മൂന്നു വർഷമായി നാടണയാനാവാതെ വലഞ്ഞ അഷ്റഫിന് തമ്പിയുടെ സഹായം
text_fieldsജിദ്ദ: മൂന്നു വർഷമായി നാടണയാൻ കഴിയാതെ അനിശ്ചിതത്വത്തിൽ കഴിഞ്ഞ മലയാളിക്ക് സാമൂഹികപ്രവർത്തകെൻറ ഇടപെടൽ തുണയായി. ആലപ്പുഴ കായംകുളം സ്വദേശി അഷ്റഫാണ് കോൺസുലേറ്റ് വളൻറിയറും സാമൂഹികപ്രവർത്തകനുമായ തമ്പി എടക്കരയുടെ ഇടപെടലിനൊടുവിൽ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുന്നത്. സ്പോൺസറുടെ നിരുത്തരവാദപരമായ സമീപനത്തെ തുടർന്നാണ് തനിക്ക് നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ചത് എന്ന് അഷ്റഫ് പറഞ്ഞു.
11 വർഷമായി സൗദിയിൽ എത്തിയിട്ട്. ലേബർ വിസയിലായിരുന്നു. നിതാഖാത്ത് നിയമം ലംഘിച്ചതിനെ തുടർന്ന് സ്പോൺസർക്ക് കീഴിലുള്ളവരുടെ താമസരേഖ പുതുക്കാനായില്ല. തേൻറതല്ലാത്ത കാരണത്താൽ മൂന്നുവർഷമായി അനധികൃത താമസക്കാരനായി സൗദിയിൽ കഴിയേണ്ട അവസ്ഥ വന്നു. എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ശ്രമങ്ങൾ സ്പോൺസർ നിരുത്സാഹപ്പെടുത്തി.
ഇഖാമ പുതുക്കാൻ പല തവണ സ്പോൺസറുടെ സഹായം േതടിയെങ്കിലും സഹകരിച്ചില്ല. ഇൗയിനത്തിൽ 12000 റിയാൽ അദ്ദേഹം കൈപ്പറ്റുകയും ചെയ്തുവെന്ന് അഷ്റഫ് പറഞ്ഞു. സ്പോൺസർ നിയമാനുസൃതം രേഖ ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ പൊതുമാപ്പ് കാലം ഉപയോഗപ്പെടുത്താതെ കാത്തിരുന്നു. ഒടുവിൽ സി.സി.ഡബ്ല്യു അംഗവും സാമൂഹികപ്രവർത്തകനുമായ തമ്പി വിഷയത്തിൽ ഇടപെടുകയായിരുന്നു. സ്പോൺസറെ നേരിൽക്കണ്ട് പ്രശ്നം പരിഹരിക്കാൻ സമ്മർദം ചെലുത്തി. ഒടുവിൽ സ്പോൺസർ ചുമതലപ്പെടുത്തിയതനുസരിച്ച് അദ്ദേഹത്തിെൻറ സഹോദരൻ പാസ്പോർട്ട് വിഭാഗത്തിൽ വന്ന് അഷ്റഫിന് നാട്ടിൽ പോകാനുള്ള എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഇത്തരം കേസുകളിൽ നിരവധി പ്രവാസികൾ സൗദിയിൽ കുടുങ്ങിക്കിടക്കുന്നുെണണ്ടന്ന് തമ്പി എടക്കര പറഞ്ഞു. അവരെ സഹായിക്കാൻ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.