ഉംറക്ക് എത്തിയപ്പോൾ പിടിയിലായ നസ്റീൻ ബീഗം 10 മാസമായി ജയിലിൽ
text_fieldsദമ്മാം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സായി ജോലിചെയ്യുന്ന കാലത്ത് സമർപ് പിച്ച പ്രവൃത്തി പരിചയ സാക്ഷ്യപത്രം വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ ിലായ ഹൈദരാബാദ് സ്വദേശിനി 10 മാസമായി ജയിലിൽ. ജോലി അവസാനിപ്പിച്ച് നാട്ടിൽ പോയി 14 വ ർഷത്തിനു ശേഷം ഉംറ ചെയ്യാനായി കുടുംബവുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ജിദ ്ദ വിമാനത്താവളത്തിൽ പിടിയിലായ നസ്റീൻ ബീഗത്തെ നേരത്തേ ജോലിചെയ്തിരുന്ന ദമ്മാമിൽ എത്തിച്ചാണ് വിചാരണ ചെയ്തത്. കുറ്റക്കാരിയാെണന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷം തടവും, 5000 റിയാൽ പിഴയും കോടതി വിധിച്ചിരുന്നു.
2005ൽ ജോലിയിൽ പ്രവേശിച്ച നസ്റിൻ 10 വർഷത്തെ സേവനത്തിനു ശേഷം 2015ൽ ജോലി അവസാനിപ്പിച്ച് തിരികെ പോയിരുന്നു.
ജോലിക്ക് കയറുന്ന സമയത്ത് മുംെബെയിലെ വിസ ഏജൻറ് നസ്റിന് ഒരു ആശുപത്രിയിൽ ജോലിചെയ്തതായി വ്യാജ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് തയാറാക്കി നൽകുകയായിരുന്നു. നസ്റിൻ സൗദിയിൽനിന്ന് മടങ്ങിയതിന് ശേഷമാണ് ആരോഗ്യ മേഖലയിൽ ഉള്ള സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കി തുടങ്ങിയത്. നസ്റിെൻറ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ അധികൃതർ കേസ് ഫയൽ ചെയ്തിരുന്നു. ഇതൊന്നുമറിയാതെ മാതാപിതാക്കളും സഹോദരെൻറ കുടുംബവും ഉൾപ്പെടെ ഇൗ വർഷം ആദ്യം ഉംറ ചെയ്യാനായി എത്തിയപ്പോഴാണ് ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായത്. ദമ്മാമിൽ കേസുണ്ട് എന്നു മാത്രമാണ് ഇവരെ അറിയിച്ചത്. 14 കൊല്ലങ്ങൾക്കു മുമ്പുള്ള വ്യാജ സർട്ടിഫിക്കറ്റ് ഇൗ തരത്തിൽ വിനയാകുമെന്ന് നസ്റിൻ ബീഗം അറിഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട നസ്റിനെ ദമ്മാം കോടതിയിൽ എത്തിച്ചു.
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഏജൻറ് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാെണന്ന് അറിയുമായിരുന്നോ? എന്ന ചോദ്യത്തിന് തനിക്കറിയാമായിരുന്നു എന്ന സത്യസന്ധമായ മറുപടിയാണ് ഇവർ നൽകിയത്. എന്നാൽ, ഉംറക്ക് വന്ന ആനുകൂല്യത്തിൽ തന്നോട് ദയവുകാട്ടണമെന്ന് ഇവർ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ഇൗ തെറ്റിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് വിധിച്ചിട്ടുള്ളതെന്നും ഇളവിനായി ഗവർണറെ സമീപിക്കാമെന്നും കോടതി അറിയിച്ചു. തുടർന്ന് ഗവർണർക്ക് നൽകിയ അപേക്ഷയെ തുടർന്ന് പിഴ സംഖ്യ ഒഴുവായിക്കിട്ടിയെങ്കിലും തടവ് കാലാവധിയിൽ ഇളവ് കിട്ടിയില്ല. ഇപ്പോൾ തടവ് കാലാവധി അവസാനിക്കാറായതിനെ തുടർന്ന് നസ്റീൻ ബീഗത്തെ നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകൾ എംബസി തുടങ്ങിയിട്ടുണ്ട്. നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ മഞ്ജു മണിക്കുട്ടനും, ശരീഅത്ത് കോടതി പരിഭാഷകൻ മുഹമ്മദ് നജാതിയും നസ്റീൻ ബീഗത്തെ സഹായിക്കാൻ രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.