കൗതുകക്കാഴ്ചകളിൽ വിസ്മയം തീർത്ത് ബൈതുല്‍ ബലദും ബൈതു നസീഫും
text_fieldsജിദ്ദ: സീസൺ ജിദ്ദ ഫെസ്റ്റിവലിനോടനുബന്ധിച്ച് ബൈതുല്‍ ബലദ് മുതല്‍ ബൈതു നസീഫ് വരെ യുള്ള കൗതുകക്കാഴ്ചകളുടെ സന്ദർശനം സഞ്ചാരികൾക്ക് വിസ്മയമാകുന്നു. വിദേശ സഞ്ചാരികള്‍ ക്ക് പൗരാണിക ജിദ്ദ കാണാനുള്ള അവസരത്തിെൻറ ഭാഗമായാണ് ബലദ് ഭവനവും നസീഫ് ഭവനവും ക ാണാന്‍ അവസരം. ബലദിലെ എന്‍.സി.ബി ബാങ്കിന് മുന്‍വശത്തെ ബൈതുല്‍ ബലദില്‍നിന്ന് ബൈതു നസീ ഫിലേക്ക് ഗോള്‍ഫ് കാറുകളിൽ ഒരുക്കിയ യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയ കാഴ്ചകളൊരുക്കുന്നു. യാത്രയില്‍ വഴിയോര കാഴ്ചകളും കലാപരിപാടികളും ഉണ്ട്. ഇരൂപതാം നൂറ്റാണ്ടിെൻറ ആദ്യ പാദങ്ങളിലാണ് ബലദ് ഭവനം പണിതത് എന്നാണ് ചരിത്രം.
1915 മുതല്‍ 1930 വരെ ബ്രിട്ടീഷ് നയതന്ത്രാലയത്തിെൻറ ആസ്ഥാനമായി വര്‍ത്തിക്കാനും ബൈതുല്‍ ബലദിന് സാധിച്ചത് യൂറോപ്യന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ താല്പര്യമുണ്ടാക്കുന്നു. ജിദ്ദയില്‍ അക്കാലത്ത് ലഭ്യമായ കളിമണ്ണും പ്രത്യേകതരം കല്ലും കൊണ്ടാണ് ബൈതുല്‍ ബലദ് നിർമിച്ചതെന്ന് സൗദി പൗരനും ഗൈഡുമായ സാമി പറഞ്ഞു. ജനല്‍, വാതിലുകള്‍, റൂഫ് എന്നിവയെല്ലാം പ്രധാനമായും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മരങ്ങള്‍ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പഴയ ജിദ്ദ നഗരത്തിെൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നസീഫ് ഭവനം വിദേശ സഞ്ചാരികളുടെ മനം കവരുന്നു. കണ്ണഞ്ചിപ്പിക്കുന്ന അത്യാധുനിക കെട്ടിട സമുച്ചയങ്ങളുള്ള ജിദ്ദയില്‍ പൗരാണികതയുടെ പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുകയാണ് നസീഫ് ഭവനം. 1872ല്‍ തുടക്കം കുറിച്ച വീടിെൻറ നിര്‍മാണം 1881ലാണ് പൂര്‍ത്തിയാവുന്നത്.
അന്നത്തെ ജിദ്ദ ഗവർണറായിരുന്ന ഉമര്‍ നസീഫിന് വേണ്ടിയായിരുന്നു വീട് നിർമിച്ചിരുന്നത്. അക്കാലത്ത് ഈ വീട്ടില്‍ പൗരപ്രമുഖര്‍ വന്നിരിക്കുക പതിവായിരുന്നു. 16,000ത്തോളം പുസ്തകങ്ങളും ഇവിടെ ഉണ്ടായിരുന്നു. അവ പിന്നീട് കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയുടെ സെന്‍ട്രല്‍ ലൈബ്രറിക്ക് നല്കുകയാണുണ്ടായത്. 1925ല്‍ അബ്ദുല്‍ അസീസ് ഇബ്നു സഊദ് രാജാവ് ജിദ്ദ കീഴടക്കിയപ്പോള്‍ അദ്ദേഹത്തിെൻറ താല്കാലിക കൊട്ടാരം ഇവിടെയായിരുന്നു. ഹുസ്സാം കൊട്ടാരത്തിലേക്ക് പോവുന്നതു വരെ അബ്ദുല്‍ അസീസ് രാജാവ് രണ്ടുവര്‍ഷം നസീഫ് ഭവനത്തില്‍ താമസിച്ചിരുന്നുവത്രെ. നസീഫ് കുടുംബത്തോടുള്ള ആദരവുകൊണ്ട് ഈ ഭവനത്തിെൻറ പേരില്‍ അധികൃതര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒന്നാമത്തെ നിലയില്‍ രാജാവിെൻറ ഓഫിസും മീറ്റിങ് റൂമുമാണുള്ളത്.
അബ്ദുല്‍ അസീസ് രാജാവ് അന്ന് ഉപയോഗിച്ച അതേ രാജകീയ മേശയും കസേരയും ഇന്നും പ്രൗഢിയോടെ സൂക്ഷിച്ചിട്ടുണ്ടിവിടെ. വായുസഞ്ചാരത്തിന് സൗകര്യമുള്ള വിധത്തിലാണ് ജനലുകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ മനം കവരുന്ന പഴയ ജിദ്ദയിലുള്ള നൂര്‍ വലി ഹൗസ്, ജംജൂം ഹൗസ് എല്ലാം അതിെൻറ സമീപത്തായി സ്ഥിതി ചെയ്യുന്നു. പുരാതന ജിദ്ദയില്‍ അങ്ങിങ്ങായി നിലകൊള്ളുന്ന 56 പൗരാണിക ഭവനങ്ങളുടെ നവീകരണത്തിനുവേണ്ടി കിരീടാവകാശി മുഹമ്മദ് ഇബ്നു സല്മാന് ആദ്യ ഗഡുവായി 50 മില്യന്‍ ഡോളര്‍ നീക്കിവെച്ചിരിക്കുന്നു. യുനസ്കൊ സ്റ്റാന്‍ഡേർഡനുസരിച്ച് നവീകരണ പണികള്‍ തകൃതിയായി നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ജിദ്ദയുടെ പാരമ്പര്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.