പാടിത്തീരാത്ത രാവുകളായി മജീദിെൻറ ഗസൽവിരുന്ന്
text_fieldsജിദ്ദ: പ്രവാസി സംഗീത പ്രേമികൾക്ക് പാടിത്തീരാത്ത ഗസലിെൻറ രാവുകൾ പകർന്ന് മജീദിെൻറ രാഗവിരുന്ന്. ജിദ്ദയിൽ തുടർച്ചയായി ആറു വേദികളിലാണ് മജീദ് പ്രവാസികളുടെ ഒാർമകൾക്ക് അപൂർവമായ മധുര സംഗീതവിരുന്നൊരുക്കിയത്. രാത്രി മൂന്നുവരെ തുടരുന്ന കച്ചേരികൾ നിലയ്ക്കാത്ത കൈയടികളോടെയാണ് സമാപിക്കുന്നത്. വരും ദിവസങ്ങളിലും നിരവധി പരിപാടികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ജിദ്ദയിൽ ജോലി ചെയ്യുന്ന മക്കളുടെ അടുത്ത് സന്ദർശനത്തിനെത്തിയതാണ് ഉമ്പായിയുടെ ശിഷ്യനും പ്രശസ്ത ഗസൽഗായകനുമായ അബ്ദുൽ മജീദ്. അദ്ദേഹത്തെ കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്തകൾ പ്രസിദ്ധീകരിച്ചതോടെ ജിദ്ദയിലെ പ്രവാസി സംഗീതലോകം ഗായകനെ തേടിയെത്തി.
ഒാരോ പരിപാടി കഴിയുേമ്പാഴും ഭാവഗായകനെ നെഞ്ചേറ്റുകയാണ് പ്രവാസികൾ. അടുത്ത മാസം അദ്ദേഹത്തെ വീണ്ടും പരിപാടിക്ക് എത്തിക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഗസലുകൾക്കൊപ്പം എല്ലാ സംഗീത ശാഖകളും വഴങ്ങുമെന്നതാണ് മജീദിെൻറ പ്രത്യേകത. മെഹ്ദി ഹസൻ, മുഹമ്മദ് റഫി എന്നിവരുടെ പാട്ടുകളുെട വൻ ശേഖരമുണ്ട് കൈയിൽ. പഴയകാല ജനപ്രിയ ഗാനങ്ങൾ തനിമയാർന്ന ഇൗണത്തിൽ പാടിത്തകർക്കുകയാണ്. ഒപ്പം, ഉമ്പായിയുടെ ഗസലുകളും ആലപിക്കുന്നു. സദസ്സ് ആവശ്യപ്പെടുന്ന എല്ലാ പാട്ടുകളും ആലപിച്ചേ കച്ചേരി അവസാനിപ്പിക്കൂ. എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മ കഴിഞ്ഞദിവസം അദ്ദേഹത്തെ വിപുലമായ ചടങ്ങിൽ ആദരിച്ചു. തക്കാരം ഗ്രൂപ് രണ്ട് വേദികളാണ് മജീദിനായി കഴിഞ്ഞ ദിവസങ്ങളിൽ ഒരുക്കിയത്. കാലിക്കറ്റ് മ്യൂസിക് ലവേഴ്സാണ് ആദ്യം മജീദിെൻറ ഗസൽ വിരുന്നൊരുക്കിയത്. ബാബുരാജ്, ജഗജിത് സിങ് അനുസ്മരണ പരിപാടിയിലും മജീദിെൻറ കച്ചേരിയൊരുക്കി. ഗസലുകൾ മാത്രമായി മറ്റൊരുവേദിയും ഒരുക്കി.
എത്ര ചെറിയ പാട്ടുകാരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹത്തിെൻറ വ്യതിരിക്തതകളിലൊന്നെന്ന് ജിദ്ദയിലെ ഗായകൾ പറയുന്നു. തക്കാരം ഗ്രൂപ്പിെൻറ രണ്ടാമത്തെ പരിപാടിയിൽ റഫീഖ് ഹാജി ഉപഹാരം നൽകി. ചടങ്ങ് സിഫ് മുൻ ചെയർമാൻ ഹിഫ്സുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് നഹ, മുജീബ് പാക്കട, മുസ്തഫ കുന്നുംപുറം, ചുക്കൻ അഷ്റഫ്, ഫൈസൽ കൊണ്ടോട്ടി, ഷൗക്കത്ത് പരപ്പനങ്ങാടി, റഹീം മേക്കുമണ്ണിൽ, സക്കീറലി കണ്ണേത്ത് എന്നിവർ നേതൃത്വം നൽകി. എറണാകുളം കൂട്ടായ്മ ജസാക്കും ടോപ് ഇവൻറ്സും സംഘടിപ്പിച്ച പരിപാടി മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷാ ആലുവ അധ്യക്ഷത വഹിച്ചു. യൂസുഫ് കോട്ട, സഹീർ മാഞ്ഞാലി, നജീബ് കോതമംഗലം, അലി പെരുമ്പാവൂർ, ധന്യ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.