നാല് ലക്ഷത്തോളം ഹജ്ജ് തീർഥാടകരെത്തി
text_fieldsജിദ്ദ: വിേദശ രാജ്യങ്ങളിൽനിന്ന് നാലു ലക്ഷത്തോളം തീർഥാടകർ പുണ്യഭൂമിയിലെത്തി. അയ ൽരാജ്യങ്ങളിൽ നിന്നുള്ളവർ കരമാർഗവും സൗദിയിലേക്ക് എത്തിത്തുടങ്ങി. വിവിധ മേഖല കളിലെ അതിർത്തി പ്രവേശന കവാടങ്ങളിലും അനുബന്ധിച്ച് ഒരുക്കിയ ബൈത്തുൽ ഹുജ്ജാജുകള ിലും തീർഥാടകരെ സ്വീകരിക്കാനും യാത്ര നടപടികൾ പൂർത്തിയാക്കാനും വിപുലമായ സൗകര്യ ങ്ങളും സജ്ജീകരണങ്ങളുമാണ് അതതു മേഖല ഗവർണറേറ്റുകൾക്ക് കീഴിൽ ഒരുക്കിയിരിക്കുന്നത്.
വടക്കൻ അതിർത്തിയിലെ അറാർ ജദീദ് പ്രവേശന കവാടം വഴി ഇറാഖിൽ നിന്നുള്ള ആദ്യ സംഘം സൗദിയിലെത്തി. 1815 തീർഥാടകരാണ് സംഘത്തിലുള്ളത്. വടക്കൻ അതിർത്തി മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ സ്വീകരിച്ചു. അൽജൗഫിലെ അബു അജ്റം മദീനത്തുൽ ഹുജ്ജാജിലും ഇറാഖിൽ നിന്നുള്ള ആദ്യഹജ്ജ് സംഘത്തിന് വലിയ സ്വീകരണമാണ് നൽകിയത്.
ദൗമത്ത് ജന്ദൽ ഗവർണർ നാസ്വിർ ബിൻ സഉൗദ് അൽസഹ്ലി തീർഥാടകരെ സ്വീകരിച്ചു. മുസ്ഹഫുകളും ബുക്ക്ലറ്റുകളും മറ്റും വിതരണം ചെയ്തു. വരുംദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്നും ജോർഡൻ, ഫലസ്തീൻ, യമൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ കര മാർഗമുള്ള വരവ് ശക്തമാകും.
കരമാർഗം തീർഥാടകരുടെ വരവ് കൂടിയതോടെ മക്കയിലേക്ക് എത്തുന്ന വിവിധ എക്സ്പ്രസ് റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർഥാടകർ കടന്നുപോകുന്ന മേഖലകളിലെ മെഡിക്കൽ സെൻററുകളിലും ആശുപത്രികളിലും സേവനത്തിനായി വേണ്ട ഒരുക്കങ്ങൾ ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, കപ്പൽ, വിമാനം വഴി തീർഥാടകരുടെ വരവ് തുടരുകയാണ്. ജൂലൈ നാലിന് വിമാനം വഴി തീർഥാടകരുടെ വരവ് ആരംഭിച്ചിരുന്നുവെങ്കിലും ജൂലൈ 16 മുതലാണ് കപ്പൽ വഴി വരവ് ആരംഭിച്ചത്. സുഡാനിൽ നിന്ന് 1327 പേരാണ് ആദ്യ കപ്പലിലെത്തിയത്. ദുൽഹജ്ജ് നാലുവരെ വിമാനം, കപ്പൽ വഴി തീർഥാടകരുടെ വരവ് തുടരും.
പാസ്പോർട്ട് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ വിവിധ പ്രവേശന കവാടങ്ങൾ വഴി 3,88,521 തീർഥാടകർ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഇതിൽ 34 പേരൊഴിച്ച് ബാക്കി എല്ലാവരും വിമാനമാർഗമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.