Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right89 ൻെറ നിറവിൽ സൗദി...

89 ൻെറ നിറവിൽ സൗദി അറേബ്യ

text_fields
bookmark_border
89 ൻെറ നിറവിൽ സൗദി അറേബ്യ
cancel
camera_alt????????????? ???????

ജിദ്ദ: 89െൻറ നിറവിൽ സൗദി അറേബ്യ. െഎക്യ സൗദി അറേബ്യ നിലവിൽ വന്നിട്ട് 89 വർഷമാവുന്ന വേള യിൽ അവിസ്മരണീയ ആഘോഷത്തിലാണ് നാടും നഗരവും. യുവതയുടെ ആഘോഷമാണ് തെരുവുകളിൽ. മാനം നിറയെ വർണ വിസ്മയക്കാഴ്ചകൾ. കലാ സാംസ്കാരിക പരിപാടികൾ നിരവധിയുണ്ട്. രാജ ്യത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്.

എല്ലാ പ് രവിശ്യകളിലും ആഘോഷമുണ്ട്. ഏഴുലക്ഷം കരിമരുന്ന് പ്രയോഗമാണ് ഒരുക്കിയിരിക്കുന്ന ത്. ഭരണാധികാരികൾ രാജ്യത്തെ ജനതക്ക് ദേശീയദിനാശംസകൾ നേർന്നു. ലോക രാജ്യങ്ങൾ ആശംസാസന്ദേശമയക്കുന്നുണ്ട്. സെപ്റ്റംബർ 14ലെ ഭീകരാക്രമണം ദേശീയ ദിനാഘോഷത്തിെൻറ പൊലിമയെ ഒട്ടും ബാധിച്ചിട്ടില്ല. അതേസമയം, രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ദേശീയദിനാഘോഷത്തിൽ അലിഞ്ഞ് ജിദ്ദയിലെ കോർണിഷും പരിസരവും
ജിദ്ദ:ദേശീയാഘോഷ പരിപാടികൾ പ്രധാനമായും നടന്നുവരുന്ന ജിദ്ദ കടൽക്കരയിപ്പോൾ സന്ദർശകരുടെ തിരക്കിലാണ്. മുൻവർഷത്തെക്കാൾ ദേശീയ ദിനാഘോഷം കാണാനെത്തുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ജിദ്ദയിൽ ആഘോഷം തുടങ്ങിയത്. കഴിഞ്ഞ നാലു ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമായി  നൂറുക്കണക്കിനാളുകളാണ് ദേശീയദിനാഘോഷ പരിപാടികൾ കാണാൻ കോർണിഷിലെത്തിയത്. വൈവിധ്യമാർന്ന കലാവിനോദ പരിപാടികളും പ്രദർശനങ്ങളുമായി പതിവിലും നേരത്തേയാണ് ഇത്തവണത്തെ ദേശീയദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.

വാരാദ്യ അവധിയും ദേശീയദിനാഘോഷ അവധിയും ഒത്തുവന്നതോടെ കൂടുതൽ അവധി ദിവസങ്ങൾ ലഭിച്ചതും പരിപാടികളുടെ എണ്ണം കൂടിയതും സന്ദർശകർ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ജിദ്ദയിലെത്തിയിട്ടുണ്ട്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി വിവിധ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പ്രധാന പരിപാടികൾ കോർണിഷ് കേന്ദ്രീകരിച്ചാണ്. ഇതിലേറ്റവും ശ്രദ്ധേയം എയർഷോ ആയിരുന്നു. വെടിക്കെട്ടുകളും ലൈറ്റ്, മ്യൂസിക്, സ്പോർട്സ് വിനോദ ഷോ പരിപാടികൾക്കും നിരവധിയാളുകളാണ് സാക്ഷ്യം വഹിച്ചത്. സന്ദർശക പ്രവാഹം കണക്കിലെടുത്ത് ജിദ്ദ മുനിസിപ്പാലിറ്റി കോർണിഷിലേക്ക് എത്തുന്ന റോഡുകളിലെ റൗണ്ട്എബൗട്ടുകളും പ്രധാന റോഡുകളും പ്രവേശ കവാടങ്ങളും വലിയ കെട്ടിടങ്ങളും കൊടികൾ കെട്ടിയും വർണ ലൈറ്റുകളും ഘടിപ്പിച്ചും അലങ്കരിച്ചിട്ടുണ്ട്. ഏകദേശം 10,000ത്തിലധികം കൊടികൾ ജിദ്ദയിലെ റോഡുകളിൽ സ്ഥാപിച്ചതായാണ് കണക്ക്.

ദേശീയദിനാഘോഷ ഭാഗമായി നടന്ന മറ്റൊരു പ്രധാന പരിപാടിയായിരുന്നു ഫോേട്ടാ പ്രദർശനം. ജിദ്ദ സാഹിത്യ കൾച്ചറൽ ക്ലബും കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയും ചേർന്നാണ് പരിപാടി സംഘടിച്ചത്. അസീല ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ 15 ഒാളം ആർട്ടിസ്റ്റുകൾ പെങ്കടുത്തു പെയിൻറ് വർക്കുകൾ പ്രദർശിപ്പിച്ചു. മികച്ച ആർട്ടിസ്റ്റുകളെ ആദരിച്ചു. കടൽക്കരയിൽ നടന്ന കൂട്ട ഒാട്ട മത്സരവും ശ്രദ്ധേയമായിരുന്നു. നൂറുക്കണക്കിനാളുകളാണ് പെങ്കടുത്തത്. സ്പോർട്സ് ജനറൽ അതോറിറ്റിയും സൗദി സ്പോർട്സ് ഫെഡറേഷെൻറയും മേൽനോട്ടത്തിലായിരുന്നു മത്സരം.

പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു മത്സരം. യുവാക്കൾക്കും യുവതികൾക്കും നാലു കിലോമീറ്ററും കുട്ടികൾക്ക് 500 മീറ്റർ ദൂരവുമായിരുന്നു ഒാട്ടത്തിന് നിശ്ചയിച്ചിരുന്നത്. മറ്റു കായികവിനോദങ്ങളും നടന്നു. അതേസമയം, രാജ്യത്തിെൻറ വിവിധ മേഖലകളിൽ ദേശീയദിനാഘോഷ പരിപാടികൾ തുടരുകയാണ്. ദേശീയ എൻറർടെൻമെൻറ് അതോറിറ്റിക്ക് കീഴിലെ അഞ്ചു ദിവസത്തെ ആഘോഷപരിപാടികൾ തിങ്കളാഴ്ചയോടെ അവസാനിക്കും. സൗദിയുടെ ചരിത്രത്തിൽ ഇത്രയധികം ദിവസങ്ങൾ നീണ്ട ദേശീയ ദിനാഘോഷം ആദ്യമായാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story