Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൗദിയിലെത്തും

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദി  തിങ്കളാഴ്ച സൗദിയിലെത്തും
cancel
camera_alt?????????????

റിയാദ്: റിയാദ് ആഗോള നിക്ഷേപക സംഗമത്തിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോ ദി തിങ്കളാഴ്ച സൗദിയിലെത്തും. ചൊവ്വാഴ്ചയാണ് ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ് യേറ്റിവ്’ എന്ന പേരിൽ നിക്ഷേപകസംഗമം മൂന്നാം പതിപ്പ് ആരംഭിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദുമായും ചര്‍ച്ച നടത്തും. ഇന്ത്യ-സൗദി വ്യാപാര കരാറുകളിലും ഒപ്പുവെക്കും. പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ വർഷവും ഇംറാൻ ഖാൻ പരിപാടിയിൽ സംബന്ധിച്ചിരുന്നു. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ്.

29 മുതല്‍ 31 വരെയാണ് സമ്മേളനം. 28ന് റിയാദിലെത്തുന്ന പ്രധാനമന്ത്രി 29ന് രാത്രി മടങ്ങും. 29 നാണ് സൽമാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി ചര്‍ച്ച നടത്തുക. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കും. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ഔട്ട്‌ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. ‘റുപിയാ കാർഡിെൻറ’ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലിൽ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനത്തിലാണ് ഒരു വിഭാഗം സൗദി സൈനികർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story