അസം പൗരത്വപ്പട്ടിക: പുറത്താക്കപ്പെട്ടവരുടെ ആശങ്കകൾ പരിഹരിക്കണം –മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsറിയാദ്: അസം പൗരത്വപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അ വരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനാർഥം യൂത്ത് ലീഗ് സംസ്ഥാന ജനറ ൽ സെക്രട്ടറി പി.കെ. ഫിറോസിനൊപ്പം റിയാദിലെത്തിയ തങ്ങൾ വാർത്താ സമ്മേളനത്തിൽ സംസാരിക ്കുകയായിരുന്നു. രാജ്യസ്നേഹത്തിെൻറ മറവിൽ രാജ്യത്തെ ജനങ്ങളെ രണ്ടായി തരംതിരിക്കു ന്ന അനീതിക്കെതിരെ പോരാട്ടം തുടരും. അസം- കശ്മീർ വിഷയങ്ങളിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സെപ്റ്റംബർ 24ന് ‘നിർഭയ ഇന്ത്യ,
എല്ലാവരുടെയും ഇന്ത്യ’ എന്ന പ്രമേയവുമായി ഡൽഹിയിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് കോഴിക്കോട് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ജനാധിപത്യ സംരക്ഷണത്തിനായി ബഹുജനറാലി സംഘടിപ്പിക്കുന്നുണ്ട്. ലീഗ് എം.എൽ.എമാർ അസം സന്ദർശിക്കുകയും ആവശ്യമായ നിയമ സഹായമുൾെപ്പടെ സഹായങ്ങൾ നൽകുകയും ചെയ്യും. അസം, കശ്മീർ വിഷയങ്ങളിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സാഹചര്യമുണ്ടാകും. പ്രവാസി വിഷയങ്ങളിൽ കേന്ദ്ര, കേരള സർക്കാറുകൾ വാചക കസർത്തുകൾ മാത്രമാണ് നടത്തുന്നത്. പ്രായോഗികമായ നടപടികളിലേക്ക് കടക്കാതെ പ്രസ്താവനകളിൽ ഒതുങ്ങുകയാണ് എല്ലാം.
വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസവും അവരുടെ ഭാവിയും ഇരുളടഞ്ഞ അവസ്ഥയിലാണുള്ളത്. പ്രളയ ദുരിതാശ്വാസ ഫണ്ട് ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ദുരിതത്തിെൻറ ഭയാനകമായ അവസ്ഥ മനസ്സിലാക്കി ജനങ്ങൾ നൽകിയ സംഭാവന പോലും വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണു പിണറായി സർക്കാർ. രണ്ടാം പ്രളയം സംഭവിച്ചിട്ടും ആദ്യ പ്രളയത്തിൽ പെട്ടവർക്ക് സഹായം നൽകിയിട്ടില്ല.
ഇത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. തകർന്ന റോഡുകൾ നന്നാക്കാനോ ദുരിതബാധിതർക്ക് സഹായം എത്തിക്കാനോ സർക്കാർ തയാറാവുന്നില്ല. പ്രളയസമയത്ത് സഹായം എത്തിക്കാൻ കെ.എം.സി.സി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. യൂത്ത് ലീഗിെൻറ വളൻറിയർ വിഭാഗമായ വൈറ്റ് ഗാർഡും ദുരിതാശ്വാസ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. വൈറ്റ് ഗാർഡ് വളൻറിയർമാർക്ക് കൂടുതൽ വിദഗ്ധ പരിശീലനം നൽകി ദുരന്ത നിവാരണത്തിനുള്ള റാപ്പിഡ് ഫോഴ്സ് രൂപവത്കരിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്. 15,000 പേർ പ്രാവീണ്യം നേടുകയും ഈയിടെയുണ്ടായ പ്രളയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സുരക്ഷ സേനയെ പോലെ പ്രവർത്തിക്കുകയുമുണ്ടായി.
കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ട് കഴിഞ്ഞതായി നേതാക്കൾ അറിയിച്ചു. പത്തര സെൻറ് ഭൂമിയിൽ പന്ത്രണ്ടായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഓഫിസ് പണിയുന്നത്. ഓഫിസ് എന്നതിലുപരി യുവജന ശാക്തീകരണത്തിനാവശ്യമായ ഒട്ടേറെ സംവിധാനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കും. റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സ്മാർട്ട് ട്രെയ്നിങ് സെൻറർ, ലൈബ്രറി, ഓഡിറ്റോറിയം, വൈറ്റ് ഗാർഡ് സെൻറർ, മീഡിയാ റൂം തുടങ്ങിയവ ഇതിൽ സജ്ജീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.