Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 12:07 PM GMT Updated On
date_range 15 July 2019 2:25 PM GMTമലയാളി യുവതിയെ കുറിച്ച് നാലുമാസമായി വിവരമില്ലെന്ന് വീട്ടുകാർ
text_fieldsbookmark_border
റിയാദ്: ഗാർഹിക വിസയിൽ ഏഴുമാസം മുമ്പ് സൗദി അറേബ്യയിലെത്തിയ മലയാളി യുവതിയെ കുറി ച്ച് വിവരമില്ല. വടക്കൻ അതിർത്തി പട്ടണമായ അൽജൗഫിലെ സ്വദേശി ഭവനത്തിൽ വീട്ടുജോലി ക്കു വന്ന പെരുമ്പാവൂർ വെങ്ങോല സ്വദേശിനി പാപ്പനേത്ത് രജനിയെ കുറിച്ചാണ് വീട്ടുകാർക ്ക് നാലുമാസമായി ഒരു വിവരവും അറിയാത്തത്.
ഇടക്കു വന്നിരുന്ന ഫോൺകാളുകളും നിലച്ചു. ഭർത്താവുമായി അകന്നുകഴിയുന്ന രജനി പ്രാരാബ്ദത്തിനു പരിഹാരം തേടിയാണ് വീട്ടുജോലിക്കാരിയുടെ വിസയിൽ സൗദിയിലേക്ക് വിമാനം കയറിയത്. രണ്ടു മക്കളാണുള്ളത്. മൂത്തമകളെ വിവാഹം കഴിച്ചയച്ച വകയിൽ വലിയ കടബാധ്യതയുണ്ട്. അതു തീർക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് വന്നത്. ഇറങ്ങിയത് അൽജൗഫ് വിമാനത്താവളത്തിലാണെന്ന് അവിടെനിന്നെടുത്ത ഫോേട്ടാ മകൾക്ക് പിന്നീട് അയച്ചുകൊടുത്തപ്പോഴാണ് വീട്ടുകാർ പോലും മനസ്സിലാക്കുന്നത്. മകൾ രേഷ്മയുടെ പേരിൽ രണ്ടുമാസത്തെ ശമ്പളം അയച്ചുകൊടുത്തിട്ടുണ്ട്. ഇടക്കിടെ ഫോണിൽ ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. നാലുമാസത്തിന് മുമ്പ് ഇൗ ഫോൺകാളുകളും നിലച്ചു.
തിരിച്ചുവിളിച്ചിട്ട് കിട്ടുന്നുമില്ല. അവസാനമായി ഫോൺ ചെയ്യുമ്പോൾ, ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മർദനമേൽക്കുന്ന കാര്യം പറഞ്ഞ് അമ്മ കരഞ്ഞെന്ന് രേഷ്മ പറയുന്നു. എങ്ങനെയെങ്കിലും അമ്മയെ കണ്ടുപിടിച്ച് നാട്ടിേലക്കയക്കണമെന്ന് അഭ്യർഥിച്ച് രേഷ്മയും കുടുംബാംഗങ്ങളും കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്.അൽജൗഫ് മേഖലയിൽ അന്വേഷണം നടത്തുകയാണെന്നും എന്നാൽ, ഒരു വിമാനത്താവളത്തിെൻറ മാത്രം ചിത്രംവെച്ച് എങ്ങനെ രജനിയുള്ള സ്ഥലം കണ്ടെത്തും എന്ന ആശങ്കയിലാണ് തങ്ങളെന്നും പ്രവാസി സാമൂഹിക പ്രവർത്തകൻ കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി വരുേമ്പാൾ മുൻവശത്തുനിന്ന് രജനി മൊബൈൽ കാമറയിൽ പകർത്തിയ ചിത്രമാണ് പിന്നീട് മകൾക്ക് അയച്ചുകൊടുത്തത്. അതുമാത്രമാണ് രജനി സൗദിയിലെത്തിയതിനുള്ള ഏക തെളിവ്.
ഇടക്കു വന്നിരുന്ന ഫോൺകാളുകളും നിലച്ചു. ഭർത്താവുമായി അകന്നുകഴിയുന്ന രജനി പ്രാരാബ്ദത്തിനു പരിഹാരം തേടിയാണ് വീട്ടുജോലിക്കാരിയുടെ വിസയിൽ സൗദിയിലേക്ക് വിമാനം കയറിയത്. രണ്ടു മക്കളാണുള്ളത്. മൂത്തമകളെ വിവാഹം കഴിച്ചയച്ച വകയിൽ വലിയ കടബാധ്യതയുണ്ട്. അതു തീർക്കുകയായിരുന്നു പ്രധാന ലക്ഷ്യം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് വന്നത്. ഇറങ്ങിയത് അൽജൗഫ് വിമാനത്താവളത്തിലാണെന്ന് അവിടെനിന്നെടുത്ത ഫോേട്ടാ മകൾക്ക് പിന്നീട് അയച്ചുകൊടുത്തപ്പോഴാണ് വീട്ടുകാർ പോലും മനസ്സിലാക്കുന്നത്. മകൾ രേഷ്മയുടെ പേരിൽ രണ്ടുമാസത്തെ ശമ്പളം അയച്ചുകൊടുത്തിട്ടുണ്ട്. ഇടക്കിടെ ഫോണിൽ ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. നാലുമാസത്തിന് മുമ്പ് ഇൗ ഫോൺകാളുകളും നിലച്ചു.
തിരിച്ചുവിളിച്ചിട്ട് കിട്ടുന്നുമില്ല. അവസാനമായി ഫോൺ ചെയ്യുമ്പോൾ, ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മർദനമേൽക്കുന്ന കാര്യം പറഞ്ഞ് അമ്മ കരഞ്ഞെന്ന് രേഷ്മ പറയുന്നു. എങ്ങനെയെങ്കിലും അമ്മയെ കണ്ടുപിടിച്ച് നാട്ടിേലക്കയക്കണമെന്ന് അഭ്യർഥിച്ച് രേഷ്മയും കുടുംബാംഗങ്ങളും കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്.അൽജൗഫ് മേഖലയിൽ അന്വേഷണം നടത്തുകയാണെന്നും എന്നാൽ, ഒരു വിമാനത്താവളത്തിെൻറ മാത്രം ചിത്രംവെച്ച് എങ്ങനെ രജനിയുള്ള സ്ഥലം കണ്ടെത്തും എന്ന ആശങ്കയിലാണ് തങ്ങളെന്നും പ്രവാസി സാമൂഹിക പ്രവർത്തകൻ കുഞ്ഞമ്മദ് കൂരാച്ചുണ്ട് പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി വരുേമ്പാൾ മുൻവശത്തുനിന്ന് രജനി മൊബൈൽ കാമറയിൽ പകർത്തിയ ചിത്രമാണ് പിന്നീട് മകൾക്ക് അയച്ചുകൊടുത്തത്. അതുമാത്രമാണ് രജനി സൗദിയിലെത്തിയതിനുള്ള ഏക തെളിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story