Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുരിതക്കയത്തിൽ രണ്ടു...

ദുരിതക്കയത്തിൽ രണ്ടു മലയാളികളും തമിഴ്നാട്ടുകാരനും

text_fields
bookmark_border
ദുരിതക്കയത്തിൽ രണ്ടു മലയാളികളും തമിഴ്നാട്ടുകാരനും
cancel
camera_alt??????????? ??????????????

റിയാദ്: നാലു പതിറ്റാണ്ടോളമെത്തിയ പ്രവാസത്തിെൻറ അവസാന കാലത്ത് ശമ്പളമില്ലായ് മയും നിയമക്കുരുക്കുമായി ദുരിതത്തിലായി രണ്ട് മലയാളികളും ഒരു തമിഴ്നാട്ടുകാര നും. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ അറാറിൽനിന്ന് 200 കിലോമീറ്റർ അകലെ അ ൽജൗഫ് പ്രവിശ്യയിലെ അമാരിയ എന്ന സ്ഥലത്താണ് നാട്ടിൽ പോകാൻ പോലും കഴിയാതെ പത്തനംതിട്ട, റാന്നി, പെരുമ്പട്ടി മല്ലപ്പള്ളി സ്വദേശി ചന്ദ്രനും (66) കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി കുടുക്കൻറവിട അബൂബക്കറും (63) തമിഴ്നാട് സ്വദേശി മനോഹരനും കഴിയുന്നത്. പ്രായത്തിെൻറ അവശതയും രോഗവും മൂവരുടെയും ജീവിതം പ്രയാസമാക്കിയിരിക്കുന്നു. ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടലിന് കാത്തിരിക്കുകയാണ് ഇവർ. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ അറാറിലെ ജീവനക്കാരായി ചന്ദ്രനും അബൂബക്കറും 1982ലാണ് സൗദിയിലെത്തിയത്.

വടക്കൻ മേഖലയിലെ റോഡ്, പാലം നിർമാണ പ്രവൃത്തികൾ കരാറെടുത്ത് നടത്തിയിരുന്ന ഇൗ കമ്പനി നല്ല നിലയിലാണ് ഏതാനും വർഷം മുമ്പുവരെയും പ്രവർത്തിച്ചിരുന്നത്. കമ്പനിയുടെ അമേരിയയിലെ ക്യാമ്പിലായിരുന്നു ഇവരെല്ലാം കഴിഞ്ഞിരുന്നത്. ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. വടക്കൻ മേഖലയിൽ ഒരു പ്രവൃത്തികളും കരാറെടുക്കുകയോ നടത്തുകയോ ചെയ്യുന്നില്ല. കമ്പനി വക യന്ത്രസാമഗ്രികളും മറ്റും ക്യാമ്പിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയും ക്രഷർ യൂനിറ്റുകൾ നിശ്ചലമാവുകയും ചെയ്തു. സിറിയൻ പൗരന്മാരായിരുന്നു കമ്പനി തലപ്പത്തുണ്ടായിരുന്നത്. തലപ്പത്തുള്ളവരെല്ലാം സ്ഥലം വിട്ടു. അറാർ ശാഖയിൽ അവശേഷിച്ചത് ഇൗ മൂന്നുപേർ മാത്രം. തമിഴ്നാട്ടുകാരൻ മനോഹരൻ കമ്പനിയിൽ ഫോർമാനായിരുന്നു. ആദ്യം ഇദ്ദേഹവും ചന്ദ്രനും അബൂബക്കറിനുമൊപ്പം അമേരിയയിലെ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോൾ അറാറിലാണുള്ളത്. കമ്പനി പ്രവർത്തിക്കാത്തതുകൊണ്ടുതന്നെ രണ്ടുവർഷമായി ജോലിയുമില്ല, ശമ്പളവുമില്ല. രണ്ടുവർഷം മുമ്പ് ഇഖാമയുടെ കാലാവധിയും കഴിഞ്ഞു.

പുതുക്കാത്തതിനാൽ നിയമലംഘകരായി കഴിയുകയാണ്. പുറത്തിറങ്ങാൻ കഴിയില്ല. മറ്റെവിടെയെങ്കിലും ജോലി തേടാനും കഴിയുന്നില്ല. കൈയിലുള്ള പണമെല്ലാം തീർന്നു. നിത്യചെലവിനുപോലും പ്രയാസത്തിലായി. തദ്ദേശവാസികൾ നൽകുന്ന ഭക്ഷണ സാധനങ്ങൾകൊണ്ട് ജീവൻ നിലനിർത്തുകയാണ്. കമ്പനിയുടമയായ സൗദി പൗരൻ റിയാദിലാണുള്ളത്. പ്രായാധിക്യത്തിെൻറ അവശതയിൽ അദ്ദേഹം വിശ്രമത്തിലാണ്. രണ്ടുവർഷം മുമ്പ് അദ്ദേഹത്തിെൻറ മകൻ അറാറിലെത്തി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ തീർത്തുനൽകാമെന്നും ഇഖാമ പുതുക്കാമെന്നും പറഞ്ഞുപോയെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. തുടർന്ന് തൊഴിലാളികൾ അൽജൗഫ് തൊഴിൽ കോടതിയിൽ പരാതി നൽകി.

കമ്പനി അധികൃതർ ആരും കോടതിയിൽ ഹാജരാവാഞ്ഞതിനാൽ അതിലും തീരുമാനമൊന്നുമുണ്ടായില്ല. ഇത്രയും വർഷത്തെ ആനുകൂല്യവും ശമ്പള കുടിശ്ശികയുമടക്കം അരലക്ഷം റിയാലിന് മുകളിൽ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇഖാമ പുതുക്കി നിയമക്കുരുക്ക് അഴിച്ചും ആനുകൂല്യങ്ങളും ശമ്പളവും കിട്ടിയും എത്രയും പെെട്ടന്ന് നാട്ടിൽ പോയാൽ മതിയെന്ന ഒരേയൊരു ചിന്തയിലാണ് മൂന്നുപേരെന്നും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്ന പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും സാമൂഹികപ്രവർത്തകനും അറാർ പ്രവാസി സംഘം രക്ഷാധികാരിയുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്
‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story