കേസിൽപെട്ട് കുടുങ്ങിക്കിടന്ന മുക്താർ ഹാഷിമിയും ചില്ലുകാരവിയും നാടണഞ്ഞു
text_fieldsദമ്മാം: വിവിധ കേസുകളിൽപെട്ട് കുടുങ്ങിക്കിടന്ന രണ്ട് ഇന്ത്യക്കാർക്ക് മലയാളി സാ മൂഹിക പ്രവർത്തകരുെട ഇടപെടൽ തുണയായി. ആന്ധ്ര നാൽക്കോട്ട സ്വദേശി മുക്താർ ഹാഷിമി യും തെലുങ്കാന സ്വദേശി ചില്ലുകാരവിയുമാണ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടല ിലൂെട നാടണഞ്ഞത്. 35 വർഷമായി സൗദിയിലുള്ള മുക്താർ ഹാഷിമി ദമ്മാമിലെ ഒരു കടയിലെ ജീവ നക്കാരനായിരുന്നു.
പാകിസ്താനിയെ വിവാഹം കഴിച്ച സൗദി സ്ത്രീയായിരുന്നു സ്പോൺസ ർ. കടയുടെ മേൽനോട്ടം വഹിച്ചിരുന്ന പാകിസ്താനി മുക്താർ ഹാഷിമിക്ക് നാട്ടിലേക്ക് പോകാൻ റീ എൻട്രി അടിച്ചുനൽകി.
എന്നാൽ, സ്പോൺസറും ഭാര്യയും തമ്മിൽ പിണങ്ങിയതോടെ താനറിയാതെ റീഎൻട്രി നൽകിയതറിഞ്ഞ് സ്പോൺസറായ സൗദി സ്ത്രീ അത് റദ്ദ് ചെയ്യുകയും ഇയാളെ ഹുറൂബാക്കുകയും ചെയ്തു.
നാട്ടിലേക്കു പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ മാത്രമാണ് മുക്താർ ഹാഷിമി താൻ ഹുറൂബാക്കപ്പെട്ട വിവരം അറിയുന്നത്. തിരികെവന്ന് പലവാതിലുകൾ മുട്ടിയെങ്കിലും മുക്താറിന് ഒരു പരിഹാരവും ലഭ്യമായില്ല. സ്പോൺസർ ഫോൺ പോലും എടുക്കാതായി.
നിരവധി രോഗങ്ങൾകൊണ്ട് വലഞ്ഞ ഇദ്ദേഹം ഒടുവിൽ ഇന്ത്യൻ എംബസിയിൽ അഭയം തേടി. എംബസിയുടെ നിർദേശപ്രകാരം കേസ് ഏറ്റെടുത്ത നാസ് വക്കം ഇയാളെ ഡീപോർേട്ടഷൻ സെൻററിൽ ഹാജരാക്കുകയും അവിടെനിന്ന് ജാമ്യത്തിൽ ഇറക്കി ഇയാളുെട പേരിലുണ്ടായിരുന്ന വാഹനത്തിെൻറ ബാധ്യതകൾ തീർത്ത് എക്സിറ്റ് വാങ്ങി നാട്ടിലേക്കയക്കുകയും ചെയ്തു. സൗദിയിൽ മൂന്നു വർഷത്തോളം ജോലിചെയ്തിരുന്ന ചില്ലുകാരവി പുതിയ ഹൗസ് ൈഡ്രവർ ജോലിക്കാണ് വീണ്ടുമെത്തിയത്.
എന്നാൽ, ഇയാളെ മരുഭൂമിക്ക് നടുവിലെ ഒരു ടെൻറിൽ ഒട്ടകത്തെ മേയ്ക്കുന്ന ജോലിക്കാണ് അയച്ചത്.
കഠിന ചൂടിൽ ഒരു പരിചയവുമില്ലാത്ത ജോലി ചെയ്യേണ്ടിവന്ന ചില്ലുകാരവിക്ക് ശമ്പളം കിട്ടിയില്ലെന്നുമാത്രമല്ല, മർദനവും ഏൽക്കേണ്ടിവന്നു. നാട്ടിൽനിന്ന് കുടുംബം തെലുങ്കാന എൻ.ആർ.െഎ സെല്ലുവഴി പരാതിപ്പെട്ടതോടെ ചില്ലുകാരവിയെ തെറ്റിദ്ധരിപ്പിച്ച റിക്രൂട്ട്മെൻറ് ഒാഫിസ് എംബസി ഇടപെട്ട് പ്രവർത്തനം നിർത്തിവെപ്പിക്കുകയും ഇയാളെ എത്രയുംവേഗം നാട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഏജൻസിക്ക് ഒന്നും ചെയ്യാൻകഴിയാതെ വന്നതോടെ തെലുങ്കാന എൻ.ആർ.െഎ സെൽ സെക്രട്ടറി സി.ടി. ബാബു നാസ് വക്കത്തിെൻറ സഹായം തേടുകയായിരുന്നു. നാസ് ചില്ലുകാരവിയെ കണ്ടെത്തി തെൻറ താമസസ്ഥലത്ത് എത്തിക്കുകയും അധികൃതരുടെ മുന്നിൽ ഹാജരാക്കി എക്സിറ്റ് വാങ്ങുകയുമായിരുന്നു.
ഇരുവരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ചില്ലുകാരവിയെ രക്ഷിച്ച് നാട്ടിലെത്തിച്ച നാസിന് തെലുങ്കാന എൻ.ആർ.െഎ സെൽ അഭിനന്ദനക്കത്ത് ൈകമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.