ഹജ്ജ് അനുമതിപത്രം പരിേശാധന കർശനമാക്കും
text_fieldsമക്ക: ഹജ്ജ് അനുമതിപത്രവുമായി ബന്ധപ്പെട്ട പരിശോധന കർശനമാക്കാൻ ഹജ്ജ് സുരക്ഷയ ുമായി ബന്ധപ്പെട്ട് സേന മേധാവികളുടെ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സാേങ്കതിക സംവിധാനങ്ങൾ യോഗം വിലിയിരുത്തി. പൊതുസുരക്ഷ മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹജ്ജ് വേളയിൽ മക്കയിലും മശാഇറുകളും തീർഥാടകരുടെ സുരക്ഷക്കായി സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു.
ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുേമ്പാഴാണ് ഹജ്ജ് വിജയകരമാകൂവെന്ന് പൊതുസുരക്ഷ മേധാവി പറഞ്ഞു. സുരക്ഷരംഗത്ത് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കേണ്ടതുണ്ട്. സുരക്ഷ, ട്രാഫിക് രംഗത്ത് ഒരുക്കിയ പദ്ധതികൾ, പുണ്യസ്ഥലങ്ങളിൽ ഹജ്ജ് അനുമതിപത്രം ഉറപ്പുവരുത്തുന്നതിനുള്ള സാേങ്കതിക സംവിധാനങ്ങൾ തുടങ്ങിയവ യോഗം വിലയിരുത്തി. അനുമതിപത്രമില്ലാത്തവർ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കർശനമായി തടയണമെന്ന് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.