നിരാലംബയായ ഷീജക്ക് ജീവിതമാർഗം സമ്മാനിച്ച് ‘നന്മ’ കൂട്ടായ്മ
text_fieldsറിയാദ്: ഷീജ എന്ന നിരാലംബക്ക് ജീവിതമാർഗം സമ്മാനിച്ച് റിയാദിലെ നന്മ കരുനാഗപ്പള് ളി പ്രവാസി കൂട്ടായ്മയുടെ നന്മ. ഹൃദ്രോഗിയായ മകളടക്കം രണ്ടു കുട്ടികളും കിടപ്പിലായ അച്ഛനും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി ഷീജക്കാണ് വരുമാനമാർഗമായി പെട്ടിക്കട സമ്മാനിച്ചത്. കരുനാഗപ്പള്ളി പുത്തൻതെരുവ് കുഴിവേലി മുക്കിൽനിന്നും കുലശേഖരപുരം പഞ്ചായത്ത് ഒാഫിസിലേക്ക് പോകുന്ന പാതയോരത്താണ് ‘നന്മ സ്റ്റോർ’ എന്ന പേരിലുള്ള കട തുറന്നത്. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ കട ഉദ്ഘാടനം ചെയ്തു. രശ്മി രവീന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു.
ഡോ. അനിൽ മുഹമ്മദ്, ഡോ. ശ്രീജിത്ത് സുരൻ, സുബി കൊതിയൻസ്, ഉത്രാടം സുരേഷ്, രാധാകൃഷ്ണപിള്ള, നിസാർ ആണോലി, ഫസൽ അഹമ്മദ്, ബിനു ഭാസ്കർ, താഹ, നൗഫൽ കോടിയിൽ, നൗഷാദ് ബിൻസാഗർ, ലത്തീഫ് കരുനാഗപ്പള്ളി എന്നിവർ ചടങ്ങിൽ പെങ്കടുത്തു. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ ഷീജയും രണ്ടു പെൺമക്കളും അച്ഛെൻറ തണലിലായിരുന്നു. എന്നാൽ, വയസ്സായ അച്ഛൻ രോഗബാധിതനായി കിടപ്പിലായതോടെ സഹോദരെൻറ സംരക്ഷണയിലായി.
പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ സഹോദരൻ മരിച്ചതോടെ കുടുംബം തീർത്തും നിരാലംബരായി. അതിനിടയിലാണ് മക്കളിൽ ഒരാൾക്ക് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തുന്നത്. സർക്കാറിെൻറ ‘ഹൃദയപൂർവം’ പദ്ധതിയുടെ സഹായത്തോടെ മകൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. എന്നാൽ, തുടർചികിത്സയും കൂടിയായപ്പോൾ നിത്യജീവിത ചെലവുകൾക്കുപുറമെ വലിയ ഭാരം വന്നു. അപ്പോൾ കടം വാങ്ങേണ്ടിവന്നു. ജീവിതം മുന്നോട്ടുപോകാത്ത ദയനീയാവസ്ഥയുണ്ടായി. ഇൗ സാഹചര്യത്തിലാണ് നന്മ പ്രവാസി കൂട്ടായ്മയും സ്നേഹസേന എന്ന സന്നദ്ധ സംഘടനയും എെൻറ റേഡിയോ 91.2 എഫ്.എമ്മും കൈകോർത്ത് ഷീജക്ക് ഒരു തൊഴിൽമാർഗം കണ്ടെത്തിക്കൊടുക്കാനുള്ള ശ്രമം ആരംഭിച്ചത്. അവരുടെ വീടിനോട് ചേർന്നാണ് പെട്ടിക്കട സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.