Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീന ബസപകടം:...

മദീന ബസപകടം: ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം

text_fields
bookmark_border
മദീന ബസപകടം: ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം
cancel

മദീന: മക്കയിലേക്കുള്ള യാത്രക്കിടെ തീർഥാടകസംഘം സഞ്ചരിച്ച വാഹനം അഗ്നിവിഴുങ്ങി യ സംഭവം രാജ്യത്തെ നടുക്കി. അടുത്ത കാലത്തൊന്നും സംഭവിക്കാത്തത്ര ദാരുണമായ അപകടമാണ്  ബുധനാഴ്ച രാത്രി ഉണ്ടായത്. 36 പേരാണ് ദുരന്തത്തിൽ മരിച്ചത്. വിവരമറിഞ്ഞ ഉടനെ റെഡ്ക്രസൻറും പൊലീസും സ്ഥലത്തെത്തിയിരുന്നു. രാജ്യത്ത് താമസിക്കുന്ന ഏഷ്യൻ, അറബ് രാജ്യക്കാരായ 39 പേരാണ് ബസിലുണ്ടായിരുന്നത്. മർകസ് അക്ഹലിനടുത്തുവെച്ച് ‘പൊക്ലിനു’മായി കൂട്ടിയിടിച്ചാണ് അപകടം. സംഭവസ്ഥലത്തുവെച്ച് 35 പേർ മരിച്ചു.

പരിക്കേറ്റവരെ അൽഹംന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട വിവരം ലഭിച്ചയുടൻ 20ഒാളം ആംബുലൻസ് യൂനിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിരുന്നതായി മദീന റെഡ്ക്രസൻറ് ഒാഫിസ് വ്യക്തമാക്കി. അതേസമയം, അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വേണ്ട എല്ലാ ചികിത്സ സേവനങ്ങളും നൽകാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർദേശം നൽകി. സംഭവത്തിൽ അദ്ദേഹം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അപകടം നടന്നയുടനെ മേഖലയിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി വാദി അൽഫർഇയിലെ അൽഹംന മെഡിക്കൽ കോംപ്ലക്സ് മേധാവി മർസൂഖ് അൽശല്ലാഹി പറഞ്ഞു.ആരോഗ്യകാര്യാലയം അടിയന്തര വിഭാഗത്തിെൻറ നാല് യൂനിറ്റ് ആബുലൻസുകളും കോപ്ളക്സിലെ രണ്ട് ആംബുലൻസുകളും അപകട സ്ഥലത്തെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story