Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഹ്ലൻ കേരള...

അഹ്ലൻ കേരള ‘സിങ് ആൻഡ് വിന്നി’ൽ കൂടുതൽ പേർക്ക് പാടാൻ അവസരം

text_fields
bookmark_border
അഹ്ലൻ കേരള ‘സിങ് ആൻഡ് വിന്നി’ൽ  കൂടുതൽ പേർക്ക് പാടാൻ അവസരം
cancel

റിയാദ്: കലാസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ‘അഹ്ലൻ കേരള’ മഹോത്സവത്തിലെ ‘സിങ്  ആൻഡ് വിൻ’ പരിപാടിയിൽ കൂടുതലളുകൾക്ക് പാടാൻ അവസരം നൽകുന്നു. ‘ഗൾഫ് മാധ്യമ’വും ‘എക്സ്പോ ഹൊറൈസ’ണും കേരള സർക്കാറിെൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വളർന്നുവരുന്ന സംഗീത പ്രതിഭകൾ മാറ്റുരക്കുന്ന ഇൗ പരിപാടിയിൽ അഞ്ചു മുതൽ 35 വരെ പ്രായമുള്ളവർക്ക് മത്സരിക്കാം. ഗായിക കെ.എസ്.ചിത്ര പാടിയ പാട്ടുകൾ പാടി മത്സരിക്കാനുള്ള ഇൗ പരിപാടിയിൽ നേരത്തേ 20 വയസ്സ് വരെയുള്ളവർക്കായിരുന്നു പ്രവേശനം. എന്നാൽ, കലാസ്നേഹികളിൽനിന്നുണ്ടായ അഭ്യർഥനയെ തുടർന്നാണ് പ്രായപരിധി ഉയർത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഇൗ മത്സരത്തിൽ വിജയിക്കുന്നവർക്ക് ചിത്രയുടെ കൈയിൽനിന്ന് നേരിട്ട് സമ്മാനം വാങ്ങാം. മേളയുടെ രണ്ടുദിവസവും മത്സരമുണ്ടാകും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 0571851048 എന്ന വാട്സ്ആപ് നമ്പറിൽ കെ.എസ്. ചിത്രയുടെ ഏതെങ്കിലുമൊരു ഗാനം ആലപിച്ച് ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ ക്ലിപ് അയക്കണം. ആലാപന മികവിെൻറ അടിസ്ഥാനത്തിലാണ് മത്സരത്തിലേക്ക് പ്രവേശനം. ഒക്ടോബർ 31ആണ് വിഡിയോ അയക്കാനുള്ള അവസാന തീയതി. കെ.എസ് ചിത്രയുടെ നാല് പതിറ്റാണ്ട് പിന്നിട്ട സംഗീത വഴികളിലൂടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’ എന്ന പരിപാടിയിൽ സമ്മാനം വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story