സാന്ത്വന പരിചരണത്തിൽ കഴിയുന്ന 48 പേർ ഉംറക്കെത്തുന്നു
text_fieldsജിദ്ദ: പാലിയേറ്റിവ് സേവന പ്രവർത്തകരുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരും രോഗികളു മായ 48 പേർ ഉംറ നിർവഹിക്കാനെത്തുന്നു. ഇതിൽ 38 പേരും വീൽചെയറിലാണ് പുണ്യകർമത്തിനെത് തുന്നത്. പോളിയോ, പക്ഷാഘാതം, പാരപ്ലീജിയ, മസ്കുലാർ ഡിസ്ട്രോഫി, സെറിബ്രൽപാൾസി തുടങ്ങിയ അവസ്ഥയിൽ അവശരായി കഴിയുന്നവരാണ് സ്വപ്നസാഫല്യത്തിന് സുമനസ്സുകളുെട സ്നേഹവായ്പിൽ പുണ്യഭൂമിയിലേക്ക് വരുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പാലിയേറ്റിവ് സൗഹൃദ കൂട്ടായ്മയാണ് ഇൗ അപൂർവ തീർഥാടനയാത്ര സംഘടിപ്പിക്കുന്നത്.
യാത്രയുൾപ്പെടെ 15 ദിവസത്തെ പരിപാടിയാണിത്. ഇവർക്ക് ജിദ്ദ വിമാനത്താവളത്തിൽ ജിദ്ദ പാലിയേറ്റിവ് കോഒാഡിനേഷൻ കമ്മിറ്റി സ്വീകരണവും സന്നദ്ധസേവനവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയാളി സമൂഹത്തിെൻറ എല്ലാവിധ സഹായവും ഇൗ സംഘത്തിന് ഉണ്ടാവും. സെപ്റ്റംബർ 25ന് തീർഥാടകർ ജിദ്ദയിൽ എത്തും. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിക്കുക. വീൽ ചെയർ ജീവിതം നയിക്കുന്ന രോഗികളുടെ ഇത്ര വലിയ സംഘം ആദ്യമായാണ് ഇതേ രീതിയിൽ കേരളത്തിൽ നിന്ന് തീർഥാടനത്തിന് എത്തുന്നത്.
ഇവരെ സഹായിക്കാൻ നഴ്സിങ് മേഖലയിൽ നിന്നുൾപ്പെടെ 58 പേരും ഉണ്ടാകും. മക്കയിലും മദീനയിലും ഇവർക്ക് ആശുപത്രിസേവനം ഉറപ്പാക്കിയിട്ടുണ്ട്. ജെ.എൻ.എച്ച് സ്ഥാപനമായ മക്ക അൽ റയാൻ പോളിക്ലിനിക് ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മദീനയിലും ഇവർക്ക് ആശുപത്രി നഴ്സിങ് വളൻറിയർ സേവനങ്ങൾ റെഡിയാണ്. മക്കയിലെയും മദീനയിലെയും വളൻറിയർ സേവനങ്ങൾക്ക് വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ മുന്നോട്ടുവന്നിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജിദ്ദ പാലിയേറ്റിവ് കോഒാഡിനേഷൻ കമ്മിറ്റി നേതാക്കളായ കെ.ടി. നൂറുദ്ദീൻ, നുഹ്മാൻ കരുവാരക്കുണ്ട്, ഉസ്മാൻ കുണ്ടുകാവിൽ, അബ്ദുൽ മുനീർ കുന്നുംപുറം എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.