Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനഷ്ടപ്പെടലിെൻറ...

നഷ്ടപ്പെടലിെൻറ വിങ്ങലുകളോടെ മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
നഷ്ടപ്പെടലിെൻറ വിങ്ങലുകളോടെ മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങി
cancel
camera_alt???????????? ????? ??????????????????????? ??????? ???????????????????????

ദമ്മാം: പ്രകൃതിയുടെ താണ്ഡവത്തിൽ വീടും, പ്രിയപ്പെട്ടവരും നഷ്ടമായ മുഹമ്മദ് റാഫി കാ ത്തിരിപ്പുകൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങി. വയനാട് ചോലമലയിൽ ഉരുൾപൊട്ടലിലാണ് അൽഖോബാറിലെ ബേക്കറി ജീവനക്കാരൻ മേപ്പാടി പുത്തുമല എടക്കണ്ടത്തിൽ മുഹമ്മദ് റാഫി ക്ക് (24) പ്രിയപ്പെട്ടതെല്ലാം നഷ്ടമായത്. ഏറെ കടമ്പകൾ കടന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ദമ്മാമിൽ നിന്ന് ഒമാൻ എയർ വിമാനത്തിൽ റാഫി നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച പുലർച്ച കരിപ്പൂരിൽ എത്തുന്ന റാഫി ചികിത്സാർഥം രാമനാട്ടുകരയിലുള്ള മാതാവിനെയും കൂട്ടി മേപ്പാടിയിലേക്ക്‌ തിരിക്കും.

പിതാവ് അയ്യൂബ് (48), വലിയുമ്മ നഫീസ (60), അമ്മാവൻ ഖാലിദ് (48), ഖാലിദിെൻറ മകൻ ജുനൈദ് (19) എന്നിവരാണ് മുഹമ്മദ് റാഫിയുടെ കുടുംബത്തിൽ നിന്ന് മരണമടഞ്ഞത്. വലിയുമ്മ നഫീസയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അയ്യൂബിെൻറയും ഖാലിദിെൻറയും ജുനൈദിേൻറയും മയ്യിത്ത് മേപ്പാടി മഹല്ല് ഖബർസ്ഥാനിൽ വെള്ളിയാഴ്ച ഖബറടക്കി.

ഈ മാസാവസാനം ഇഖാമ കാലാവധി കഴിഞ്ഞ് ജോലി മതിയാക്കി ബന്ധുക്കൾക്ക് സമ്മാനവുമായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന ജുനൈദ് വീടും വീട്ടുകാരും മണ്ണോടു ചേർന്ന ഭാരിച്ച ദുഃഖം താങ്ങാനാകാതെയാണ് മടങ്ങുന്നത്. അവധി ദിനമായ വെള്ളിയാഴ്ചതന്നെ റാഫിയുടെ സ്പോൺസർ ആനുകൂല്യങ്ങളും എക്സിറ്റ് നടപടികളും പൂർത്തിയാക്കി പാസ്പോർട്ട് ഉൾപ്പെടെ യാത്രാരേഖകൾ കൈമാറി. കെ.എം.സി.സി നേതാക്കൾ റാഫിക്ക് സമാശ്വാസം നൽകാനും സ്പോൺസറുമായി സംസാരിച്ച് യാത്രാനുമതി ലഭ്യമാക്കാനും കൂടെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story