Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽനിന്നെത്തി...

നാട്ടിൽനിന്നെത്തി പിരിവ് പതിവാക്കിയ മലയാളിയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
നാട്ടിൽനിന്നെത്തി പിരിവ് പതിവാക്കിയ മലയാളിയെ അറസ്റ്റ് ചെയ്തു
cancel

ദമ്മാം: നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തി പിരിവ് പതിവാക്കിയ മലയാളി രഹസ്യ െപാല ീസിെൻറ പിടിയിലായി. പ്രാഥമികാന്വേഷണങ്ങൾക്കു ശേഷം ഇയാളെ നാടുകടത്തൽ കേന്ദ്രത്ത ിലേക്ക് മാറ്റി. കോഴിക്കോട്, കല്ലായി സ്വദേശിയെയാണ് ദിവസങ്ങൾക്കുമുമ്പ് ദമ്മാം സീകോ പരിസരത്തുനിന്ന് പിടികൂടിയത്. വീട് ജപ്തിയാകാൻപോകുന്നതും പെൺകുട്ടികളെ കെട്ടിക്കുന്നതിനുള്ള ബാധ്യതകളും പറഞ്ഞാണ് ഇദ്ദേഹം പിരിവ് നടത്തുന്നത്. 2008 മുതൽ പല തവണ ഇദ്ദേഹം സൗദിയിലെത്തി പിരിവ് നടത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് പള്ളിയിൽ നമസ്കാരാനന്തരം എഴുന്നേറ്റുനിന്ന്, തെന്ന സഹായിക്കണമെന്ന് ഇയാൾ മലയാളത്തിൽ അഭ്യർഥിക്കുകയായിരുന്നുവത്രേ.

ഇയാൾ പറഞ്ഞതെെന്തന്ന് അവിടെ കൂടിയ വിവിധ ഭാഷക്കാർക്ക് മനസ്സിലായില്ലെങ്കിലും എല്ലാവരും സംഭാവന നൽകുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട ചില മലയാളികൾ അപ്പോൾതന്നെ ഇയാൾക്ക് താക്കീതും മുന്നറിയിപ്പും നൽകി. അത് വകവെക്കാതെ വീണ്ടും പിരിവിനുള്ള ഉദ്യമങ്ങൾ നടത്തുന്നതിനിടയിലാണ് ഇയാൾ രഹസ്യപ്പൊലീസിെൻറ പിടിയിലാകുന്നത്. പള്ളിയിലടക്കം ഇയാൾ പരസ്യമായി നടത്തിയ പിരിവ് പൊലീസ് ശ്രദ്ധിച്ചുവരുകയായിരുന്നു എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. സൗദിയിൽ യാചനയും അനധികൃത പിരിവും നിയമവിരുദ്ധമാണ്. പ്രത്യേകിച്ച് സന്ദർശക വിസയിലെത്തി ഇത്തരം പ്രവൃത്തികൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story