വിശിഷ്ടാതിഥികൾക്ക് സൽമാൻ രാജാവിൻെറ സ്വീകരണം
text_fieldsമിന: ഹജ്ജിനെത്തിയ വിവിധ രാഷ്ട്ര നേതാക്കളെയും പ്രമുഖ വ്യക്തികളെയും ഹജ്ജ് മിഷൻ മ േധാവികളെയും വിശിഷ്ടാതിഥികളെയും സൽമാൻ രാജാവ് സ്വീകരിച്ചു. ന്യൂസിലൻഡിലെ ഒാക് ലൻഡ് പൊലീസ് മേധാവി നാഇല ഹസൻ വിശിഷ്ടാതിഥിയായിരുന്നു. മിനയിലെ കൊട്ടാരത്തിലാണ് രാജാവ് അതിഥികളെ സ്വീകരിച്ചത്. യമൻ പ്രസിഡൻറ് അബ്ദുർറബ്ബ് മൻസൂർ ഹാദി, ജിബൂതി പ്രസിഡൻറ് അബ്ദുൽ ഖാദിർ കാമിൽ മുഹമ്മദ്, ഗിനിയ പ്രസിഡൻറ് ഡോ. ഇബ്രാഹീം കാസൂരി, ഇറാഖ് മുൻ പ്രസിഡൻറ് ഹൈദർ അൽഇബാദി, മൊറീഷ്യസ് ഹജ്ജ് കാര്യ മേധാവി ഷൗക്കത്ത് സൂദഹ്ൻ തുടങ്ങിയവർ അതിഥി സംഘത്തിൽ ഉണ്ടായിരുന്നു. തീർഥാടക സേവനത്തിനും സുരക്ഷക്കും അതീവ പ്രധാന്യമാണ് സൗദി അറേബ്യ നൽകുന്നതെന്ന് സൽമാൻ രാജാവ് പറഞ്ഞു.
ഇരു ഹറമുകൾക്കും തീർഥാടർക്കും സേവനം ചെയ്യാൻ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ഹജ്ജ് കർമം എളുപ്പമാക്കാൻ സാധ്യമായ എല്ലാ സേവനങ്ങളും ഒരുക്കിവരുന്നുണ്ട്. നിങ്ങളുടെെയല്ലാം ഹജ്ജ് പുണ്യകരവും സ്വീകാര്യവുമാകെട്ടയെന്നും സുഖമായി നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയെട്ടയെന്നും രാജാവ് ആശംസിച്ചു. 130 രാജ്യങ്ങളിൽ 25 ലക്ഷത്തിലധികം പേർ അറഫയിൽ സമ്മേളിച്ചതായി ചടങ്ങിൽ സംസാരിച്ച ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. മൂന്നിലൊന്ന് പേർ 70 വയസ്സിനു മുകളിലുള്ളവരാണ്. അവരിൽ പകുതിയോളം സ്ത്രീകളാണ്. എല്ലാവരെയും സ്വീകരിക്കാനും വേണ്ട സേവനങ്ങൾ നൽകാനും സാധിച്ചതായും ഹജ്ജ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.