ഒരുലക്ഷം ഇന്ത്യൻ തീർഥാടകർ മസ്ജിദുൽ ഹറാമിൽ ജുമുഅയിൽ പെങ്കടുത്തു
text_fieldsമക്ക: മസ്ജിദുൽ ഹറാമിൽ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ എത്തിയത് ഒരുലക്ഷം ഇ ന്ത്യൻ തീർഥാടകർ. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ 80,000 തീർഥാടകരും സ്വകാര്യ ഗ്രൂപ്പില ് എത്തിയ 20,000ത്തിൽപരം തീർഥാടകരുമാണ് മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅ പ്രാർഥന ക്ക് എത്തിയത്. 9200 മലയാളി ഹാജിമാരും മദീന സന്ദർശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയിട്ടുണ്ട്. 60,000 ഹാജിമാര്‍ക്ക് മക്കയിലെ ആദ്യ ജുമുഅ ആയിരുന്നു ഇന്നലെ.
തിരക്ക് പ്രതീക്ഷിച്ചതിനാൽ രാവിലെ മുതൽതന്നെ തീർഥാടകർ ഹറമിൽ എത്തിത്തുടങ്ങി. 11 മണിയോടെ മുഴുവൻ തീർഥാടകരെയും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തകർ ഹറമിൽ എത്തിച്ചു. മുഴുവന്‍ ഹജ്ജ് മിഷന് ഉദ്യോഗസ്ഥരെയും ഫ്രൈഡേ ഓപറേഷനില്‍ പങ്കാളികളാക്കി.
ബസ് മാർഗമാണ് അസീസിയയിൽനിന്ന് ഹാജിമാർ ഹറമില്‍ എത്തിയത്. ചൂട് കണക്കിലെടുത്ത് ഹജ്ജ് മിഷൻ കുടിവെള്ളം വിതരണം ചെയ്തു. വിവിധ മലയാളി സന്നദ്ധ വളൻറിയർമാർ കുട വിതരണം ചെയ്തത് ആശ്വാസമായി.
ജുമുഅ കഴിഞ്ഞ് വഴിതെറ്റാതിരിക്കാനും ശരിയായ ബസിൽ കയറ്റാനും പതിവുപോലെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ വളൻറിയർമാരും നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ഹറമിലും പരിസരത്തും എത്തി. ഇവരുടെ സേവനം ഹാജിമാർക്ക് ഏറെ അനുഗ്രഹമായി.
ചൂടില്‍ തളര്‍ച്ചബാധിച്ച ഹാജിമാര്‍ക്ക് ഹജ്ജ് മിഷന് മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സ നല്കി. മൂന്നുമണിയോടെ എല്ലാ ഹാജിമാരെയും താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.