സൗദിയിൽ 15 ആശുപത്രികളും 234 പോളിക്ലിനിക്കുകളും 65 ഫാർമസികളും അടച്ചുപൂട്ടി
text_fieldsജിദ്ദ: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്തെ വിവിധ മേഖലകളിലായി കഴിഞ്ഞ വർഷം നട ത്തിയത് 34,000ത്തിലധികം പരിശോധനകൾ. 34,430 പരിശോധനകൾ നടത്തിയതായും നിയമലംഘനം നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ 2088 നടപടികൾ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.
ആരോഗ്യമേഖലയിലെ 608 ജോലിക്കാർക്കെതിരെ നടപടിയുണ്ടായി.
നിയമലംഘനങ്ങൾ പരിഹരിക്കാൻ 15 ആശുപത്രികളും 234 പോളിക്ലിനിക്കുകളും 65 ഫാർമസികളും അടച്ചുപൂട്ടി. അടച്ചുപൂട്ടിയ മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 56 ആണ്. മതിയായ ലൈസൻസില്ലാെത സ്ഥാപനങ്ങൾ നടത്തിയതാണ് ഏറ്റവും കൂടുതൽ നിയമലംഘനം. അടിസ്ഥാന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇല്ലാതിരിക്കുക, പകർച്ചവ്യാധി തടയുന്നതിനുള്ള സംവിധാനങ്ങളൊരുക്കുന്നതിൽ വീഴ്ച വരുത്തുക, ആവശ്യമായ മെഡിക്കൽ ഉദ്യോഗസ്ഥരില്ലാതിരിക്കുക എന്നിവയും നിയമലംഘനങ്ങളിലുൾപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.