Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭിന്നശേഷി ഉംറ...

ഭിന്നശേഷി ഉംറ തീർഥാടക സംഘം മടങ്ങി

text_fields
bookmark_border
ഭിന്നശേഷി ഉംറ തീർഥാടക  സംഘം മടങ്ങി
cancel
camera_alt????????? ??????? ??????? ?????? ??????? ??????????

മക്ക: കൂട്ടിലടച്ച പക്ഷികളെ പോലെ നാലുചുവരുകള്‍ക്കുള്ളില്‍ ദിനങ്ങളെണ്ണി നീങ്ങിയ ഭി ന്നശേഷിക്കാരും രോഗികളുമായ ഒരുകൂട്ടം മനുഷ്യരെ വിശുദ്ധഭൂമിയില്‍ എത്തിച്ച് കർമം കഴിഞ്ഞ് സ്വപ്നം സാക്ഷാത്കരിച്ച് മടങ്ങുേമ്പാൾ സമാനതകളില്ലാത്ത സ്നേഹക്കൈകളായവർക്ക് ചാരിതാർഥ്യത്തിെൻറ വീർപ്പുമുട്ടൽ. മക്കയും മദീനയും സന്ദർശിച്ച് ഭിന്നശേഷിക്കാരുടെ തീർഥാടക സംഘം കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചു. അവർക്ക് തുണയായി കൂടെവന്ന സന്നദ്ധപ്രവർത്തകരുടെ മനുഷ്യസ്നേഹം ചരിത്രമായിരിക്കയാണ്. 2018ല്‍ സേവന മനസ്സുള്ള ഒരുകൂട്ടം മനുഷ്യസ്നേഹികള്‍ രൂപംകൊടുത്തതാണ് ‘ചേര്‍ത്തുനിർത്താം’ എന്ന വാട്സ്ആപ് കൂട്ടായ്മ. ഇതിലെ വളൻറിയര്‍മാരാണ് ഭിന്നശേഷിക്കാർക്ക് തീർഥാടനമൊരുക്കിയത്. 24 മണിക്കൂറും ഇവര്‍ക്കൊപ്പം 15 ദിവസം കഴിച്ചുകൂട്ടി നിരവധി മറക്കാനാവാത്ത ഓര്‍മകളുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ജീവിതം സേവനത്തിനായി ഉഴിഞ്ഞുെവച്ച ഇവരിൽ പലരും ഓട്ടോ ഓടിച്ച് സ്വന്തം കുടുംബത്തെ പോറ്റുന്ന വരാണ്. നിയാസ് പൊന്മള, മുഹമ്മദ്‌ സാജിദ് മലപ്പുറം, നൗഷാദ് അരിപ്ര, സക്കീര്‍ ഹുസൈന്‍ മങ്കട, മന്‍സൂര്‍ പട്ടിക്കാട്, ഫര്‍ഹാന്‍ വാടാനപ്പള്ളി, മന്‍സൂര്‍ പാണ്ടിക്കാട്, നാണിപ്പ ഇരിങ്ങാട്ടിരി, നൂര്‍ജഹാന്‍ കരുവാരക്കുണ്ട്, മുബീന മങ്കട, റൈഹാനത്ത് മങ്കട എന്നിവരടങ്ങുന്നതാണ് 11 വളൻറിയര്‍മാര്‍. അവശർക്ക് ആഹ്ലാദം പകർന്നാണ് ഇവരുടെ പരിചരണം. തമാശകള്‍ പറഞ്ഞും ചിരിച്ചും ഓരോരുത്തരെ പരിചരിക്കുമ്പോള്‍ അല്‍പ സമയത്തേക്കെങ്കിലും അവർ അവശതകള്‍ വിസ്മരിക്കും. ഹജറുല്‍ അസ്വദ് മുത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ഇവരില്‍പെട്ട ഒരു തീർഥാടകയെ തിരക്കുകള്‍ അവഗണിച്ച് സ്വന്തം കൈകളില്‍ ചുമന്നുകൊണ്ടുപോയി കര്‍മം പൂര്‍ത്തിയാക്കിയപ്പോള്‍ വളൻറിയര്‍ മുബീനയെ പിടിച്ച് സ്നേഹക്കണ്ണീരൊഴുക്കുന്ന ഫൗസിയ എന്ന വനിത കണ്ടുനിന്നവരുെട കണ്ണുനിറച്ചു.
ഇരുകാലുകളും തളർന്നതാണ് ഫൗസിയക്ക്.

തുല്യത ഇല്ലാത്ത സേവനപ്രവര്‍ത്തനങ്ങളായിരുന്നു ഇൗ വളൻറിയർമാരുെടത്. ചേര്‍ത്തുനിര്‍ത്താം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ കൊച്ചി, മലമ്പുഴ, ഊട്ടി, വയനാട് യാത്രകള്‍ സംഘടിപ്പിച്ച പരിചയം ഉണ്ട് ഇവര്‍ക്ക്. എന്നാല്‍ കടലിനക്കരെ കാതങ്ങള്‍ താണ്ടി ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടപ്പോള്‍ പ്രയാസങ്ങള്‍ പറഞ്ഞ് പലരും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ, പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് തോല്‍പ്പിക്കാനായെന്ന് വളൻറിയര്‍ കോ ഒാഡിനേറ്റർ നിയാസ് പൊന്മള ‘ഗള്‍ഫ്‌ മാധ്യമ’ത്തോട് പറഞ്ഞു. 48 പേരടങ്ങുന്ന തീർഥാടക സംഘത്തിൽവന്ന പൂക്കോട്ടൂർ സ്വദേശി അബ്ദുൽ ജലീൽ മക്കയിൽ മരിച്ചു. ബാക്കിയുള്ളവർ രണ്ട് സംഘമായാണ് നാടണഞ്ഞത്. ആദ്യസംഘം തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടുകളിൽ തിരിച്ചെത്തി. രണ്ടാമത്തെ സംഘം ചൊവ്വാഴ്ച രാത്രി ജിദ്ദയിൽനിന്ന് പുറപ്പെട്ടു. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story