Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനയാത്രക്ക്...

വിമാനയാത്രക്ക് കഴുത്തറുപ്പൻ ടിക്കറ്റ് നിരക്ക്; നിസ്സഹായരായി സൗദി പ്രവാസികൾ

text_fields
bookmark_border
വിമാനയാത്രക്ക് കഴുത്തറുപ്പൻ ടിക്കറ്റ് നിരക്ക്; നിസ്സഹായരായി സൗദി പ്രവാസികൾ
cancel

ജിദ്ദ: സൗദിയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അസാധാരണമാം വി ധം വർധിച്ചതിനാൽ നിസ്സഹായരായി പ്രവാസികൾ.
തൊഴിൽ പ്രതിസന്ധിയും ശമ്പള പ്രശ്നവു ം അലട്ടുന്നതിനിടയിലാണ് കുത്തനെ കൂടിയ വിമാന ചാർജിനു മുന്നിൽ പ്രവാസികൾ നട്ടം തിര ിയുന്നത്. ടു േവ ടിക്കറ്റിന് 60,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചില ഘട്ടങ്ങളിൽ ഒരു ഭാ ഗത്തേക്ക് മാത്രം 45,000 രൂപയോളം വരുന്ന അവസ്ഥയുമുണ്ട്. ആവശ്യത്തിനനുസരിച്ച് വിമാനങ ്ങളില്ല എന്നതാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ നേരിടുന്ന പ്രധാന പ്രശ്നം. കൂടുതൽ വിമാനങ്ങളും സീറ്റുകളും അനുവദിക്കാതെ പ്രശ്നത്തിന് പരിഹാരമാവില്ല.

ജിദ്ദയിലെ പ്രവാസികളാണ് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത്. ഏതാണ്ട് കൊല്ലം മുഴുവൻ നീളുന്ന ഉംറ സീസൺ ആയതിനാൽ എപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നു. റമദാൻ ആവുന്നതോടെ ഉംറക്കാരുടെ എണ്ണം കൂടും. പെരുന്നാൾ, സ്കൂൾ അവധി, ഹജ്ജ് സീസൺ എന്നിവ ഏതാണ്ട് അടുത്തടുത്താണ് വരുന്നത്. ഇൗ വേളയിൽ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു. ഉത്സവ സീസണിലെ ഡിമാൻറ് മുൻകൂട്ടികണ്ട് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ മൊത്തത്തിൽ ബ്ലോക്ക് ചെയ്ത് സ്വന്തമാക്കി കൂടിയ വിലക്ക് മറിച്ചുവിൽക്കുകയാണ്. ഇതു തടയാൻ നടപടിയില്ലെങ്കിൽ പ്രശ്നത്തിന് പരിഹാരമാവില്ലെന്നാണ് ഇൗ മേഖലയിലെ വിദഗ്ധർ പറയുന്നത്.

സൗദി അറേബ്യയിൽ സന്ദർശക വിസ നിരക്ക് കുറച്ചതോടെ സ്കൂൾ അവധിക്കാലത്തും മറ്റും കുടുംബങ്ങൾ ധാരാളം സന്ദർശനം നടത്താൻ തുടങ്ങി. ഉംറ കൂടി പരിഗണിച്ചാണ് സന്ദർശകർ ഏറെയും. ഇതെല്ലാം ജിദ്ദ സെക്ടറിൽ വിമാന നിരക്ക് കുത്തനെ ഉയർന്നുനിൽക്കാൻ കാരണമാവുന്നു. ഇപ്പോഴത്തെ ഉയർന്ന നിരക്ക് നാലു മാസം വരെയെങ്കിലും ഇതേ അവസ്ഥയിൽ തുടരാനാണ് സാധ്യതയെന്നാണ് സൂചന. ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുക എന്നതാണ് വിമാന കമ്പനികളുടെ രീതി. ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി സർവിസ് ആരംഭിച്ച സ്പൈസ് െജറ്റ് പോലും 2500 റിയാൽ വരെ (ഇന്ത്യൻ രൂപ ഏകദേശം 45,000 രൂപ) വൺവേക്ക് ഇൗടാക്കുന്നു.

അതിനിടെ വിമാന സർവിസ് കുറയാൻ മറ്റൊരു കാരണംകൂടി ഉണ്ടായി. ഇേത്യാപ്യൻ എയർലൈൻസ് വിമാനാപകടത്തെ തുടർന്ന് ബോയിങ് 737 മാക്സ് വിമാന സർവിസ് വിവിധ രാജ്യങ്ങൾ നിരോധിച്ചത് സർവിസുകളുടെ എണ്ണം കുറയാൻ ഇടയാക്കി. ജിദ്ദയിൽനിന്നടക്കം കുറഞ്ഞ നിരക്കിൽ കണക്ഷൻ ഫ്ലൈറ്റുകൾ സർവിസ് നടത്തിയിരുന്നത് ഇത്തരം വിമാനങ്ങളായിരുന്നു. ഒമാൻ എയറിെൻറയടക്കം ഇത്തരം കണക്ഷൻ സർവിസുകൾ റദ്ദായതും സാധാരണ യാത്രക്കാർക്ക് ഇരുട്ടടിയായി. 

െജറ്റ് എയർവേസ് പിൻവാങ്ങിയതും കുറഞ്ഞ നിരക്കിലുള്ള യാത്രക്ക് തടസ്സമായി. എല്ലാ സീസണിലും പ്രവാസി വിമാനയാത്ര വിഷയം ചൂടുള്ള ചർച്ചയാവുന്നുവെന്നല്ലാതെ ഒരു നടപടിയും ആർക്കുമെടുക്കാനാവുന്നില്ല എന്നതിനാൽ അങ്ങേയറ്റം നിരാശരാണ് പ്രവാസികൾ. കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥാനമേറ്റപ്പോൾ ഇതുസംബന്ധിച്ച് അനുകൂല പ്രസ്താവനകൾ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story