Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമത,...

മത, ബൗദ്ധികസേവനത്തിെൻറ പ്രവാസം; സി.കെ. മുഹമ്മദ് നജീബ് വിടപറയുന്നു

text_fields
bookmark_border
മത, ബൗദ്ധികസേവനത്തിെൻറ പ്രവാസം;  സി.കെ. മുഹമ്മദ് നജീബ് വിടപറയുന്നു
cancel
camera_alt??.???. ??????????? ???????

ജിദ്ദ: വാഗ്മി, പണ്ഡിതൻ, സംഘാടകൻ എന്നീനിലകളിൽ പ്രവാസികള്‍ക്കിടയില്‍ സുപരിചിതന ായ സി.കെ. മുഹമ്മദ് നജീബ് കാൽനൂറ്റാണ്ടിെൻറ പ്രവാസമവസാനിപ്പിച്ച് നാടണയുന്നു. പ്രവ ാസലോകത്ത് മത ബൗദ്ധിക മേഖലയിൽ മികച്ച സംഭാവനകൾ അർപ്പിച്ചാണ് നാട്ടിലേക്കുള്ള മ ടക്കം. 25 വര്‍ഷമായി അതിയ്യ സ്റ്റീല്‍ കമ്പനിയിലാണ് ജോലി. കൊച്ചി പള്ളുരുത്തി സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ സ്ഥിരതാമസക്കാരനുമാണ് സി.കെ.മുഹമ്മദ് നജീബ്. തനിമ സാംസ്കാരിക വേദിയുടെ വളർച്ചയിൽ നേതൃപരമായ പങ്കായിരുന്നു സി.കെ. നജീബ് നിര്‍വഹിച്ചുകൊണ്ടിരുന്നത്. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം അല്‍ജാമിഅയിലായിരുന്നു ഉപരിപഠനം. പിന്നീട് ഒരു ദശകത്തോളം തിരുവനന്തപുരം മുരുക്കുംപുഴ, നീര്‍ക്കുന്നം, ആലുവ ചാലക്കല്‍, എടവിലങ്ങ് തുടങ്ങിയ മഹല്ലുകളില്‍ ഖത്തീബായി സേവനമനുഷ്ഠിക്കുകയും ഒരുവര്‍ഷം ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകുകയും ചെയ്തത് വലിയ ജീവിതാനുഭവമായിരുെന്നന്ന് നജീബ് പറഞ്ഞു.

സ്ത്രീകളെ ബോധവത്കരിക്കാന്‍വേണ്ടി നിരവധി ഗൃഹ ക്ലാസുകൾ സംഘടിപ്പിച്ചു. പാവപ്പെട്ടവരെ സഹായിക്കാനും സകാത് സംവിധാനം കാര്യക്ഷമമാക്കാനും വേണ്ടി മഹല്ലുകളില്‍ സകാത് കമ്മിറ്റികള്‍ രൂപവത്കരിച്ചു. മുരിക്കുംപുഴയില്‍ ഖത്തീബായിരിക്കെ ആരംഭിച്ച ഖുര്‍ആന്‍ പഠനക്ലാസുകളില്‍ സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥരടക്കം പല പ്രമുഖരും സജീവമായി പങ്കെടുത്തിരുന്നു. 1992 കളില്‍ താന്‍ സേവനം ചെയ്തിരുന്ന മഹല്ലില്‍ മതസൗഹാർദത്തിനും സമാധാനം നിലനിര്‍ത്തുന്നതിനുംവേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ കഴിഞ്ഞു എന്നതില്‍ ചാരിതാർഥ്യമുണ്ട്. നാട്ടില്‍നിന്ന് ലഭിച്ച വിജ്ഞാനവും അനുഭവസമ്പത്തും പ്രവാസജീവിതത്തില്‍ ഏറെ പ്രയോജനപ്രദമായി എന്ന് അദ്ദേഹം പറയുന്നു. ഒമ്പതു വര്‍ഷം തനിമ ജിദ്ദ സൗത് സോണിെൻറ സാരഥിയായും നാലു വർഷം കേന്ദ്ര വൈസ് പ്രസിഡൻറായും നാലു വര്‍ഷം കേന്ദ്ര പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജിദ്ദയില്‍നിന്ന് പുറപ്പെടാറുള്ള മലയാളി ഹജ്ജ് കാഫിലക്ക് നേതൃത്വം നല്‍കാനും തനിമ ഹജ്ജ് വളൻറിയർ ടീമിന് ചുക്കാൻ പിടിക്കാനും അവസരം ലഭിച്ചു. ഇക്കാലയളവില്‍ തനിമയുടെ കീഴില്‍ പ്രമുഖ സാംസ്കാരിക നായകരെ പങ്കെടുപ്പിച്ച് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. കെ.പി. രാമനുണ്ണി, ഒ. അബ്ദുറഹ്മാന്‍, പി. സുരേന്ദ്രന്‍, ബി. രാജീവൻ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരാണ്. ജിദ്ദയിലെ വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളുമായും ഊഷ്മള ബന്ധം നിലനിര്‍ത്തുന്നത് നല്ല ഓര്‍മയാണ്. വിഷൻ 2030നു കീഴിൽ സൗദി അറേബ്യ കൂടുതൽ കരുത്താർജിക്കുമെന്നും പ്രവാസികൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിതാവ്: പരേതനായ സി.കെ. കോയ. മാതാവ്: നഫീസ. ഭാര്യ: സലീന. നബീല സിദ്ദീഖ, നിഅ്മതുല്ല സിദ്ദീഖി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ആരിഫ് മുഹമ്മദ്, ഫാരിസ, ചെറുമകൻ: അമാൻ നാഇഫ് ആരിഫ്. ബന്ധപ്പെടാവുന്ന നമ്പർ: 050933 7826.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story