Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈത്തപ്പഴം...

ഈത്തപ്പഴം ലോകത്തെ വിശിഷ്‌ട പഴങ്ങളുടെ പട്ടികയിലേക്ക്

text_fields
bookmark_border
ഈത്തപ്പഴം ലോകത്തെ വിശിഷ്‌ട പഴങ്ങളുടെ പട്ടികയിലേക്ക്
cancel

റിയാദ്: മരുഭൂമിയുടെ പഴമായ ഇൗത്തപ്പഴം ലോകത്തെ ഏറ്റവും വൈശിഷ്ട്യം ഏറിയ പഴങ്ങളുടെ പട്ടികയിലേക്ക്. ആരോഗ്യകരമായ ആഹാരക്രമത്തിന് അനുയോജ്യമായി ഉയർന്ന പോഷണമൂല്യം പ്രദാനംചെയ്യുന്ന അസാമാന്യ പഴമെന്ന നിലയിൽ ഇൗത്തപ്പഴത്തിന് ഇൗ പദവി നേടികൊടുക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് പൂർണ പിന്തുണയുമായി ന്യൂട്രീഷൻ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും ഗവേഷകരും. ഇൗത്തപ്പഴത്തിന് ഇൗ പദവി ലഭിക്കുന്നതിലൂടെ ആഗോള ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സൗദി അറേബ്യക്ക് മർമപ്രധാനമായ പങ്കുവഹിക്കാൻ കഴിയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇൗത്തപ്പഴത്തിെൻറ ഉയർന്ന പോഷണ മൂല്യത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളരുന്നതിനാൽ ലോകരാജ്യങ്ങളിൽ ഡിമാൻഡ് ഉയരുകയും ആഗോള വാർഷിക വിറ്റുവരവ് 1.2 ശതകോടി ഡോളറായി ഉയരുകയും ചെയ്തിരിക്കുന്നു.

‘ഇൗത്തപ്പഴത്തിെൻറ സവിശേഷതകളും ആരോഗ്യദായകമായ ആഹാരവും’ എന്ന വിഷയത്തിൽ െഎക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾചർ ഒാർഗനൈസേഷെൻറ (എഫ്.എ.ഒ) റോമിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ശിൽപശാല ലോക വിശിഷ്ട പഴങ്ങളുടെ പട്ടികയിൽ ഇൗത്തപ്പഴത്തെ ഉൾപ്പെടുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു. ഒാർഗനൈസേഷനിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി മുഹമ്മദ് അൽഗാംദി തെൻറ പ്രഭാഷണത്തിൽ ഇൗത്തപ്പഴത്തിെൻറ സവിശേഷതകളെല്ലാം അക്കമിട്ട് നിരത്തി. അതിനെ പിന്തുണച്ചുകൊണ്ട് ലോകത്തിെൻറ നാനാഭാഗത്തുനിന്ന് ശിൽപശാലക്കെത്തിയ ശാസ്ത്രജ്ഞരും വിദഗ്ധരും അഭിപ്രായൈക്യത്തോടെ മുന്നോട്ടുവന്നതും ശ്രദ്ധേയമായി. മൊറോക്കോ, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഇതിനെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ പ്രഭാഷണങ്ങളിൽ ഇൗത്തപ്പഴത്തിെൻറ വൈശിഷ്ട്യങ്ങൾ എടുത്തുപറഞ്ഞു.

മധ്യേഷ്യയിൽ മാത്രമല്ല എല്ലാ വൻകരകളിലും ഏറിയും കുറച്ചും കാലങ്ങൾക്ക് മുേമ്പ ഇത് ഉൽപാദിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും എഫ്.എ.ഒ അന്തരീക്ഷവും പ്രകൃതി വിഭവങ്ങളും വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മരിയ ഹെലേന സാമിഡോ തെൻറ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഇത്തരത്തിലൊരു ശിൽപശാല സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന സൗദി അറേബ്യയെ അവർ അഭിനന്ദിച്ചു. ഇൗത്തപ്പഴ കാർഷിക മേഖലയുടെ പരിപോഷണത്തിനും വികാസത്തിനും ലോകതലത്തിൽ കൂടുതൽ ചർച്ചകൾക്കാണ് ശിൽപശാല വാതിൽ തുറന്നതെന്നും മരിയ ഹെലേന സാമിഡോ കൂട്ടിച്ചേർത്തു. ലോകത്ത് 200 ദശലക്ഷം ഇൗത്തപ്പനകളുണ്ടെന്നും വർഷത്തിൽ എട്ടു ദശലക്ഷം ടൺ വാർഷിക ഇൗത്തപ്പഴം ഉദ്പാദിപ്പിക്കുന്നുണ്ടെന്നും ശിൽപശാലയിലെ സെമിനാറിൽ സംസാരിച്ച സൗദി പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് അൽഅയാദ പറഞ്ഞു.

6,000 വർഷത്തിലേറെയായി ലോകത്ത് ഇൗത്തപ്പന കൃഷി െചയ്യുന്നുണ്ടെന്നും 40 രാജ്യങ്ങളിൽ ഇൗത്തപ്പഴം ഉദ്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത പോഷണ മൂല്യമുള്ള പഴങ്ങളുടെ ലോക പട്ടികയിൽ ഇൗത്തപ്പഴത്തെ ഉൾപ്പെടുത്തുന്നതിനുള്ള ആലോചനകളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായാണ് അന്തർദേശീയ സംഘടനകളുടെയും ഗവേഷകരുടെയും പങ്കാളിത്തത്തോടെ 11 മാസത്തെ ശ്രമഫലമായി ശിൽപശാലയും സെമിനാറും സംഘടിപ്പിച്ചതെന്നും എൻജി. മുഹമ്മദ് അൽഅയാദ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story