മെഹ്ദി ഹസെൻറ സ്നേഹവും ഉമ്പായിയുടെ മോതിരക്കല്ലും
text_fieldsജിദ്ദ: പാട്ടു നൽകിയ ജീവിതത്തിന് പൊൻതിളക്കമുള്ളപ്പോഴും വന്ന വഴികളെയും കൈപിടിച്ചവരെയും മറക്കാതെ, പാടാത്ത നേരങ്ങളിലെല്ലാം തികഞ്ഞ വിനീതനായി മാത്രം ജീവിക്കുന്നൊരാൾ. ഉമ്പായിയുടെ പ്രിയ ശിഷ്യനായ ഗസൽ ഗായകൻ മജീദിനെക്കുറിച്ച് രണ്ടു വരിയിൽ അങ്ങനെ ഒതുക്കിപ്പറയാം. പാടാനിരിക്കുേമ്പാൾ പക്ഷേ, വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും മൃദുഗീതങ്ങളുടെ ഇൗ സുൽത്താൻ. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഒരു പരിപാടിയിൽ പെങ്കടുക്കവെ സംഘാടകനായ സി.എം. അഹമ്മദ് പറഞ്ഞു: ‘‘മജീദ് എന്ന പേര് മാറ്റി ഉമ്പായിയെ പോലെ ശ്രദ്ധിക്കപ്പെടുന്ന പേരൊക്ക വേണം ഇൗ വലിയ ഗായകന്’’. വിനീതമായ ചിരിയായിരുന്നു മറുപടി. നന്നായി പാടാൻ ശ്രമിക്കുക എന്നതുമാത്രമാണ് പ്രധാനമെന്നായിരുന്നു ആ ചിരിയുടെ അർഥം. ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ ഫോർട്ട് കൊച്ചിക്കാരനായ അബ്ദുൽ മജീദ് കടന്നുപോന്ന വഴികളെ കുറിച്ച് ‘ഗൾഫ് മാധ്യമ’ത്തോട് മനസ്സ് തുറന്നു:
11 മക്കളെ പെറ്റ ഉമ്മയുടെ പത്താമത്തെ മകനായിരുന്നു ഞാൻ. അഞ്ചാംക്ലാസ് വരെ സ്കൂളിൽ പഠിക്കാനായുള്ളൂ. മത്സ്യമാർക്കറ്റിൽ ലേലം വിളിക്കുന്ന പണിയായിരുന്നു. മുതലാളി ഫോർട്ട് കൊച്ചിയിലെ കെ. അബു എന്ന ചെറിയ അബു. അദ്ദേഹത്തിെൻറ മുറിയിൽ ഇടക്ക് മെഹ്ഫിലുകളുണ്ടാവും. ഇടക്കൊരിക്കൽ ഉമ്പായി അവിടെ വന്നു. 1979ലാണത്. കൗതുകവും ആരാധനയും നിറഞ്ഞ കണ്ണുകളോടെ ഉമ്പായിയെ നോക്കിയിരിക്കുന്നതിനിടയിൽ അവിടെയുള്ള ചിലർ പറഞ്ഞു. ഇവൻ പാെട്ടാക്കെ പാടും. കേട്ട മാത്രയിൽ പയ്യനോട് പാടാൻ പറഞ്ഞു ഉമ്പായി. റഫി സാഹിബിെൻറ ഏതാനും പാട്ടുകൾ പാടിക്കൊടുത്തതോടെ ഉമ്പായിക്ക് വലിയ മതിപ്പായി. ‘താനൽപം ബുദ്ധിമുട്ടാൻ തയാറുണ്ടെങ്കിൽ തന്നെ എെൻറ കൂെട കൂട്ടാമെ’ന്ന് ഉമ്പായി അപ്പോൾ തന്നെ ഉറപ്പുകൊടുത്തു. ആ നിമിഷം മുതൽ ഞാൻ ഉമ്പായിയുടെ ശിഷ്യനായി. തബലയും ഹാർമോണിയവും ഉമ്പായി തന്നെ പഠിപ്പിച്ചു.
തബലിസ്റ്റ് എന്ന നിലയിൽ ഉമ്പായി അസാധാരണ പ്രതിഭയായിരുന്നു. മുബൈയിൽ നിന്നാണ് അദ്ദേഹം തബലയുടെ സങ്കീർണവാദനങ്ങളെ സ്വായത്തമാക്കിയിരുന്നത്. ഇന്ന് ഗസൽ മാത്രമല്ല. എല്ലാ പാട്ടുകളും തനിക്ക് വഴങ്ങും. എന്നാലും റഫിയും മെഹ്ദിയും തന്നെയാണ് മനസ്സിൽ നിലക്കാതെ പെയ്യുന്നത്. വിരഹഗാനം പോലെ ഉമ്പായിയും. സംഗീതത്തിൽ ഒരു പാരമ്പര്യവും തനിക്കില്ലായിരുന്നു. എന്നാൽ, മൂത്ത സഹോദരൻ അബ്ദുറഹ്മാന് പാട്ട് കാസറ്റുകളുടെ ശേഖരമുണ്ടായിരുന്നു. ടേപ് റെക്കോഡറിൽ കാസറ്റിട്ട് റഫി, മെഹ്ദി ഹസൻ തുടങ്ങിയവരുടെ പാട്ടുകൾ സ്ഥിരമായി കേൾക്കും. പാട്ടുകാരനായതോടെ ഫോർട്ട് കൊച്ചിയിൽ സ്ഥിരമായി റഫി നൈറ്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി. ഇതിനിടയിൽ ‘രാഗ്’ എന്ന പേരിൽ ഗസൽ സംഘടന തുടങ്ങി. നിരവധിവേദികളിൽ സംഗീത വിരുന്നൊരുക്കി.
അതിൽ ഉമ്പായിതന്നെ ആയിരുന്നു അമരക്കാരൻ. വ്യവസായ നഗരമായതിനാൽ വലിയ കമ്പനികളിലെ പരിപാടികളിൽ വേദി ലഭിച്ചു. കെ. അബു, കെ.എ. ഹുസൈൻ, എൻ.എ. അബ്ദുൽ റഹീം, അസീസ് ഭായ്, കിഷോർ അബു, ജൂനിയർ മെഹ്ബൂബ് എന്നീ ജ്യേഷ്ഠ സഹോദരന്മാർ എെൻറ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തി. എച്ച്. മെഹ്ബൂബിെൻറ മരണ ശേഷം മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര രൂപവത്കരിച്ചു. അതും ഉമ്പായിയുടെ നേതൃത്വത്തിലായിരുന്നു. ഒന്നുമല്ലാതിരുന്ന തന്നെ വളർത്തിയതിൽ ഉമ്പായിയുടെയും മെഹബൂബ് മെമ്മോറിയൽ ഓർകസ്ട്രയുടെയും പങ്ക് വളരെ വലുതായിരുന്നു. ചെറുപ്പം മുതൽ മെഹ്ദി ഹസെൻറ ഗസലുകൾ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ ആയുർവേദ ചികിത്സക്കായി കോട്ടക്കൽ വന്നു. പി.വി. അബ്ദുൽ വഹാബിെൻറ വീട്ടിലായിരുന്നു അതു കഴിഞ്ഞ് താമസിച്ചത്.
ഗസൽ ഇതിഹാസത്തെ നേരിൽ കാണാനുള്ള ‘മൊഹബ്ബ’ത്തുമായി കൂട്ടുകാരനൊപ്പം അവിടെ എത്തി. വഹാബ് പരിചയപ്പെടുത്തി. ലോകമറിയുന്ന പാട്ടുകാരൻ എന്തുമാത്രം വിനീതനാണെന്ന് അപ്പോൾ മനസ്സിലായി. അന്ന് അദ്ദേഹത്തിെൻറ പരിപാടി കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിലുണ്ടായിരുന്നു. മെഹ്ദി ഹസെൻറ അതിഥികൾ എന്ന നിലയിൽ തന്നെയും കൂട്ടുകാരനെയും വേദിയിൽ മുന്നിലിരുത്താൻ സംഘാടകർക്ക് നിർദേശം െകാടുത്തു. ‘നാണം’ കാരണം ഞങ്ങൾ പിന്നിൽ പോയിരുന്നു. പരിപാടിക്കിടെ ചായ കുടിക്കാൻ പോയപ്പോൾ അദ്ദേഹം വിളിപ്പിച്ചു. അവിശ്വസനീയമായ സ്നേഹവും വിനയവുമുള്ള ലോകഗായകൻ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു.
മെഹദിയുടെ അപൂർവ ഗസലുകളുടെ വരികൾ അച്ചടിച്ച ഒരു പുസ്തകം തെൻറ കൈയിലുണ്ടായിരുന്നു. അത് കണ്ടപ്പോൾ അദ്ദേഹം തന്നെ അത്ഭുതപ്പെട്ടു. പിന്നീട് അതിൽ ഒപ്പുചാർത്തിത്തന്നു. നന്നായി സൂക്ഷിക്കണമെന്ന് പറഞ്ഞു. അതിന്നും അമൂല്യനിധിയായി സൂക്ഷിക്കുന്നു. ഉമ്പായി മരിക്കുവോളം കൂടെ നിന്നു. മരണത്തിന് ഒരാഴ്ച മുമ്പ് തെൻറ മോതിരം പ്രിയ ശിഷ്യന് ഒാർമക്കായി ഉൗരിക്കൊടുത്തു. വിരഹത്തിെൻറ തിളക്കമാണ് ആ മോതിരക്കല്ലുകൾക്ക്. മരണശേഷം ഉമ്പായിയുടെ വീട്ടിൽ ആഴ്ചയിലൊരിക്കൽ േപാവും. അദ്ദേഹം ഉപയോഗിച്ച ഹാർമോണിയം വായിച്ച് പാട്ടുപാടും. 2000 മുതലാണ് സംഗീതം ജീവിക്കാൻ സഹായിക്കാൻ തുടങ്ങിയത്. കൊച്ചി വൈറ്റ് ഫോർട്ട് ഹോട്ടൽ ഡയറക്ടർമാരായ അൽതാഫ്, പി.എം. ഹാരിസ് എന്നിവരെ മറക്കാനാവില്ല. വർഷങ്ങളോളം തുടർച്ചയായി അവരുടെ ഹോട്ടലിലെ വൻ വിരുന്നുകളിലെ പതിവു പാട്ടുകാരനായി.
വലിയ വലിയ വേദികൾ ലഭിച്ചു. കേരളത്തിലുടനീളവും ഗൾഫ് രാജ്യങ്ങളിലും ഗസൽ, ഹിന്ദി പുരാനി ഗീത്, ഖവാലി വിരുന്നുകൾ നടത്തിപ്പോരുന്നു. അടുത്ത കാലത്ത് ശ്രീലങ്കയിലും വേദി ലഭിച്ചു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും വീടുവെക്കാനും ഒക്കെ സാധിച്ചത് പാട്ടുകൊണ്ട് മാത്രമാണ്. പാടി ജയിച്ച ജീവിതമാണ് തേൻറത്. അപ്പോഴും പണ്ട് മത്സ്യമാർക്കറ്റിൽ ജോലിതന്ന് അന്നത്തിന് സഹായിച്ച ചെറിയ അബുക്കായെയും വി.പി. ബഷീർക്കയെയും ആദരവോടെ ഒാർക്കുന്നു. മകൻ മുഷ്താക്കും മുഹ്സിനും സൗദി അറേബ്യയിൽ എസ്.ടി.സിയിലാണ് ജോലി ചെയ്യുന്നത്. രണ്ടുപേരും മികച്ച പാട്ടുകാരാണ്. മറ്റൊരു മകൻ മിറാസ് ‘സദർലാൻറി’ലാണ് ജോലി ചെയ്യുന്നത്. ഭാര്യ: മെഹറുന്നിസ. ഫോർട്ട് കൊച്ചിയിൽ കലാവതിയിലാണ് താമസം. പിതാവ്: അലിബാവ. മാതാവ്: ഫാത്തിമ അലിബാവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.