൗ യുവ സംഗീത പ്രതിഭ 12ാം ക്ലാസുവരെയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. 10ാം ക്ലാസിൽ പഠിക്കുേമ്പാഴാണ് 2007ൽ ഏഷ്യാനെറ്റിലെ െഎഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർഥിയാകുന്നത്. സെമിഫൈനൽ വരെ മത്സരിച്ച് മുന്നേറിയ ഇൗ പ്രതിഭയെ ആസ്വാദകലോകം ഹൃദയത്തിലേറ്റുവാങ്ങി. സൗദിയിലെ പഠനം പൂർത്തിയാക്കിയശേഷം സൗണ്ട് എൻജിനീയറിങ് പഠിക്കാൻ ചെന്നൈയിലേക്കു പോയി.
ഡിപ്ലോമ നേടിയ ശേഷം സൗണ്ട് എൻജിനീയറിങ്ങിൽതന്നെ ബിരുദമെടുക്കാൻ ദുബൈയിലേക്കു മാറി. ഹിഷാമിെൻറ സംഗീതജീവിതത്തിലെ വലിയ വഴിത്തിരിവ് സംഭവിക്കുന്നത് അവിടെ വെച്ചാണ്. പ്രശസ്ത പോപ്പ് ഗായകൻ സാമി യൂസുഫിനെ അവിടെവെച്ച് പരിചയപ്പെട്ടതാണ് ജീവിതത്തെ മാറ്റിമറിച്ചത്. അറേബ്യൻ സംഗീതത്തിന് ഇണങ്ങുന്ന ഹിഷാമിെൻറ സ്വരമാധുരി കേട്ട് ആകൃഷ്ടനായ സാമി യൂസുഫ് തെൻറ സംഘത്തിൽ ചേർത്തു. അദ്ദേഹത്തിെൻറ മുൻകൈയിലും സാമ്പത്തിക പിന്തുണയിലും മൂന്ന് ആൽബങ്ങൾ ചെയ്തു. അതെല്ലാം ഹിറ്റായി.
ഒരു വർഷം സാമി യൂസുഫ് സംഘത്തിൽ സൗണ്ട് എൻജിനീയറായും ജോലി ചെയ്തു. അവിടെ തുടരുേമ്പാഴാണ് മലയാള ചലച്ചിത്ര ലോകം ഹിഷാമിനെ വിളിക്കുന്നത്. ശ്രദ്ധേയമായ ‘സാൾട്ട് മാംഗോ ട്രീ’ എന്ന സിനിമയിലൂടെയായിരുന്നു തിരയേറ്റം. അതിലെ മുഴുവൻ പാട്ടുകൾക്കും ഇൗണം നൽകി സംഗീതസംവിധാനത്തിലും ചുവടുറപ്പിച്ചു. അതിലെ രണ്ടു പാട്ടുകളും പാടി. നവാഗത സംഗീതസംവിധായകനുള്ള പുരസ്കാരവും ആ സിനിമയിലൂടെ തേടിയെത്തി. തുടർന്ന് അഞ്ചു സിനിമകളിൽ സംഗീതസംവിധാനം നിർവഹിച്ചു. നിരവധി സിനിമകളിൽ പാടി. ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുല്ല’ എന്ന സിനിമയാണ് ഒടുവിൽ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയത്. പുറത്തിറങ്ങാനിരിക്കുന്ന ‘ലൗ സീൻ’, ‘വർത്തമാനം’ എന്നീ സിനിമകളിലും സംഗീതം ചെയ്യുകയും പാടുകയും ചെയ്തു.
ഗാനഗന്ധർവെൻറ ശബ്ദവുമായി ഫലാഹ് അലി
ഗാനഗന്ധർവൻ യേശുദാസിെൻറ സ്വരത്തിൽ പാടാൻ കഴിയുന്ന ഫലാഹ് അലിയും ഏഷ്യാനെറ്റിലെ െഎഡിയ സ്റ്റാർ സിംഗറിലൂടെയാണ് സംഗീതരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചത്. 15 വർഷം മുമ്പായിരുന്നു അത്. െഎഡിയ സ്റ്റാർ സിംഗറിൽ സെമി ഫൈനലിസ്റ്റായി. പിന്നീട് കുറച്ചുകാലം നിരവധി വേദികളിൽ പാടി. അതിനിടയിലാണ് കോളജ് അധ്യാപകനായി ജോലി ലഭിച്ചത്. മൂവാറ്റുപുഴ എൽദോ മാർ ബേസലിയോസ് കോളജിൽ അധ്യാപകനായപ്പോൾ അൽപകാലം സംഗീതരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നു. എന്നാൽ, ഒരു സംഗീതപ്രതിഭയാണ് തങ്ങളുടെ അധ്യാപകനെന്ന് തിരിച്ചറിഞ്ഞപ്പോൾ കോളജ് അധികൃതർ സംഗീതരംഗത്തും സജീവമായി തുടരാൻ സൗകര്യമൊരുക്കി.
ഇടവേളക്കുശേഷം തിരിച്ചുവരുേമ്പാഴേക്കും സോഷ്യൽ മീഡിയയിലെ വൈറൽ എന്ന സാധ്യത വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. യേശുദാസിേൻറതിന് സാമ്യമുള്ള ശബ്ദം വളരെ വേഗം സോഷ്യൽ മീഡിയയിൽ ആസ്വാദക ലക്ഷങ്ങളെ സൃഷ്ടിച്ചു.
പോസ്റ്റുചെയ്യുന്ന പാട്ടുകളെല്ലാം വൈറലായി. അതിനിടയിൽ മഴവിൽ മനോരമ ചാനലിൽ ‘തകർപ്പൻ കോമഡി’ എന്ന പരിപാടിയിലേക്ക് ക്ഷണം കിട്ടി. അത് പ്രശസ്തി വർധിപ്പിച്ചു. 1980, 90 കാലഘട്ടത്തിൽ യേശുദാസ് പാടിയ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഏതാണ്ടെല്ലാ മെലഡി പാട്ടുകളും അദ്ദേഹത്തിെൻറതന്നെ പഴയ തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ മാപ്പിളപ്പാട്ടുകളും പാടാൻ തുടങ്ങിയതോടെ ഗൃഹാതുരതയുടെ ഗായകൻ എന്നൊരു വിശേഷണം പതിഞ്ഞുകിട്ടുകയും പഴയ പാട്ടുകളെ സ്നേഹിക്കുന്നവരുടെ പ്രിയങ്കരനാവുകയും ചെയ്തു. ഇതിനിടയിൽ അനശ്വരം, ജിപ്സി പോലുള്ള ചില മലയാള സിനിമകളിലും പാടി. തിരശ്ശീലയിൽ മുഖം കാണിക്കുകയും ചെയ്തു. യേശുദാസിെൻറ ചെറുപ്പകാലത്തെ ശബ്ദത്തിലും ശൈലിയിലുമുള്ള പാട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹത്തിന് ശബ്ദവ്യതിയാനം വന്നതിനുശേഷമുള്ള പാട്ടുകൾ പാടാറില്ലെന്നും ഫലാഹ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.