Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 2:05 AM GMT Updated On
date_range 15 July 2019 2:05 AM GMTമദ്യക്കടത്ത് ലോബി കെണിയിൽപെടുത്തിയെന്ന്; കണ്ണൂർ സ്വദേശി ദമ്മാം സെൻട്രൽ ജയിലിൽ
text_fieldsbookmark_border
ദമ്മാം: വാഹനത്തിെൻറ ഡീസൽ ടാങ്കിൽ മദ്യക്കുപ്പികൾ കടത്തിയ കേസിൽ ബഹ്റൈൻ കോസ്വെയി ൽ പിടിയിലായ മലയാളി ഒരു മാസമായി ജയിലിൽ. കണ്ണൂർ സ്വദേശി ശരത്താണ് (28) ദമ്മാം സെൻട്രൽ ജയിലിൽ വിചാരണ കാത്ത് കഴിയുന്നത്. ദമ്മാം-ബഹ്റൈൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന മ ദ്യക്കടത്തുലോബി തന്നെ കെണിയിൽ പെടുത്തുകയായിരുന്നു എന്നാണ് അറബ് കുടുംബത്തിൽ ഹ ൗസ് ഡ്രൈവറായിരുന്ന ശരത് പറയുന്നത്. കഴിഞ്ഞ ദിവസം എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ജയിൽ സന്ദർശിച്ചപ്പോഴാണ് ശരത് തെൻറ കഥ പറയുന്നത്. ദമ്മാമിലെ സ്വദേശി കുടുംബത്തിൽ ൈഡ്രവറായി ജോലി നോക്കി വരുകയായിരുന്നു താൻ. ജോലി ചെയ്യുന്ന വീട്ടിലെ അറബ് കുടുംബത്തോടൊപ്പം സ്ഥിരമായി ബഹ്റൈനിൽ പോകുന്നത് ശ്രദ്ധയിൽപെട്ട മലയാളി ടാക്സി ഡ്രൈവർമാരായ സന്തോഷ്, മനാഫ് എന്നിവർ താനുമായി ചങ്ങാത്തംകൂടി. തങ്ങളും സ്ഥിരമായി ബഹ്റൈനിൽ പോകാറുണ്ടെന്നും അവിടെ താമരശ്ശേരി സ്വദേശിയായ റാഫി തങ്ങളുടെ അടുത്ത സുഹൃത്താെണന്നും ആവശ്യമെങ്കിൽ എന്തു സഹായവും ചെയ്തുതരുമെന്നും ഇവർ പറഞ്ഞു. റാഫി തങ്ങളുടെ ഫോൺ നമ്പർ തരുകയും ബഹ്റൈനിൽ എത്തി ഇയാളെ ബന്ധപ്പെട്ടാൽ വിശ്രമിക്കാനുള്ള സൗകര്യം ലഭിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ പെരുന്നാൾ അവധിക്ക് ഒറ്റക്ക് വണ്ടിയുമായി ബഹ്റൈനിലേക്കു പോയ താൻ റാഫിയെ ഫോണിൽ ബന്ധപ്പെട്ടതോടെ ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇയാൾ ഭക്ഷണം വാങ്ങി നൽകുകയും സിനിമക്ക് കൊണ്ടു പോവുകയും ചെയ്തു. സിനിമ തുടങ്ങി 10 മിനിറ്റായപ്പോഴേക്കും റാഫിക്ക് ഒരു ഫോൺ കാൾ വന്നു. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഭാര്യ വിളിച്ചതാെണന്നും വണ്ടിയൊന്ന് തന്നാൽ അടുത്തുള്ള ക്ലിനിക്കിൽ കുഞ്ഞിനെ കാണിച്ച് ഉടൻ മടങ്ങിവരാമെന്നും റാഫി പറഞ്ഞു. ഏറെ നിർബന്ധിച്ചിട്ടും കൂടെച്ചെല്ലാൻ അനുവദിക്കാതെ ശരത്തിെൻറ വണ്ടിയുമായി റാഫി പോയി അരമണിക്കൂറിനകം മടങ്ങിയെത്തുകയും ചെയ്തു.
വണ്ടിയുമായി മടങ്ങിയ ശരത് ബഹ്റൈൻ കോസ്വേയിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി. താനോടിച്ച ജി.എം.സി വാഹനത്തിെൻറ ഡീസൽ ടാങ്കിൽ 64 മദ്യക്കുപ്പികൾ കസ്റ്റംസ് കണ്ടെത്തി. തനിക്ക് യാതൊന്നുമറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും തെളിവുകൾ തനിക്ക് എതിരായിരുന്നു.
ഉടൻതെന്ന ബഹ്റൈനിലെ റാഫിയെ വിളിച്ചപ്പോൾ പേടിക്കേണ്ട, അരമണിക്കൂറിനകം നിന്നെ വിടും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അൽപം കഴിഞ്ഞ് വിളിച്ചപ്പോഴേക്കും ഇയാളുെട ഫോൺ പ്രവർത്തന രഹിതമായിരുന്നു. റാഫിയെ പരിചയപ്പെടുത്തിയ സുഹൃത്തുക്കളെ വിളിക്കാൻ ശ്രമിച്ചപ്പോഴും സമാനമായിരുന്നു അവസ്ഥ. താൻ ചതിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോഴേക്കും തടവിലായി എന്ന് ശരത് സാമൂഹികപ്രവർത്തകരോട് പറഞ്ഞു. ഭാര്യയും എട്ടു മാസമായ കുഞ്ഞുമാണ് ഇയാൾക്കുള്ളത്. ഒന്നര വർഷം മുമ്പ് അവധിക്കു പോയി വന്ന ശരത് ജൂലൈയിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
നിരവധി പേരെയാണ് സമാനമായ കെണിയിൽ സംഘം പെടുത്തുന്നത് എന്ന് നേരേത്ത റിപ്പോർട്ടുണ്ടായിരുന്നു. ചിലർ അറിഞ്ഞുകൊണ്ടും ഇവരുടെ കണ്ണിയിൽപെടാറുണ്ട്. ദമ്മാം ജയിലിൽ ഏറ്റവും കൂടുതൽ തടവുകാർ മദ്യക്കേസുമായി ബന്ധപ്പെട്ടാണുള്ളത്.
ശരത് മദ്യക്കടത്ത് കേസിൽ ഇപ്പോൾ വിചാരണ നേരിടുകയാണ്. വിചാരണ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവന്നേക്കും. േശഷം തടവും ശിക്ഷയും തിരിച്ചു വരാനാകാത്തവിധം നാടുകടത്തലിനും വിധേയമാകും. മറ്റൊരാൾകൂടി ഇത്തരം ചതിയിൽപെടാതിരിക്കാനാണ് തെൻറ അനുഭവം വിശദീകരിക്കുന്നതെന്ന് ജയിലിൽ ശരത്തിനെ സന്ദർശിച്ച സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിനോട് ഇയാൾ പറഞ്ഞു.
കഴിഞ്ഞ പെരുന്നാൾ അവധിക്ക് ഒറ്റക്ക് വണ്ടിയുമായി ബഹ്റൈനിലേക്കു പോയ താൻ റാഫിയെ ഫോണിൽ ബന്ധപ്പെട്ടതോടെ ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇയാൾ ഭക്ഷണം വാങ്ങി നൽകുകയും സിനിമക്ക് കൊണ്ടു പോവുകയും ചെയ്തു. സിനിമ തുടങ്ങി 10 മിനിറ്റായപ്പോഴേക്കും റാഫിക്ക് ഒരു ഫോൺ കാൾ വന്നു. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഭാര്യ വിളിച്ചതാെണന്നും വണ്ടിയൊന്ന് തന്നാൽ അടുത്തുള്ള ക്ലിനിക്കിൽ കുഞ്ഞിനെ കാണിച്ച് ഉടൻ മടങ്ങിവരാമെന്നും റാഫി പറഞ്ഞു. ഏറെ നിർബന്ധിച്ചിട്ടും കൂടെച്ചെല്ലാൻ അനുവദിക്കാതെ ശരത്തിെൻറ വണ്ടിയുമായി റാഫി പോയി അരമണിക്കൂറിനകം മടങ്ങിയെത്തുകയും ചെയ്തു.
വണ്ടിയുമായി മടങ്ങിയ ശരത് ബഹ്റൈൻ കോസ്വേയിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലായി. താനോടിച്ച ജി.എം.സി വാഹനത്തിെൻറ ഡീസൽ ടാങ്കിൽ 64 മദ്യക്കുപ്പികൾ കസ്റ്റംസ് കണ്ടെത്തി. തനിക്ക് യാതൊന്നുമറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും തെളിവുകൾ തനിക്ക് എതിരായിരുന്നു.
ഉടൻതെന്ന ബഹ്റൈനിലെ റാഫിയെ വിളിച്ചപ്പോൾ പേടിക്കേണ്ട, അരമണിക്കൂറിനകം നിന്നെ വിടും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അൽപം കഴിഞ്ഞ് വിളിച്ചപ്പോഴേക്കും ഇയാളുെട ഫോൺ പ്രവർത്തന രഹിതമായിരുന്നു. റാഫിയെ പരിചയപ്പെടുത്തിയ സുഹൃത്തുക്കളെ വിളിക്കാൻ ശ്രമിച്ചപ്പോഴും സമാനമായിരുന്നു അവസ്ഥ. താൻ ചതിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോഴേക്കും തടവിലായി എന്ന് ശരത് സാമൂഹികപ്രവർത്തകരോട് പറഞ്ഞു. ഭാര്യയും എട്ടു മാസമായ കുഞ്ഞുമാണ് ഇയാൾക്കുള്ളത്. ഒന്നര വർഷം മുമ്പ് അവധിക്കു പോയി വന്ന ശരത് ജൂലൈയിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
നിരവധി പേരെയാണ് സമാനമായ കെണിയിൽ സംഘം പെടുത്തുന്നത് എന്ന് നേരേത്ത റിപ്പോർട്ടുണ്ടായിരുന്നു. ചിലർ അറിഞ്ഞുകൊണ്ടും ഇവരുടെ കണ്ണിയിൽപെടാറുണ്ട്. ദമ്മാം ജയിലിൽ ഏറ്റവും കൂടുതൽ തടവുകാർ മദ്യക്കേസുമായി ബന്ധപ്പെട്ടാണുള്ളത്.
ശരത് മദ്യക്കടത്ത് കേസിൽ ഇപ്പോൾ വിചാരണ നേരിടുകയാണ്. വിചാരണ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടിവന്നേക്കും. േശഷം തടവും ശിക്ഷയും തിരിച്ചു വരാനാകാത്തവിധം നാടുകടത്തലിനും വിധേയമാകും. മറ്റൊരാൾകൂടി ഇത്തരം ചതിയിൽപെടാതിരിക്കാനാണ് തെൻറ അനുഭവം വിശദീകരിക്കുന്നതെന്ന് ജയിലിൽ ശരത്തിനെ സന്ദർശിച്ച സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിനോട് ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story