ജിദ്ദ ഇന്ത്യൻ സ്കൂൾ ഫീസ് 20 ശതമാനം വർധിപ്പിച്ചു
text_fieldsജിദ്ദ: രക്ഷിതാക്കൾക്ക് കനത്ത ഭാരമായി ജിദ്ദ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ കുട്ടി. ട്യൂഷൻ ഫീ ഇനത്തിൽ 20 ശതമാനം വർധനയാണ് വരുത്തിയത്. ഇൗ മാസം മുതൽ വർ ധന പ്രാബല്യത്തിൽ വന്നതായി സർക്കുലർ പുറത്തിറങ്ങി. പതിനായിരത്തിലേറെ കുട്ടികൾ പഠ ിക്കുന്നിണ്ടിവിടെ. നിലവിലുള്ള ട്യൂഷൻ ഫീയുടെ 25 ശതമാനം വർധന കെ.ജി മുതൽ 12ാം തരം വരെയുള്ള മഴുവൻ വിദ്യർഥികൾക്കും ബാധകമാകും.
എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ 60.43 റിയാൽ, ആറാം ക്ലാസ് മുതൽ എട്ടു വരെ 65.43 റിയാൽ, ഒമ്പതു മുതൽ 12ാം ക്ലാസ് വരെ 70.43 എന്ന നിരക്കിലാണ് വർധന.
ഫീ അടക്കുമ്പോൾ വർധിപ്പിച്ച തുകയുടെയും അഞ്ചു ശതമാനം വാറ്റ് അടക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ജിദ്ദ ഇന്ത്യൻ സ്കൂൾ ഫീ വർധന. ഇടക്കാലത്ത് ഫീ വർധനയെക്കുറിച്ച് മാനേജ്മെൻറ് പല തവണ ചർച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ചെലവ് നികത്താൻ മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഫീ വർധിപ്പിച്ചതെന്ന് സ്കൂൾ മാനേജ്മെൻറ് പറയുന്നു.
സൗദിയിലെ മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ഫീ കുറവാണെന്നും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഈ അവസരത്തിലുള്ള വർധന താങ്ങാൻ കഴിയാത്തതാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അടക്കുന്ന മുഴുവൻ ഫീസിനും വാറ്റ് അഞ്ചു ശതമാനം നൽകേണ്ടിവരുന്നതും ഭാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.