എത്ര ദൈന്യമാണ് ആ പ്രവാസിയുടെ അവസാനത്തെ വാട്സ്ആപ് സന്ദേശം
text_fieldsജിദ്ദ: ജിദ്ദയിൽ വാട്ടർ ടാങ്കിൽ വീണു മരിച്ച പ്രവാസിയുടെ അവസാന വോയ്സ് മെസേജ് കേൾ ക്കുന്നവരുടെ കരളലിയിക്കുന്നു. ഏറ്റവും സാധാരണക്കാരനായ പ്രവാസിയുടെ ദൈന്യത മുറ്റി യ സഹായാഭ്യർഥനയാണ് ആ വാട്സ്ആപ് മെസേജിൽ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് വാടകക്കു താമസിക്കുന്ന ദേവതിയാൽ കണ്ണച്ചപ്പറമ്പ് ഹംസ പിള്ളാട്ടാണ് (57) ഞായറാഴ്ച ജോലിചെയ്യുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വീണ് മരിച്ചത്. കിലോ 17ൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. തെൻറ രണ്ടു പെൺമക്കളുടെ വിവാഹനിശ്ചയം നടക്കുന്ന ദിവസമാണ് അദ്ദേഹം വാട്ടർ ടാങ്കിൽ വീണ് മരിച്ചത്.
മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട സഹായാഭ്യർഥനയായിരുന്നു വോയ്സ് മെസേജിൽ ഉണ്ടായിരുന്നത്. 500 റിയാൽ ശമ്പളത്തിലാണ് സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതെന്നും മക്കളുടെ കല്യാണത്തിന് സഹായിക്കണമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നുണ്ട് വാട്സ്ആപ് സന്ദേശത്തിൽ. ഞായറാഴ്ചതന്നെയാണ് ഇൗ മെസേജിട്ടത് എന്നാണ് സൂചന. നാലു പെൺമക്കളുള്ള ഇദ്ദേഹം പ്രാരബ്ധം തീർക്കാൻ അഞ്ചു വർഷമായി പ്രവാസം തുടരുന്നു. നേരേത്ത കൂലിപ്പണിക്കിടയിൽ ഉയരത്തിൽനിന്ന് വീണതിനാൽ ശാരീരിക അസ്വസ്ഥതകളുണ്ട്.
കനപ്പെട്ട ജോലിയൊന്നും ചെയ്യാനാവില്ല. പണമില്ലാത്തതിനാൽ മക്കളുടെ കല്യാണം വൈകി. വീട്ടുചെലവും വീട്ടുവാടകയും ഇവിടത്തെ ചെലവും എല്ലാം ഇൗ 500 റിയാൽകൊണ്ട് നടക്കണം. തെൻറ മക്കളുടെ കല്യാണത്തിന് സഹായിക്കുന്നവർക്ക് പുണ്യം കിട്ടുമെന്ന് നെഞ്ചുപൊട്ടിപ്പറഞ്ഞുകൊണ്ടാണ് ഇൗ പ്രവാസി സന്ദേശം അവസാനിപ്പിക്കുന്നത്. ഇൗ വാട്സ്ആപ് മെസേജ് ൈവറലായിരിക്കയാണ് ജിദ്ദയിലെ പ്രവാസികൾക്കിടയിൽ. കുടുംബത്തെ സഹായിക്കാൻ സാമൂഹിക കൂട്ടായ്മകൾ രംഗത്തിറങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.