സ്ഫോടകവസ്തു നിറച്ച ഡ്രോണുകൾ സൗദി തകർത്തു
text_fieldsജിദ്ദ: തുടർച്ചയായി ആറാം ദിവസവും ദക്ഷിണ സൗദിയിലെ അബ്ഹയിലേക്ക് ഹൂതികളുടെ ആക്രമ ണം. തിങ്കളാഴ്ച രാത്രി 10.37ന് സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ അബ്ഹ ലക്ഷ്യമാക്കി എത്തി. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു തകർത്തതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ഒരു ഡ്രോൺ യമൻ അതിർത്തിക്കുള്ളിലും മറ്റൊന്ന് സൗദി അതിർത്തിക്കുള്ളിലുമാണ് തകർത്തത്. ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ വിമാനങ്ങൾ അബ്ഹ, നജ്റാൻ, ജീസാൻ എന്നീ ജനവാസ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ചിരുന്നു. അബ്ഹ വിമാനത്താവളത്തിനു മുകളിൽ ക്രൂസ് മിസൈലിെൻറ അവശിഷ്ടം പതിച്ച് 26 പേർക്ക് പരിക്കേറ്റത് കഴിഞ്ഞ ബുധനാഴ്ചയാണ്. തിങ്കളാഴ്ച ചേർന്ന െഎക്യരാഷ്ട്ര സഭ സുരക്ഷ സമിതി ഇതിനെ ശക്തമായി അപലപിച്ചു. ഇൗ നിന്ദ്യമായ കൃത്യത്തിന് പിന്നിൽ ആരായാലും കണക്കുപറയേണ്ടി വരുമെന്ന് വിമാനത്താവള ആക്രമണം ചൂണ്ടിക്കാട്ടി സുരക്ഷസമിതി പ്രസ്താവിച്ചു. അബ്ഹ വിമാനത്താവള ആക്രമണത്തെ തുടർന്ന് യമനിലെ ഹൂതികേന്ദ്രങ്ങൾക്കെതിരെ സൗദി സഖ്യസേന ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.