Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദേശീയ ദിനാഘോഷം: രാജ്യമൊരുങ്ങി
cancel
camera_alt???????? ????? ??????

ജിദ്ദ: 89ാമത് ദേശീയ ദിനാഘോഷത്തിന് രാജ്യമെങ്ങും വിപുലമായ ഒരുക്കം. വിവിധ മേഖലകളില െ മുനിസിപ്പൽ, മറ്റു വകുപ്പ് ഒാഫിസുകൾക്ക് കീഴിൽ ആഘോഷങ്ങൾക്കായുള്ള ജോലികൾ തക ൃതിയായി പുരോഗമിക്കുകയാണ്. മുൻവർഷത്തെക്കാൾ ആഘോഷ പരിപാടികൾ ഗംഭീരമാക്കാനാ ണ് പദ്ധതി. പ്രവേശന കവാടങ്ങളും റോഡുകളും പൊതു ഗാർഡനുകളും ഉല്ലാസ കേന്ദ്രങ്ങളും പ്രധാന കെട്ടിടങ്ങളും വർണാലംകൃത ബൾബുകളാൽ അലങ്കരിക്കുകയും കൊടികൾ നാട്ടുകയും ചെയ്യുന്ന ജോലികൾ പൂർത്തിയായി വരുകയാണ്. ദേശീയദിനാഘോഷത്തിന് ആശംസകൾ നേർന്നും സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും ഗവർണർമാരുടെയും ഫോേട്ടാകളോട് കൂടിയതുമായ ഫ്ലക്സുകൾ പല റോഡുകളിലും ഉയർന്നു കഴിഞ്ഞു. ചില മേഖലകളിൽ വ്യാഴാഴ്ചതന്നെ ആഘോഷ പരിപാടികൾ തുടങ്ങി .

വിവിധ പ്രാദേശിക പരിപാടികൾക്കു പുറമെ, എൻറർടൈൻമെൻറ് അതോറിറ്റിക്ക് വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ഒരുക്കുന്നത്. ദേശീയദിനാഘോഷം എന്നും ഒാർത്തുവെക്കാൻ കഴിയുന്നതായിരിക്കും ഒരോ പരിപാടിയുമെന്ന് അതോറിറ്റി സി.ഇ.ഒ അംറ് ബിൻ അഹ്മദ് ബാനാജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസം നീളുന്ന ആഘോഷ പരിപാടിക്കിടയിൽ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന കലാ വിനോദ പരിപാടികളും അന്താരാഷ്ട്ര പ്രദർശനങ്ങളും സംഗമങ്ങളും വെടിക്കെട്ടുകളും അരങ്ങേറും. ദേശീയഗാനത്തിെൻറ അകമ്പടിയിൽ ഏഴു ലക്ഷം വെടിക്കെട്ടുകൾ വിവിധ മേഖലയിലെ ആകാശത്ത് വർണ വിസ്മയം തീർക്കും. റിയാദിലെ സ്പോർട്സ് അതോറിറ്റി ഹാളിൽ സെപ്റ്റംബർ 21 മുതൽ 23വരെ തീയതികളിൽ ‘ത്വരിഖുൽ ഹിമ്മ’ എന്ന പേരിൽ പരിപാടി ഒരുക്കിയിട്ടുണ്ട്. ജിദ്ദയിലെ പ്രധാന പരിപാടികൾ കോർണിഷിലെ അൽഹംറ ഭാഗത്തായിരിക്കും നടക്കുക. ‘കിങ്ഡം ഒാഫ് സ്റ്റാർസ്’ എന്ന തലക്കെട്ടിലാണ് പരിപാടികൾ അരങ്ങേറുക. സംഗീത, ലേസർ ലൈറ്റുകളുടെ പശ്ചാത്തലത്തിൽ ഒരോ സമയത്ത് ആയിരം വെടിക്കെട്ടുകളുണ്ടാകും.

ദഹ്റാനിൽ അഞ്ചു ദിവസം നീളുന്നതാണ് ആഘോഷ പരിപാടികൾ. അന്താരാഷ്ട്ര സർക്കസുകൾ, ഡാൻസ്, സ്പോർട്സ്, സംഗീത വിനോദ പരിപാടികൾ എന്നിവ നടക്കും. മദീന, തബൂക്ക്, ഹാഇൽ, അബ്ഹ, ബുറൈദ തുടങ്ങിയ പട്ടണങ്ങളിലും വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മികച്ച മാധ്യമ സൃഷ്ടികൾക്കും വിഡിയോകൾക്കും വാർത്താ മന്ത്രാലയത്തിന് കീഴിൽ എക്സലൻസ് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റി മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് റോഡുകൾക്കും അണ്ടർപാസ്വേക്കും വശങ്ങളിലെ ചുവരുകൾ മോടി കൂട്ടുന്നതെന്ന് സൊസൈറ്റി മേധാവി ഫൈസൽ ബിൻ ഖാലിദ് അൽഖുദൈദി പറഞ്ഞു. അതിനിടെ ത്വാഇഫിൽ തെരുവോരച്ചുവ്വരുകൾ പുതുമോഡിയിലാക്കിത്തുടങ്ങി. ത്വാഇഫിലെ സ്ത്രീകളും പുരുഷന്മാരുമായ കലാകാരൻമാരാണ് അലങ്കാര പണികൾ ചെയ്തിരിക്കുന്നത്. മേഖലയുടെ വികസനത്തിൽ കലാകാരന്മാർക്ക് അവസരം നൽകിയ മേയർക്കും മികച്ച ഡിസൈനുകളാൽ അലങ്കാര പണികൾ നടത്തിയ കലാകാരന്മാർക്കും സൊസൈറ്റി മേധാവി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story