പുണ്യസ്ഥലങ്ങളിൽ ജലവിതരണം ആറ് വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: ജലവിതരണ രംഗത്ത് മക്കയിലും പുണ്യസ്ഥലങ്ങളായ ‘മശാഇറിലും’ മൂന്ന് ബില്യൺ റി യാലിെൻറ വൻ പദ്ധതികൾ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. മക്ക മേഖലയിലേക്ക് ജലം പമ്പ് ചെയ്യുന്നതിനുള്ള നവീകരിച്ച സംവിധാനം, ശുൈഅബ ജല ശുദ്ധീകരണ കേന്ദ്രത്തിൽ മക്ക, മശാഇർ എന്നിവിടങ്ങളിലേക്കുള്ള പെപ്പ് ലൈൻ, ശുൈഅബയിലെ രണ്ടാംഘട്ട ശുദ്ധീകരണ സ്റ്റേഷൻ, വെള്ള ടാങ്കുകളുടെ നിർമാണം, വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
ഹജ്ജ്, ഉംറ തീർഥാടകർക്ക് പുറമെ മക്കയിലെ താമസക്കാർക്കുകൂടി പ്രയോജനം ലഭിക്കുന്നതാണ് പദ്ധതികളെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി പറഞ്ഞു. തീർഥാടക സേവനത്തിന് സൗദി അറേബ്യ കാണിക്കുന്ന അതിശ്രദ്ധയും പരിഗണനയും ഇതു വ്യക്തമാക്കുന്നു.
ആറ് വൻ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കടൽ ജല ശുദ്ധീകരണ സ്ഥാപനം, ദേശീയ വാട്ടർ കമ്പനി, സൗദി വാട്ടർ പാർട്ട്ണർഷിപ് കമ്പനി എന്നിവ സ്വകാര്യ മേഖലയുമായി ചേർന്ന് നൂതന സാേങ്കതിക സംവിധാനങ്ങേളാടും ഉയർന്ന നിലവാരത്തോടും കൂടി നടപ്പിലാക്കിയതാണിത്. ഹറമിലും മശാഇറിലെത്തുന്നവർക്കും മക്കയിലുള്ളവർക്കും കൂടുതൽ ജലം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.