ഉംറ തീർഥാടകർക്ക് സൗദിയിലെവിടെയും സഞ്ചരിക്കാം
text_fieldsജിദ്ദ: സൗദിയില്‍ ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും സഞ്ച രിക്കാനും കടകൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാനും അനുമതി. സൽമാൻ രാജാവിെൻറ അധ് യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. നിലവിൽ 12 മണിക്ക് ക ടകൾ അടക്കണമെന്നായിരുന്നു നിയമം. പൊതുജന താല്പര്യാര്ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു.
ഇടവേളകളില്ലാതെ 24 മണിക്കൂറും കടകള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന തീരുമാനം വ്യാപാരമേഖലയിൽ വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സൗദിയിൽ നിശ്ചിത അനുമതിയുള്ള കടകളൊഴികെ രാത്രി 12 മണിക്ക് അടക്കണമെന്നാണ് നിയമം. റമദാനിൽ ഇതിൽ ഇളവുണ്ടാവാറുണ്ട്. വ്യവസ്ഥകള്‍ക്ക് വിധേയമായി ചില സ്ഥാപനങ്ങൾക്ക് ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം. അതേസമയം, നമസ്കാര സമയങ്ങളിൽ കടകൾ അടക്കണമെന്ന നിയമത്തിൽ ഇളവുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.
ഉംറ, സന്ദർശന വിസക്കാർക്ക് സൗദിയിലെ എല്ലാ നഗരങ്ങളിലും സഞ്ചരിക്കാനുള്ള നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 36 വർഷം മുമ്പ് പാസാക്കിയ നിയമം ദുർബലമായി. ഉംറ വിസയിൽ സൗദിയിൽ വരുന്നവർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് പുറത്തേക്ക് പോകുന്നതിന് 1987 മുതലാണ് വിലക്കേർപ്പെടുത്തിയത്. ഇതു പ്രകാരം ഉംറ വിസക്കാരെ മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ശിക്ഷയുണ്ടായിരുന്നു. ഇതൊഴിവാക്കാൻ ഏപ്രിൽ 23ന് ചേർന്ന സൗദി ശൂറ കൗൺസിൽ അനുമതി നൽകിയിരുന്നു. സൗദി അറേബ്യയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗം കൂടിയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.