Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ അബ്ദുൽ...

അമീർ അബ്ദുൽ അസീസ് പുതിയ ഊർജമന്ത്രി

text_fields
bookmark_border
അമീർ അബ്ദുൽ അസീസ് പുതിയ ഊർജമന്ത്രി
cancel
camera_alt?????? ?????????? ???????? ???? ????????

ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ഉൗർജ വകുപ്പ് മന്ത്രിയായി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ബ ിൻ അബ്ദുൽ അസീസ് നിയമിതനായി. നിലവിൽ മന്ത്രി സ്ഥാനം വഹിച്ചിരുന്ന ൻജി. ഖാലിദ് അൽഫാലിഹി നെ മാറ്റിയാണ് പുതിയ നിയമനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നാലാമത്തെ മകനാണ് പുതിയ ഊര്‍ജമന്ത് രി. ഉൗർജ രംഗത്ത് ഏറെ കഴിവു തെളിയിച്ച വ്യക്തിത്വമാണ് അമീർ അബ്ദുൽ അസീസ് ബിൻ സൽമാ ൻ. മന്ത്രിയുടെ നിയമനം സംബന്ധിച്ച രാജകൽപന ശനിയാഴ്ച രാത്രിയാണ് സൽമാൻ രാജാവ് പുറപ്പെടുവിച്ചത്.

ഉൗർജവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ അവഗാഹവും മന്ത്രാലയത്തിൽ നീണ്ട അനുഭവസമ്പത്തുമുള്ള വ്യക്തി കൂടിയാണ് അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. 30 വർഷമായി എണ്ണയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുതിയ നിയമനം ഉൗർജ മേഖലക്ക് കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിങ് ഫഹദ് പെട്രോളിയം സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. അതേ യൂനിവേഴ്സിറ്റിൽ നിന്നാണ് ബാച്ലർ ബിരുദം നേടിയത്. പെട്രോളിയം മന്ത്രാലയം ഉപദേശകൻ, പെട്രോളിയം മന്ത്രാലയത്തിൽ അസി. അണ്ടർ സെക്രട്ടറി, അണ്ടർ സെക്രട്ടറി, പെട്രോളിയം മിനറൽ റിസോഴ്സസ് സഹമന്ത്രി എന്നീ സ്ഥാനങ്ങളും അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ വഹിച്ചിട്ടുണ്ട്.

രാജ്യത്തെ പെട്രോളിയം സ്ട്രാറ്റജി തയാറാക്കുന്നതിനായി പെട്രോളിയം മന്ത്രാലയവും അരാംകോയും ചേർന്ന് രൂപവത്കരിച്ച സംഘത്തിെൻറ അധ്യക്ഷനായിരുന്നു. 2005ൽ നടന്ന ഒപെക് മന്ത്രിതല സമ്മേളനത്തിൽ പെങ്കടുത്തിട്ടുണ്ട്. ഉൗർജ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ബഹുമതികൾ നേടിയിട്ടുണ്ട്. ഉൗർജ മേഖലയിലെ വിവിധ കമ്മിറ്റികളിലും ഇദ്ദേഹം അംഗമാണ്. അതേസമയം, മന്ത്രി- ഉദ്യോഗസ്ഥ തലത്തിൽ സൗദിയിൽ അഴിച്ചുപണി തുടരുകയാണ്. കഴിഞ്ഞാഴ്ചയാണ് ഉൗർജ വകുപ്പിൽ ഖനി, മിനറൽ റിസോഴ്സ് വകുപ്പിനെ വേർപെടുത്തി സ്വതന്ത്ര വകുപ്പാക്കുകയും പുതിയ മന്ത്രിയെ നിയോഗിക്കുകയും ചെയ്തത്. തൊഴിൽ സാമൂഹിക വികസന സഹമന്ത്രിയെയും മാറ്റിയിരുന്നു.

റോയൽ കോർട്ട് മേധാവി, ദേശീയ ഇൻഫർമേഷൻ കേന്ദ്രം മേധാവി എന്നീ സ്ഥാനത്ത് പുതിയ ആളുകളെ നിയോഗിച്ചു. നേരത്തേ പ്രഖ്യാപിച്ച വിഷൻ 2030െൻറ ഭാഗം കൂടിയാണ് മന്ത്രി- ഉദ്യോഗസ്ഥ തലത്തിലുള്ള പുതിയ പരിഷ്കരണങ്ങൾ. സ്ഥാനമൊഴിഞ്ഞ മുൻ ഉൗർജ വകുപ്പ് മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി രേഖപ്പെടുത്തി. പുതിയ മന്ത്രിക്ക് അദ്ദേഹം അഭിനന്ദനം നേർന്നു. രാജ്യത്തെ സേവിക്കാനുള്ള വലിയ അവസരമായിരുന്നു തനിക്ക് ലഭിച്ചത്. തൊഴിൽ രംഗത്ത് ഏറ്റവും വലിയ കിരീടമാണ് ചൂടിയതെന്നും ട്വിറ്ററിൽ എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story