Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലെവി ഇളവ് ആറര...

ലെവി ഇളവ് ആറര ലക്ഷത്തോളം പേര്‍ക്ക് ലഭിക്കും –മന്ത്രി

text_fields
bookmark_border
ലെവി ഇളവ് ആറര ലക്ഷത്തോളം പേര്‍ക്ക് ലഭിക്കും –മന്ത്രി
cancel

ജിദ്ദ: സൗദിയില്‍ അഞ്ചുവര്‍ഷത്തേക്കുള്ള ലെവി ഇളവ് വ്യവസായ സ്ഥാപനങ്ങളിലെ ആറര ലക്ഷത ്തോളം പേര്‍ക്ക് ലഭിക്കുമെന്ന് കണക്ക്. ലെവി ഇളവ് വ്യവസായ മേഖലക്ക് പുത്തനുണര്‍വേകുമ െന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി പറഞ്ഞു. അടുത്തമാസം ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് ലെവിയില്‍ ഇളവ് ലഭിക്കുക. സൗദിയില്‍ സ്വകാര്യ മേഖലയില്‍ 66.6 ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവരില്‍ 10 ശതമാനത്തിനുതാഴെയാണ് (9.68) വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍. അതായത് അഞ്ചുവര്‍ഷത്തേക്കുള്ള ലെവി ഇളവ് ലഭിക്കുന്നത് ആറര ലക്ഷത്തോളം (6,44,590) വിദേശികള്‍ക്ക്.

വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്നുള്ള മന്ത്രിസഭ തീരുമാനം വ്യവസായ മേഖലയിലും ഇതര മേഖലകളിലും പുത്തനുണർവുണ്ടാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അല്‍ രാഹ്ജി പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലെവി ഇനത്തില്‍ മൂന്ന് കോടിയോളം റിയാല്‍ (2,974) ലാഭിക്കാനാകും. നിലവില്‍ വ്യവസായ സ്ഥാപനങ്ങളില്‍ നാലര ലക്ഷത്തോളം (4,44,946) പേര്‍ പ്രതിമാസം 800 റിയാല്‍ വീതവും രണ്ട് ലക്ഷത്തോളം പേര്‍ (1,99,646) 700 റിയാല്‍ വീതവും ലെവി അടക്കേണ്ടവരാണ്. ഇവര്‍ക്കാണ് പുതിയ ആനുകൂല്യം ഗുണം ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story