Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മാനത്ത്...

സൗദി മാനത്ത് വർണവിസ്മയം തീർത്ത് കോഴിക്കോടൻസ് പട്ടം പറത്തൽ

text_fields
bookmark_border
സൗദി മാനത്ത് വർണവിസ്മയം തീർത്ത് കോഴിക്കോടൻസ് പട്ടം പറത്തൽ
cancel
camera_alt?????????? ?????????????????????? ????????????????? ??? ???????? ??????? ?????? ?????????? ???????????????? ???????????????? ?????????????????

റിയാദ്: മാനത്ത് വർണവിസ്മയം തീർത്ത് പറന്നുയർന്ന പട്ടങ്ങൾ റിയാദിന്‌ നവ്യാനുഭവമാ യി. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ വൺ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ച് കോഴിക്കോ ട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് അറ്റ് റിയാദാണ്‌ തലസ്ഥാന നഗരിയിൽ ആദ്യമായ ി പട്ടം പറത്തൽ മേള സംഘടിപ്പിച്ചത്.
തുമാമയിലെ വിശാലമായ മരുഭൂമിയിൽ പറന്നുയർന് ന വിവിധ രൂപങ്ങളിലും നിറങ്ങളിലുമുള്ള പട്ടങ്ങൾ വിസ്മയകാഴ്ചതന്നെ ഒരുക്കി. ഇന്ത്യൻ ദേശീയപതാകയുടെ മൂവർണമണിഞ്ഞ പട്ടം ആകാശത്തേക്കുയർത്തിയാണ്‌ മൂന്നു മണിക്കൂർ നീണ്ട പട്ടം പറത്തൽ മേളക്ക് തുടക്കമിട്ടത്.

ഉച്ചക്കുശേഷം മൂേന്നായോടെ കനത്ത ചൂടിനെ അവഗണിച്ച് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആസ്വാദകർക്ക് മരുഭൂമിയിലെ ഈ സായാഹ്നം മറക്കാനാവാത്തതായി മാറി. അതിനിടെ അന്തരീക്ഷം മേഘാവൃതമായത് ആശങ്കയുയർത്തിയെങ്കിലും ചൂടിെൻറ ശക്തി കുറയാൻ അത് സഹായകമായി. മോട്ടോറിെൻറ ശബ്ദത്തോടെ ചടുലവേഗത്തിൽ ആകാശത്ത് വട്ടം ചുറ്റിയ സ്റ്റണ്ട് കൈറ്റ്സ് ആദ്യവസാനം ആകാശത്ത് നിറഞ്ഞ് പാറിക്കളിച്ചു. പൈലറ്റ് കൈറ്റ്സ്, ഫൈറ്റിങ് കൈറ്റ്സ്, മാന്ത്ര കൈറ്റ്സ്, പാരച്യൂട്ട് കൈറ്റ്സ് തുടങ്ങിയവയെല്ലാം ഒന്നിനു പിറകെ ഒന്നൊന്നായി പറന്നുയർന്നു.

കേരളത്തിെൻറ തനത് കലാരൂപമായ കഥകളിയുടെ രൂപത്തിലുള്ള പട്ടവും താറാവിെൻറയും കുതിരയുടെയും ആകൃതിയിലെ പട്ടങ്ങളുമെല്ലാം തുമായയുടെ മാനത്ത് ചാരുതയാർന്ന ചിത്രങ്ങൾ വരച്ചു. വൺ ഇന്ത്യാ കൈറ്റ് ടീമിെൻറ മികച്ച പട്ടമായ സർക്കിൾ കൈറ്റ് പറന്നുയർന്നപ്പോൾ കാണികൾ ആർപ്പുവിളിയോടെ എതിരേറ്റു. വൈകീട്ട് 6.30ഒാടെ പട്ടങ്ങൾ നിലത്തിലിറക്കിയെങ്കിലും എൽ.ഇ.ഡി വെളിച്ചമുള്ള പട്ടം രാത്രി വൈകിയും പറന്നുകൊണ്ടിരുന്നു.

കോഴിക്കോടൻസ് അറ്റ് റിയാദിെൻറ പ്രഥമ പരിപാടിയായി നടന്ന പട്ടം പറത്തൽ മേള എൻ.ആർ.കെ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. നാസർ കാരന്തൂർ, അഷ്‌റഫ് വേങ്ങാട്ട്, അക്ബർ വേങ്ങാട്ട്, മിർഷാദ് ബക്കർ, ഫൈസൽ ബിൻ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.കോഴിക്കോടൻ തനത് ഭക്ഷ്യവിഭവങ്ങൾ മേളക്ക് രുചി പകർന്നു. ദം ബിരിയാണിയും കോഴിക്കോടൻ പലഹാരങ്ങളും ഫുൾജാർ സോഡയും നിരന്ന സ്റ്റാളുകളും മേളയിൽ ഒരുക്കിയിരുന്നു. രാത്രിയിൽ സംഗീത പരിപാടി അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story