ജകാർത്തയിൽ മദീന മോഡൽ മ്യൂസിയം നിർമിക്കാൻ കരാർ
text_fieldsജിദ്ദ: പ്രവാചകചരിത്രവും ഇസ്ലാമിക നാഗരികതയും എടുത്തുകാണിക്കുന്ന ഏറ്റവും വലിയ മ്യൂസിയം ഇന്തോനേഷ്യയിലെ ജകാർത്തയിൽ നിർമിക്കാൻ മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസയും ഇന്തോനേഷ്യൻ സിവിൽ സർവിസ് ആൻഡ് റീഫോം മന്ത്രി ഡോ. സഫറുദ്ദീൻ കാമ്പുവും തമ്മിൽ ഒപ്പുവെച്ചു. പരീക്ഷണമെന്നോണം മദീനയിൽ ഉദ്ഘാടനംചെയ്ത മ്യൂസിയത്തിെൻറ ശാഖയായിരിക്കും ഇത്. മദീന മ്യൂസിയത്തിെൻറ ബ്രാഞ്ചുകൾ തുറക്കുന്നതിന് 24 രാജ്യങ്ങളിൽനിന്ന് മുസ്ലിം വേൾഡ് ലീഗിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യ ഗവൺമെൻറിെൻറ അഭ്യർഥനയെ തുടർന്നാണ് ജകാർത്തയിൽ മ്യൂസിയം ഒരുക്കുന്നതെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു. പ്രവാചക ചരിത്ര, ഇസ്ലാമിക സംസ്കാര പൈതൃകങ്ങൾ സംരക്ഷിക്കുന്നതിന് മുസ്ലിം വേൾഡ് ലീഗ് വലിയ ശ്രദ്ധകൊടുക്കുന്നുണ്ട്.
നിർദ്ദിഷ്ട മ്യൂസിയം ഏറ്റവും നൂതനമായ സംവിധാനങ്ങളിലായിരിക്കും നിർമിക്കുക. പ്രവാചക ജീവചരിത്രവും ഇസ്ലാമിക നാഗരികതയും എടുത്തുകാണിക്കുന്നതായിരിക്കും. മദീന മ്യൂസിയത്തിെൻറ ആദ്യ ബ്രാഞ്ചായിരിക്കും. മ്യൂസിയത്തോടനുബന്ധിച്ച് ചർച്ചകൾ, സമ്മേളനങ്ങൾ, സംഗമങ്ങൾ, പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുമെന്നും മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു. കരാർ ഒപ്പുവെച്ചതിൽ ഇന്തോനേഷ്യ മന്ത്രി ഇന്തോനേഷ്യൻ ജനതക്കുവേണ്ടി നന്ദി രേഖപ്പെടുത്തി. ജിദ്ദയിലെ ഇന്തോനേഷ്യൻ കോൺസുൽ ജനറൽ ഡോ. മുഹമ്മദ് ഖൈരി ശരീഫുദ്ദീൻ, ഇന്തോനേഷ്യ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ലക്ഷം ചതുരശ്ര മീറ്ററിലാണ് മ്യൂസിയം നിർമിക്കുന്നത്. ജകാർത്തയിലെ ബയോബോ നഗരപ്രാന്തത്തിൽ നിർമിക്കുന്ന മ്യൂസിയത്തിൽ കോൺഫറൻസ് ഹാളുകളും ഹോട്ടലുകളും ഉൾപ്പെടെ സൗകര്യങ്ങളുമുണ്ടാകും. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണ ജോലികൾ ആരംഭിക്കും. വർഷത്തിൽ 40 ലക്ഷമാളുകൾ മ്യൂസിയം സന്ദർശിക്കാനെത്തുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.